District News
മാനന്തവാടി: കനത്ത മഴയില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ വരയാലില്‍ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച മതില് ഇടിഞ്ഞുവീണ് വീടിന് ഭീഷണിയായി.
വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന് സമീപം പൊതുമരാമത്ത് റോഡരികില്‍ താമസിക്കുന്ന കുറുത്തിക്കാട്ട് ജയരാമന്റെ വീടിന്റെ മതിലാണ് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ തകര്‍ന്നുവീണത്. കനത്ത മഴയില്‍ ആദ്യം മതിലിന്റെ ഒരു ഭാഗം മാത്രമാണ് ഇടിഞ്ഞുവീണത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കൂടുതല്‍ ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.
പത്ത് മീറ്ററോളം നീളത്തില്‍ മതില് ഇടിഞ്ഞ് വീടിന്റെ മുറ്റത്തേക്ക് പതിച്ച നിലയിലാണ്. ഒരു വര്‍ഷം മുന്‍പാണ് ജയരാമന് പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കുടുംബത്തോടൊപ്പം ഇവിടെ താമസം തുടങ്ങിയിട്ട് എട്ടു മാസമേ ആകുന്നുള്ളൂ. സ്വന്തം ചെലവില്‍ നിര്‍മിച്ച മതില് തകര്‍ന്നതുമൂലം ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ജയരാമന്റെ മകന് വിഷ്ണു പറഞ്ഞു.
District News
കാട്ടിക്കുളം: ചേലൂരില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു.തവിഞ്ഞാല്‍ കാമ്പെട്ടി കോലത്തിനമറ്റത്തില് ബാബു, ഒരപ്പ് പുത്തന്‍പുരക്കല്‍ സുരേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 8.50ന് കാട്ടിക്കുളം തോല്‍പ്പെട്ടി റൂട്ടില്‍ ഒന്നാം മൈലിലായിരുന്നു അപകടം. കാലുകള്‍ക്ക് ഗുരുതര പരിക്കേറ്റ സുരേഷിന് മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം അടിയന്തര ശസ്ത്രക്രിയക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ബാബു മാനന്തവാടിയില്‍ ചികിത്സയില്‍ തുടരുകയാണ്.
District News
കൽപ്പറ്റ: ശക്തമായ മഴയെ തുടർന്ന് ജില്ലിലെ സുഗന്ധഗിരി ഗവ. സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാന്പ് കൃഷി മന്ത്രി ടി. സിദ്ദിഖ് സന്ദർശിച്ചു.
ക്യാന്പിൽ കഴിയുന്ന കുടുംബങ്ങളുമായി മന്ത്രി നേരിട്ട് സംസാരിച്ച് അവരുടെ ക്ഷേമവും ആവശ്യങ്ങളും വിലയിരുത്തി. ഭക്ഷണം, കുടിവെള്ളം, ആരോഗ്യ സൗകര്യങ്ങൾ ഉൾപ്പെടെ ക്യാന്പിലേക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
District News
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സർക്കാർ അനുവദിച്ച 49,25,000 രൂപയുടെ ധനസഹായം കൈമാറി.
അപകടത്തിൽ മരണപ്പെട്ട എട്ട് പേരുടെ ചന്ദ്രബാൻ (മധ്യപ്രദേശ്), ബികാഷ് കുമാർ (ബിഹാർ), അൻമോൽ (ജാർഖണ്ഡ്), ബിക്രം സിംഗ് റാണ (ഹിമാചൽ പ്രദേശ്), രാഹുൽ ശർമ (ഹിമാചൽ പ്രദേശ്), മുഹമ്മദ് ഇംറാൻ അൻസാരി (ബിഹാർ), രാകേഷ് ഗുച്ചൈത് (പശ്ചിമബംഗാൾ), അസ്ഹറുദ്ദിൻ അൻസാരി (ഉത്തർപ്രദേശ്) കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ആകെ 40 ലക്ഷം രൂപ കൈമാറി.
ഗുരുതരമായി പരിക്കേറ്റ നാല് പേർക്ക് സൂരജ് യാദവ്, സഞ്ജയ് ഠാക്കൂർ, രജനീഷ് റാവത്ത്, ദിലീപ് യാദവ് രണ്ട് ലക്ഷം രൂപ വീതം എട്ട് ലക്ഷവും സാരമായി പരിക്കേറ്റ അഞ്ച് പേർക്ക് ടി.കെ. കുഞ്ചു, ഹിർ കുമാർ, തൻമയ് ഘോഷ്, കൂടമ്മാൽ, സന്തോഷ് കുമാർ 25,000 രൂപ വീതം ആകെ 1,25,000 രൂപയും അനുവദിച്ചു. ദുരന്ത ബാധിതരുടെ ബാങ്ക് അകൗണ്ടുകളിലേക്ക് പണം കൈമാറിയതായി ജില്ലാ കളക്ടർ അറിയിച്ചു.
District News
കല്‍പ്പറ്റ: ഗായകന് മുഹമ്മദ് റഫിയുടെ 40-ാമത് ചരമവാര്‍ഷികം വയനാട് മുഹമ്മദ് റഫി ലവേഴസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു.കൈനാട്ടി പദ്മപ്രഭ ലൈബ്രറി ഹാളില്‍ അനുസ്മരണയോഗം ഡോ. ഡി. മധുസൂദനന് ഉദ്ഘാടനം ചെയ്തു. സ്വന്തം ശബ്ദത്തിന്റെ അനശ്വര സൗന്ദര്യംകൊണ്ട് ഭൂഖണ്ഡങ്ങള്‍ കീഴടക്കിയ മുഹമ്മദ് റഫി ഇന്നും അമരനായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സൂപ്പി പള്ളിയാല്‍ അധ്യക്ഷത വഹിച്ചു. ഡോ. ടി.പി.വി. സുരേന്ദ്രന്, ഡോ. വിജയകൃഷ്ണന് എന്നിവര്‍ റഫിയെ അനുസ്മരിച്ചു.
20 ഗായകര്‍ റഫിയുടെ ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ടി.വി. രവീന്ദ്രന് ചാലില്‍ റഷീദ് പടിഞ്ഞാറത്തറ എന്നിവർ സംസാരിച്ചു.
District News
കല്‍പ്പറ്റ: കൃഷി മന്ത്രി ടി. സിദ്ദിഖ്, എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്, ഉഷ വിജയന് എന്നിവരെ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആദരിച്ചു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിതനായ എം.വി. വിന്‍സന്റിനെ അനുമോദിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങ് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. വര്‍ഗീസ് മുരിയന്‍കാവില്‍, വി.ഡി. ജോസ്, പി.എ. പൗലോസ്, എം.എ. പൗലോസ്, ബൈജു ചാക്കോ, കെ.ജെ. ജോണ്‍, പ്രമോദ് തൃക്കൈപ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.
District News
മാനന്തവാടി: 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് അടിസ്ഥാനരഹിതമാണെന്ന് പ്രതികളുടെ ബന്ധുക്കൾ.
പെണ്‍കുട്ടിയുടെ അച്ഛനും മാനന്തവാടി പോലീസും ചേർന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതികളിലൊരാളുടെ അമ്മ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. ജൂലൈ 12ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയെന്ന പിതാവിന്റെ പരാതിയിൽ മാനന്തവാടി പോലീസ് ആറുപേരെ അറസ്റ്റ് ചെയ്യുകയും കോടതി ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ അന്ന് അത്തരത്തിലുള്ള യാതൊരു കുറ്റകൃത്യങ്ങളും നടന്നിട്ടില്ലെന്നാണ് പ്രതികളുടെ ബന്ധുക്കൾ പറയുന്നത്. സംഭവദിവസം രാത്രി ഒന്‍പതിന് പെണ്‍കുട്ടി തന്റെ സുഹൃത്തായ ജനിലിയയ്ക്കൊപ്പം രക്ഷിതാക്കളുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ഭക്ഷണം കഴിക്കാൻ പോയതെന്ന് ബന്ധുക്കൾ പറയുന്നു.
തട്ടിക്കൊണ്ടുപോയതിനോ ഭീഷണിപ്പെടുത്തിയതിനോ ഉള്ള തെളിവുകൾ പ്രതികളുടെ ഫോണുകളിൽ നിന്നോ മറ്റോ ലഭിച്ചിട്ടില്ല. കൂടാതെ പെണ്‍കുട്ടിക്ക് നേരേ ശാരീരികമോ മാനസികമോ ആയ അതിക്രമങ്ങളോ നിർബന്ധിച്ച് മദ്യപിപ്പിക്കലോ ഉണ്ടായിട്ടില്ലെന്നും ഇവർ അവകാശപ്പെട്ടു. 13ന് വാഹനാപകടം നടന്ന വിവരം അറിഞ്ഞിട്ടും വീട്ടുകാർ ആദ്യം പരാതി നൽകിയിരുന്നില്ല. എന്നാൽ അപകടത്തിന് പിന്നാലെ ലഹരി മാഫിയ ബന്ധം ആരോപിച്ച് വാർത്തകൾ വന്നോടെ പെണ്‍കുട്ടിക്കെതിരേ നിയമനടപടി ഉണ്ടാകുമോ എന്ന ഭയത്താലാണ് പിതാവ് പിന്നീട് വ്യാജ പരാതി നൽകിയതെന്നാണ് പ്രതികളുടെ കുടുംബാംഗങ്ങളുടെ ആരോപണം. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
District News
കൽപ്പറ്റ: ക്രൈസ്തവ ന്യൂനപക്ഷ സമുദായങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൽപ്പറ്റ എക്യുമെനിക്കൽ ഫോറം പ്രവർത്തകർ സംസ്ഥാന കൃഷി മന്ത്രി ടി. സിദ്ദിഖിന് കൽപ്പറ്റ സെന്റ് വിൻസന്റ് ഡി പോൾ ദേവാലയ ഓഫീസിൽ നിവേദനം നൽകി.
നിവേദക സംഘത്തിന്റെ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും റിപ്പോർട്ട് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മറുപടിയായി പറഞ്ഞതായി കൽപ്പറ്റ എക്യുമെനിക്കൽ ഫോറം പ്രവർത്തകർ പറഞ്ഞു. എക്യുമെനിക്കൽ ഫോറം വൈസ് ചെയർമാൻ ഫാ. റോയി വലിയപറന്പിൽ, ജനറൽ കണ്‍വീനർ കെ.കെ. ജേക്കബ്, ഫാ. ജോമിൻ നാക്കുഴികാട്ടിൽ, സിസ്റ്റർ ലൂസിയ, ഫോറം ഭാരവാഹികായ ജോണി പാറ്റാനി, കെ.ഐ. വർഗീസ്, ഇ.വി. ഏബ്രഹാം, ജോസഫ് പ്ലാറ്റോ, ജോസ് മാത്യു, കെ.വി. സണ്ണി, ഇ.എം. ജോണ്‍, അനിൽ പള്ളത്ത്, സന്തോഷ് ചേരിയംപുറത്ത്, തോമസ് പുന്നത്താനിയിൽ, ഡിന്റോ തുടങ്ങിയവർ പങ്കെടുത്തു.
District News
വൈത്തിരി: വൈഎംസിഎയും വിമുക്തി മിഷനും സംയുക്തമായി പൂക്കോട് ഏകലവ്യ റസിഡന്‍ഷ്യല്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു.
വൈഎംസിഎ വൈത്തിരി പ്രോജക്ട് ചെയര്മാന് ബിജു തിണ്ടിയത്ത് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ സൂര്യപ്രതാപ് സിംഗ് അധ്യക്ഷത വഹിച്ചു.
മൊഹിത് യാദവ്, ജോണി പാറ്റാനി, പീറ്റര്‍ കുര്യന് വിദ്യാര്‍ഥികളായ പി.ആര്. കാശിനാഥ്, സി.എ. അഭയ എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്കുമാര്‍ ക്ലാസെടുത്തു.മാത്യു തോമസ് വൈഎംസിഎ പ്രോജക്ട് എക്സിക്യുട്ടീവ് സെക്രട്ടറി അജുന് ഈപ്പന് എന്നിവർ സംസാരിച്ചു.
District News
കല്‍പ്പറ്റ: ഗവ. മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം നടത്തുന്നതില്‍ ജില്ലയിലെ ജനങ്ങളില്‍ ഭൂരിപക്ഷത്തിനുമുള്ള അഭിപ്രായം കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്ന് വയനാട് വികസന സമിതി സമരപ്രഖ്യാപന കണ്വന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളജ് മടക്കിമലയില്‍ സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില്‍ സ്ഥാപിക്കുന്നതിന് അനൂകൂല സാഹചര്യങ്ങളാണ് ഉളളത്. ജില്ലയിലെ മിക്ക പ്രദേശങ്ങളില്‍നിന്നും എളുപ്പം എത്താവുന്ന പ്രദേശമാണ് മടക്കിമല. മെഡിക്കല്‍ കോളജ് മടക്കിമലയില്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റ് പടിക്കലടക്കം സമരം സംഘടിപ്പിക്കാന്‍ കണ്വന്ഷന് തീരുമാനിച്ചു.
ചെയര്മാന് ബി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് വി.പി. വര്‍ക്കി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി. ഷൈജല്‍, എച്ചോം ഗോപി, കെ.പി. സ്വതന്ത്ര, ചീക്കല്ലൂര്‍ ഉണ്ണിക്കൃഷ്ണന്, മാടായി ലത്തീഫ്, പി.ആര്. കൃഷ്ണന്‍കുട്ടി, ഷൈജല്‍ കൈപ്പ, സി.പി. റഹീസ്, ശ്രീജിത്ത് മൈലാടിപ്പാറ എന്നിവര്‍ പ്രസംഗിച്ചു.
District News
വൈത്തിരി: പിണങ്ങോട് സ്വദേശികളായ പനംതറ പി. അബ്ദുൾ സമദ് (30), ഒട്ടുംപുരംകുന്ന് വണ്ണത്താൻ വി.വി. സൈനുദ്ധീൻ (29) എന്നിവരെയാണ് വൈത്തിരി പോലീസ് പിടികൂടിയത്.
ഞായറാഴ്ച രാത്രിയോടെ പൊഴുതന ചാത്തോത്ത് കാർ നിയന്ത്രണംവിട്ട് വയലിലേക്ക് മറിയുകയായിരുന്നു. കാറിലകപ്പെട്ട യുവാക്കളെ വൈത്തിരി പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ യുവാക്കളുടെ പരിഭ്രമം കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇവർ സഞ്ചരിച്ച കെഎൽ 17 എഫ് 8315 നന്പർ കാറിന്റെ ഡ്രൈവർ സീറ്റിനടിയിൽ പ്ലാറ്റ്ഫോമിൽ സിപ് ലോക്ക് കവറുകളിലായി 1.07 ഗ്രാം എംഡിഎംഎ യും 0.84 ഗ്രാം കഞ്ചാവും കണ്ടെത്തിയത്.
വൈത്തിരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സി.കെ. ലയമോൾ, ലാൻസി ദാസ്, എസ്സിപിഒ ഷാജഹാൻ, സിപിഒ ആഷിഖ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
District News
കല്‍പ്പറ്റ: ഭാവനയുടെ ശോഷണമാണ് വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന് വേഗം കൂട്ടുന്നതെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഫാസിസം മുതലാളിത്തത്തോട് കൈകോര്‍ത്ത് വളരുകയാണ്. ഇതിനെ ചെറുക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടതെന്ന് കുഞ്ഞഹമ്മദ് പറഞ്ഞു. യു.സി. ജാഫര്‍ അമീര്‍ രചിച്ച "ഏക' നോവലിന്റെ കവര്‍ പ്രകാശനം അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരന് സംഘടനാരേഖയും ജില്ലാ സെക്രട്ടറി എം. ദേവകുമാര്‍ പ്രവര്‍ത്തനരേഖയും അവതരിപ്പിച്ചു. വനിതാസാഹിതി ജില്ലാ സെക്രട്ടറി ഡോ. ആതിര കുഞ്ഞുണ്ണി, സംസ്ഥാന കമ്മിറ്റിയംഗം പി.കെ. സുധീര്‍, ജില്ലാ ട്രഷറര്‍ എന്‍.കെ. ജോര്‍ജ്, ഷാജി കോട്ടയില്‍ കെ.ആര്. അനുപ്കുമാര്‍, ഒ.കെ. രാജു, പി.ബി. ഭാനുമോന്‍, പി. ഹരിദാസന്, സംഘാടക സമിതി ചെയര്മാന് വി. ഹാരിസ് ഇ.എ. രാജപ്പന് എന്നിവര്‍ പ്രസംഗിച്ചു.
District News
ചങ്ങരംകുളം: വീശിയടിച്ച കനത്ത കാറ്റിലും മഴയിലും ചങ്ങരംകുളം മേഖലയില്‍ വ്യാപകനാശം. സ്കൂളിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ നിലംപതിച്ചു. സ്കൂള്‍ മുറ്റത്ത് നിന്നിരുന്ന ബദാം മരം കടപുഴകി വീണു.100-ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചിയ്യാനൂര്‍ എഎല്‍പി സ്കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. അപകടം രാത്രിയായതിനാല്‍ വലിയ ദുരന്തം ഒഴിവായി. നിരവധി തെങ്ങുകളും വൈദ്യുതി പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്.
പ്രദേശത്ത് വൈദ്യുതി വിതരണവും തടസപ്പെട്ടു. മേലെപുരക്കല്‍ വിജയ്കൃഷ്ണന്റെ വീടിന് മുകളില്‍ മരം വീണ് വീടിന് നാശം സംഭവിച്ചിട്ടുണ്ട്. മടത്തില്‍ വളപ്പില്‍ അസിയുടെ വീടിന് സമീപത്തെ തേക്ക് റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി.
കല്ലേപ്ര ബാലകൃഷ്ണന്, മേലെപുരക്കല്‍ ഭാസ്കരന്, മഠത്തില്‍ വളപ്പില്‍ യൂസു, മേലേപുരക്കല്‍ ഷിബില്‍ എന്നിവരുടെ വീട്ടിലെയും മരങ്ങള്‍ പൊട്ടിവീണു. ഇവരുടെ വീടിന് മുന്നില്‍ വൈദ്യുതി പോസ്റ്റും മരങ്ങളും പൊട്ടിവീണ് ഗതാഗതം പൂര്‍ണമായും മുടങ്ങിയിട്ടുണ്ട്. കോക്കൂര്‍ മന്നിങ്ങല്‍ ശിവന്റെ വീടിന് മുകളില്‍ തെങ്ങ് വീണ് വീടിന് കേടുപാടും സംഭവിച്ചു.
District News
കാളികാവ്: കനത്ത മഴയിൽ അടക്കാക്കുണ്ട് പട്ടാണിത്തരിശ് ഉന്നതിയിൽ പുഴയോരത്ത് വലിയതോതിൽ മണ്ണിടിച്ചിൽ. നേരത്തെ മണ്ണിടിഞ്ഞ് വീട് ഭീഷണിയിൽ നിലനിൽക്കുന്ന സ്ഥലത്താണ് വീണ്ടും ഇടിച്ചിലുണ്ടായത്. വീടുകൾക്ക് ഭീഷണിയായ വിധത്തിൽ ഇടിച്ചിൽ നേരിട്ടിട്ടും ആദിവാസി കുടുംബങ്ങൾ മാറി താമസിക്കാൻ കൂട്ടാക്കിയിട്ടില്ല.
ചെങ്കുത്തായ മലയുടെ താഴ്വാരത്ത് പുഴയുടെ തീരത്താണ് പട്ടാണിത്തരിശ് ഉന്നതിയിലെ കുടുംബങ്ങൾ താമസിക്കുന്നത്. മലവാരത്തിൽ നിന്നുള്ള വെള്ളവും പുഴയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും കാരണം ഉന്നതി കടുത്ത ആശങ്കയിലാണ്. ഏഴിലധികം എസ്സി-എസ്ടി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പുഴയുടെ ഇവിടെ മുന്‍പും വലിയ തോതിൽ ഇടിച്ചിൽ ഉണ്ടായിരുന്നു.
District News
കരുവാരകുണ്ട്: കനത്ത മഴയിൽ നിർമാണത്തിലിരുന്ന വീട് തകർന്നു. കരുവാരകുണ്ട് ഇരിങ്ങാട്ടിരി മൂച്ചിക്കലിലെ മൂർക്കൻ മിർഷാദിന്റെ വീടാണ് തിങ്കളാഴ്ച പുലർച്ചെ പൂർണമായി തകർന്നത്. രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതേത്തുടർന്ന് വ്യാപക നാശ നഷ്ടങ്ങളാണ് പ്രദേശത്ത് സംഭവിച്ചത്. വീട്ടുടമയ്ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി. ഷബീറലി, അംഗം മാട്ടുമ്മൽ സലാം എന്നിവർ പറഞ്ഞു.
District News
മങ്കട: കനത്ത മഴയില്‍ മങ്കട ഗവണ്മെന്റ് കോളജിന് സമീപത്ത് മണ്ണിടിച്ചിലുണ്ടായ പ്രദേശം മഞ്ഞളാംകുഴി അലി എംഎല്‍എ സന്ദര്‍ശിച്ചു. ജനപ്രതിനിധികളുടെയും പൊതുമരാമത്ത് വകുപ്പ് എൻജിനിയര്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം.
സ്ഥിതിഗതികള്‍ വിലയിരുത്തിയ എംഎല്‍എ ചീഫ് എൻജിനിയറുമായി ഫോണില്‍ സംസാരിച്ച് അടിയന്തര പരിഹാര നടപടികള്‍ക്ക് നിര്‍ദേശം നല്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കാനും മണ്ണിടിച്ചിലിന് സ്ഥിരം പരിഹാരം കാണാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
District News
ചങ്ങരംകുളം: സംസ്ഥാനപാതയിൽ കടവല്ലൂരിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് വീണു. സംഭവസമയം ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. കുറ്റിപ്പുറം- തൃശൂർ സംസ്ഥാനപാതയിൽ മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂർ പാടത്ത് തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയാണ് സംഭവം. കുന്നംകുളം ഭാഗത്ത് നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന കാർ നിയന്ത്രണംവിട്ട് നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് വീഴുകയായിരുന്നു.
വളാഞ്ചേരി കൊളത്തൂർ സ്വദേശി ജാബിർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പതിനഞ്ചടിയോളം വെള്ളമുള്ള തോട്ടിലേക്ക് വീണ കാർ പൂർണമായും മുങ്ങിതാഴ്ന്നു. വിവരമറിഞ്ഞ് കുന്നംകുളത്ത് നിന്ന് പോലീസും ഫയർഫോഴ്സും എത്തിയിരുന്നു. വാഹനം കരക്ക് കയറ്റാനുള്ള ശ്രമം ഇന്ന് തുടരും.
District News
നിലമ്പൂര്‍: കാട്ടാനയുടെ മുന്നില്‍പ്പെട്ട ജവാന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചാലിയാര്‍ പഞ്ചായത്തിലെ മൈലാടിപൊട്ടി സ്വദേശി അമ്പാഴത്തൊടി ശരത്ത് (23) ആണ് കഴിഞ്ഞ ദിവസം രാത്രി 10 ഓടെ വീടിന് സമീപം കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. നിലമ്പൂരില്‍ നിന്നും മൈലാടി പൊട്ടിയിലെ വീട്ടിലേക്ക് ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം.
കാട്ടാനയെ തൊട്ടരികില്‍ കണ്ടുഭയന്ന ശരത്ത് ബൈക്കില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. പുഴയോരത്തെത്തിയ ആനയെ ആര്‍ആര്‍ടിയിലെ വനപാലകരെത്തി പടക്കം പൊട്ടിച്ചും റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചും കാടുകയറ്റുകയായിരുന്നു. പ്രദേശത്ത് തെരുവ് വിളക്കില്ല. നിരന്തരമായി ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. മൈലാടിപൊട്ടി ഭാഗത്ത് പുലി സാന്നിധ്യവുമുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ വനംവകുപ്പിന്റെ ജണ്ടയില്‍ പുലിയെയും കണ്ടിരുന്നു.
District News
കൊളത്തൂർ: കനത്ത മഴയിൽ മൂർക്കനാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ നാശനഷ്ടങ്ങൾ സംഭവിച്ചു. മങ്കട ഗവണ്മെന്റ് കോളജിന്റെ പിറകുവശത്തെ മണ്‍ത്തിട്ട താഴേക്ക് പതിച്ച് ക്ലാസ്മുറികളുടെ ചുമരുകളിൽ തങ്ങിനിൽക്കുന്ന അവസ്ഥയിലാണ്.
പടിഞ്ഞാറെകുളന്പ് അഞ്ചുകണ്ടം ഭാഗത്തെ നാൽപ്പതോളം കുടുംബങ്ങൾ കാൽനട യാത്ര ചെയ്യുന്ന നടവഴിയും മഴയിൽ ഇടിഞ്ഞുവീണു. മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹംസ, ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.ടി. റാഫി, വാർഡ് മെംബർമാരായ അബ്ബാസ് വതുക്കാട്ടിൽ, ഹസൻ മരുതിൽ, ജോർജ്, ശ്രീഷ്മ എന്നിവർ സ്ഥലം സന്ദർശിച്ചു.
മൂർക്കനാട് പഞ്ചായത്ത് പരിധിയിൽ ഒട്ടേറെ നാശനഷ്ടം
കൊളത്തൂർ: കനത്ത മഴയിൽ മൂർക്കനാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ നാശനഷ്ടങ്ങൾ സംഭവിച്ചു. മങ്കട ഗവണ്മെന്റ് കോളജിന്റെ പിറകുവശത്തെ മണ്‍ത്തിട്ട താഴേക്ക് പതിച്ച് ക്ലാസ്മുറികളുടെ ചുമരുകളിൽ തങ്ങിനിൽക്കുന്ന അവസ്ഥയിലാണ്.
പടിഞ്ഞാറെകുളന്പ് അഞ്ചുകണ്ടം ഭാഗത്തെ നാൽപ്പതോളം കുടുംബങ്ങൾ കാൽനട യാത്ര ചെയ്യുന്ന നടവഴിയും മഴയിൽ ഇടിഞ്ഞുവീണു. മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹംസ, ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.ടി. റാഫി, വാർഡ് മെംബർമാരായ അബ്ബാസ് വതുക്കാട്ടിൽ, ഹസൻ മരുതിൽ, ജോർജ്, ശ്രീഷ്മ എന്നിവർ സ്ഥലം സന്ദർശിച്ചു.
District News
കുറുവ: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് കുറുവ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഎം മങ്കട ഏരിയ സെക്രട്ടറി മോഹനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു.
സൈനുദീൻ തലാപ്പിൽ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം ടി.പി. വിജയൻ, അബ്ദുള്ളക്കുട്ടി, പി.സി. ജാഫർ, ടി. അയ്യൂബ് എന്നിവർ പ്രസംഗിച്ചു. എം. വാസുദേവൻ, എൻ. രാധാകൃഷ്ണൻ, പാറയിൽ ഉമ്മർ, എം. മൻസൂർ, പ്രീതാകുമാരി, അസ്മാബി, മുഹ്സിന, റിൻഷ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
District News
മലപ്പുറം: വേങ്ങര റോഡിൽ പാണക്കാട് എടായിപ്പാലത്ത് വൻതോതിലുള്ള മണ്ണിടിച്ചിൽ കാരണം ഈ റൂട്ടിലുള്ള ഗതാഗതം നിരോധിച്ചു. മലപ്പുറം-പരപ്പനങ്ങാടി റോഡിൽ എടായിപ്പാലം ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ മഴ കുറയുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകൾ വിഭാഗം മഞ്ചേരി എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ അധികാരത്തൊടി-കുറ്റാളൂർ ഫസ്റ്റ് റീച്ച് റോഡ് (കൊണോന്പാറ-കാരാത്തോട്) വഴിയോ ഒതുക്കുങ്ങൽ-കാരാത്തോട്/വേങ്ങര വഴിയോ തിരിഞ്ഞുപോകണം.
കൂടാതെ, കാരാത്തോട്-കോട്ടുമല-പാറക്കടവ്-കോട്ടുമല പറന്പ് റോഡിൽ സംരക്ഷണഭിത്തിക്കും റോഡിനും കേടുപാടുകൾ സംഭവിച്ചതിനാൽ ഈ റോഡിലൂടെയുള്ള ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതവും താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. അതേസമയം എടായിപ്പാലത്ത് അനധികൃത മണ്ണെടുപ്പിനെത്തുടർന്നാണ് മലയുടെ വലിയൊരു ഭാഗം റോഡിലേക്ക് അടർന്ന് വീണ് ദുരന്തമുണ്ടായതെന്ന് വ്യക്തമായിരിക്കുകയാണ്. സ്വകാര്യ ഭൂമിയിൽ മലപ്പുറം നഗരസഭയുടെയും ജിയോളജി വകുപ്പിന്റെയും പെർമിഷൻ കാലാവധി കഴിഞ്ഞിട്ടും നിർബാധം മണ്ണെടുപ്പ് തുടർന്നതാണ് മണ്ണിടിയിടാൻ കാരണം.
മണ്ണെടുപ്പ് നടന്നത് അനധികൃതമായാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പറയുന്നു. അധികൃതരുടെ ഒത്താശയോടെയാണ് മണ്ണെടുപ്പ് നടന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. കെട്ടിട നിർമാണ പ്രവർത്തനത്തിനായി മണ്ണെടുത്ത സ്ഥലത്താണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. സംഭവത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടറോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. റോഡിലുള്ള തടസങ്ങൾ നീക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. സംഭവത്തെത്തുടർന്ന് കളക്ടറുടെ നിർദേശ പ്രകാരം എഡിഎം അൻവർ സാദത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി.കെ. നജീബ്, ഏറനാട് തഹസിൽദാർ സുനിൽ പി. ശങ്കർ, ജില്ലാ ഫയർ ഓഫീസർ ടി. അനൂപ്, ജില്ലാ ജിയോളജിസ്റ്റ് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.റോഡിലെ മണ്ണും കല്ലും മരങ്ങളും നീക്കം ചെയ്യുന്നതിനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായും കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു
District News
നിലമ്പൂര്‍: ആര്യാടന് ഷൗക്കത്ത് എംഎല്‍എയില്‍ നിന്ന് ജനനസര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുമ്പോള്‍ എടക്കര പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ മുക്കം കാരക്കോട് ഉന്നതിയിലെ ഉഷയുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരിയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അലച്ചിലിനൊടുവില്‍ 64-ാം വയസില്‍ ഈ മണ്ണില്‍ ജനിച്ചു എന്നതിന്റെ രേഖ സ്വന്തമായതിന്റെ സന്തോഷമായിരുന്നു ഉഷക്ക്. ആദിവാസി വിഭാഗത്തിനുള്ള സര്‍ക്കാരിന്റെ ആനുകൂല്യങ്ങളൊന്നും 64 വയസിനിടെ ഉഷക്ക് ലഭിച്ചിട്ടില്ല.
ഭര്‍ത്താവ് ചാത്തന് മരണപ്പെട്ടതോടെ ഉഷ ഒറ്റപ്പെട്ടു. കാരക്കോട് ഉന്നതിയില്‍ ഉറ്റവരുടെ തണലിലാണ് ജീവിതം. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ ഇതുവരെ വോട്ട് ചെയ്തിട്ടില്ല. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് അടക്കം മറ്റ് രേഖകളുമില്ല. പഞ്ചായത്തംഗം ജസ്ന മുജീബ് മുന്‍കൈയെടുത്താണ് മാനവേദന് സ്കൂളിലെ ആദിവാസി രേഖാ അദാലത്തിനെത്തിച്ചത്. ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്കി. രേഖകളില്ലാത്തതിനാല്‍ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടനുസരിച്ച് നടപടിക്രമങ്ങള്‍ പാലിച്ച് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹനാണ് ജനനസര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.
District News
വണ്ടൂര്‍: കഥകളി ആചാര്യന് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ സ്വദേശമായ വണ്ടൂരില്‍ സ്മാരകം വേണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍. വാസുദേവന്‍ നമ്പൂതിരിയുടെ അഞ്ചാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെല്ലിയോടിന്റെ ശിഷ്യര്‍ ഏര്‍പ്പെടുത്തിയ ആടോപതാണ്ഡവം പുരസ്കാരം (25000 രൂപയും ഫലകവും) പ്രസിദ്ധ കഥകളി കലാകാരന് ചാത്തന്നൂര്‍ കൊച്ചു നാരായണപിള്ളയ്ക്കും നെല്ലിയോട് അനുസ്മരണത്തിന്റെ പ്രധാനിയായി മുന്‍നിരയില്‍ ഉണ്ടായിരുന്ന മനോജ് പുല്ലൂരിന്റെ ഓര്‍മക്കായി ഏര്‍പ്പെടുത്തിയ മനോമുദ്ര പുരസ്കാരം (10001 രൂപ) പ്രസിദ്ധ യുവ കഥകളി ഗായകനായ സദനം ജ്യോതിഷ് ബാബുവിനും മന്ത്രി സമ്മാനിച്ചു.
നെല്ലിയോട് അനുസ്മരണ സമിതി രക്ഷാധികാരി കൂടിയായ മന്ത്രിയെ ചടങ്ങില്‍ ആദരിച്ചു. സാരംഗ് പൂല്ലൂരിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങില്‍ മായ നെല്ലിയോട് ദീപം തെളിച്ചു. കെ. രവികുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസിദ്ധ കലാനിരൂപകന് പി.എം നാരായണന് നെല്ലിയോട് അനുസ്മരണ പ്രഭാഷണം നടത്തി. പീശപ്പിള്ളി രാജീവ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.അജ്മല്‍, പഞ്ചായത്ത് അംഗം പി. സുനീതി, കെ.ടി. പ്രദീപ്, കിരണ്‍ മേലേടം എന്നിവര്‍ സംസാരിച്ചു.പ്രസിദ്ധ കലാകാരന്മാരായ സദനം കൃഷ്ണന്‍കുട്ടി, കലാമണ്ഡലം ബാലസുബ്രഹ്മണ്യന് എന്നിവര്‍ വേഷമിട്ട കല്ല്യാണ സൗഗന്ധികം കഥകളിയും അരങ്ങേറി.
District News
നിലന്പൂർ: അരുവാക്കോട് കുംഭാര നഗർ വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി കെ.എ. തുളസി നിർവഹിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. ഉദ്ഘാടനം നിർവഹിച്ച മന്ത്രി കെട്ടിടം ഗുണഭോക്താക്കൾക്കായി തുറന്നുകൊടുത്തു.
പരന്പരാഗത കളിമണ്‍പാത്ര നിർമാണ തൊഴിലാളികൾ അധിവസിക്കുന്ന പ്രദേശങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പൊതുവർക്ക് ഷെഡ്, ചൂള, യന്ത്രസാമഗ്രികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കുന്ന കുംഭാര നഗർ വികസന പദ്ധതിയുടെ ഭാഗമായി, ആദ്യഘട്ടമെന്ന നിലയിലാണ് കെട്ടിടം നിർമിച്ചത്.
പരന്പരാഗത തൊഴിലിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതുതലമുറക്ക് തൊഴിൽ പരിശീലനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ആര്യാടൻ ഷൗക്കത്ത് എംഎൽഎ, കളക്ടർ ഡോ. വിനയ് ഗോയൽ, പിന്നാക്ക വിഭാഗ വികസന വകുപ്പ് പാലക്കാട് മേഖല ഡെപ്യൂട്ടി ഡയറക്ടർ പി.വി. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
District News
തേഞ്ഞിപ്പലം: പി.എം.ശ്രീയില്‍ പ്രതിസന്ധിയുണ്ടാക്കിയത് ഇടതുപക്ഷ സര്‍ക്കാരാണെന്നും യുഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും മന്ത്രി എന്‍. ഷംസുദ്ദീന്. കാലിക്കട്ട് സര്‍വകലാശാല സോളിഡാരിറ്റി ഓഫ് എംപ്ലോയീസിന്റെ 36-ാംവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുകമറ സൃഷ്ടിച്ച് സര്‍ക്കാരിനെ സംശയനിഴലില്‍ നിര്‍ത്താനാണ് ശ്രമം.
ഇടത് പക്ഷത്തിന് വിമര്‍ശിക്കാന്‍ അവകാശമില്ല. പ്രതിസന്ധി ഉണ്ടാക്കിവെച്ചത് അവരാണെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്നത് പോലും രാഷ്ട്രീയവത്കരിക്കുകയാണ്. പൊന്നാനിയില്‍ പരിപാടിക്കിടെ വീട്ടില്‍ കയറി ഭക്ഷണം കഴിച്ചതിനെതിരേ നിലവാരമില്ലാത്ത പ്രതികരണമാണുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ഹബീബ്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ടി.വി. ഇബ്രാഹിം, പി.എം.എ. സമീര്‍, ഡോ. വി.പി. അബ്ദുള്‍ ഹമീദ്, സിന്‍ഡിക്കറ്റംഗങ്ങളായ സി.പി.ഹംസ, ഡോ. എ.ടി. അബ്ദുള്‍ ജബ്ബാര്‍, എ.കെ.ഷാഹിനമോള്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബ സാംസ്കാരിക സംഗമ ഉദ്ഘാടനം സി.എച്ച്. മാരിയത്ത് നിര്‍വഹിച്ചു.
District News
അങ്ങാടിപ്പുറം: കനത്ത മഴയെത്തുടർന്നുണ്ടായ വൈദ്യുതി തകരാർ പരിഹരിക്കാൻ സാഹസിക ശ്രമം നടത്തിയ കെഎസ്ഇബി ജീവനക്കാരന് വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ അഭിനന്ദനം. അങ്ങാടിപ്പുറം ചാത്തോലികുണ്ട് ഭാഗങ്ങളിലേക്കുള്ള വൈദ്യുതി ലൈനിലേക്ക് തെങ്ങിൻപട്ട വീണ് പ്രദേശത്ത് വൈദ്യുതി തടസം നേരിട്ടിരുന്നു. തുടർന്ന് നാട്ടുകാർ അങ്ങാടിപ്പുറം കെഎസ്ഇബി ഓഫീസിലേക്ക് വിവരമറിയിച്ചതിനെ തുടർന്ന് ലൈൻമാൻ അരീക്കോട് മൈത്ര സ്വദേശി റഫീക്ക്, സഹപ്രവർത്തകൻ നികേഷ് എന്നിവർ സ്ഥലത്തെത്തി.
വൈദ്യുതി കന്പിയിൽ വീണ തെങ്ങിൻപട്ട നീക്കം ചെയ്യാൻ തോട്ടിയുമായി റഫീഖ് അതിസാഹസമായി തോട് നീന്തി കടക്കുകയായിരുന്നു. തുടർന്ന് തോട്ടി ഉപയോഗിച്ച് പട്ട എടുത്ത് മാറ്റി വൈദ്യുതി തകരാർ പരിഹരിച്ചു. കഴിഞ്ഞ രണ്ടുവർഷമായി അങ്ങാടിപ്പറം ഓഫീസിലെ ജീവനക്കാരനായ റഫീക്കിന്റെ പ്രവൃത്തി മറ്റു ജീവനക്കാർക്ക് കൂടി മാതൃകയാകണമെന്ന് മന്ത്രി പറഞ്ഞു.
District News
മഞ്ചേരി: 1920-ല്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആരംഭിച്ച ചരിത്രപ്രസിദ്ധമായ നിസഹകരണ സമരത്തിന്റെ ഓര്മ പുതുക്കി മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി. മഞ്ചേരി ടൗണ്‍ ഹാളിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമായത്.
തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹുസൈന് വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.കെപിസിസി അംഗങ്ങളായ പറമ്പന്‍ റഷീദ്, വി. സുധാകരന്, ഡിസിസി ജനറല്‍ സെക്രട്ടറി ബീന ജോസഫ്, കെഎസ്യു ജില്ലാ പ്രസിഡന്റ് ഇ.കെ. അന്‍ഷിദ്, സുബൈര്‍ വീമ്പൂര്, വിജീഷ് എളംകൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
പാങ്ങ്: ചന്തപ്പറന്പ് കേന്ദ്രീകരിച്ച് വർധിച്ചുവരുന്ന ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിന്റെ ഭാഗമായി പാങ്ങ് ചന്തപ്പറന്പ് മഹല്ല് കമ്മിറ്റിയും എഫ്ആർസി ക്ലബ് പ്രവർത്തകരും ചേർന്ന് ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കുറുവ പഞ്ചായത്ത് ഭരണസമിതിയുടെ "ഓപ്പറേഷൻ തൂഫാൻ-ലഹരിയുടെ വേരറുക്കാം’ പദ്ധതിയുടെ പിന്തുണയോടെയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
പദ്ധതിയുടെ ഭാഗമായി ലഹരി ഉപയോഗം സജീവമായ കേന്ദ്രങ്ങളും സാമൂഹ്യവിരുദ്ധരുടെ താവളങ്ങളും നാട്ടുകാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ നശിപ്പിക്കുകയും കാടുകൾ വെട്ടിത്തെളിക്കുകയും ചെയ്തു. കുറുവ പഞ്ചായത്ത് പ്രസിഡന്റ് പാലത്തിങ്ങൽ അബ്ദുൾ സലാം പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോയിക്കൽ സുലൈഖ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എം. ശാക്കിർ, പഞ്ചായത്ത് മെംബർമാരായ കുഞ്ഞുമുഹമ്മദ് മുല്ലപ്പള്ളി, മുബഷിർ എന്നിവർ പങ്കെടുത്തു. ലഹരിക്കെതിരായ കൂട്ടായ്മയിൽ നാടിന്റെ നാനാഭാഗത്ത് നിന്ന് നിരവധിപേരും ക്ലബ് ഭാരവാഹികളും പങ്കെടുത്തു.
District News
കുറുവ: കുറുവ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ഐകെടിഎം കോളജിൽ മണ്‍സൂണ്‍ ക്യാന്പ് സംഘടിപ്പിച്ചു. മങ്കട മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി. സാദിഖലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് പാലയിൽ സലാം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അനീസ് കണക്കയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ക്യാന്പിന്റെ ഫെസിലിറ്റേറ്ററായ അഡ്വ. ജസീൽ മഞ്ചേരി ക്യാന്പിനെക്കുറിച്ച് വിശദീകരിച്ചു.മങ്കട മണ്ഡലം മുസ്ലിംലീഗ് ട്രഷറർ കുരിക്കൾ മുനീർ, സെക്രട്ടറി സി.എച്ച്. മുസ്തഫ, പഞ്ചായത്ത് പ്രസിഡന്റ് സലാം, ശിഹാബ് പൂഴിത്തറ, ഹാറൂണ്‍ റഷീദ്, പാറയിൽ അബൂട്ടി എന്നിവർ പ്രസംഗിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അസ്മാബി, ഫൗസിയ പെരുന്പള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം റാഫി കൊളത്തൂർ, അനീസ് മക്കരപ്പറന്പ്, യൂസഫ് മുല്ലപ്പള്ളി, മോയിക്കൽ സുലൈഖ, കെ.കെ. അസീസ്, ശാക്കിർ തുടങ്ങിയവർ നേതൃത്വം നൽകി.
District News
കോഴിക്കോട്: ജില്ലയില്‍ മഴശക്തമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും നാശനഷ്ടങ്ങളും തുടരുകയാണ്. ഇന്നും ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴതുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിൽ റെഡ് അലർട്ട് തുടരുന്നു.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ തുറന്ന രണ്ട് സ്പിൽവേ ഗേറ്റുകളും നിലവിൽ 0.25 അടി വീതം തുറന്ന നിലയിലാണ്. നിലവിൽ 33.0672 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് സംഭരണിയിലുള്ളത്. ഇത് സംഭരണശേഷിയുടെ 97.31 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിൽ കക്കയം മേഖലയിൽ 104 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ജൂൺ ഒന്നു മുതൽ ഇതുവരെ ആകെ 2990 മില്ലിമീറ്റർ മഴ ലഭിച്ചു.
വിവിധ താലൂക്കുകളിലായി ആരംഭിച്ച 32 ദുരിതാശ്വാസ ക്യാമ്പുകളില്‍ 964 പേര് കഴിയുന്നുണ്ട്. ആകെ 367 കുടുംബങ്ങളിലെ 394 പുരുഷന്മാരും 447 സ്ത്രീകളും 180 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോഴിക്കോട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേര് ക്യാമ്പുകളില്‍ കഴിയുന്നത്. ഇവിടെ 15 ക്യാമ്പുകളിലായി 260 കുടുംബങ്ങളിലെ 701 പേരാണ് കഴിയുന്നത്. ഇതില്‍ 283 പുരുഷന്മാരും 312 സ്ത്രീകളും 116 കുട്ടികളും ഉള്‍പ്പെടുന്നു.
താമരശേരിതാലൂക്കിലെ അഞ്ച് ക്യാമ്പുകളിലായി 57 കുടുംബങ്ങളിലെ 164 പേരും, വടകര താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 40 കുടുംബങ്ങളിലെ 77 പേരും, കൊയിലാണ്ടി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി അഞ്ച് കുടുംബങ്ങളിലെ 18 പേരും കഴിയുന്നുണ്ട്.
കോടഞ്ചേരിയിൽ മണ്ണിടിച്ചിൽ
കോടഞ്ചേരി: ശക്തമായ മഴയിൽ കോടഞ്ചേരി പുലിക്കയത്ത് താമസിക്കുന്ന മനോജ് കൊച്ചു പടിയറ, തേവർവയൽ ഭാഗത്ത് താമസിക്കുന്ന ലിസി പുളിക്കൽ എന്നിവരുടെ വീടിന് പുറകിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം. മനോജ് കൊച്ചു പടിയറയുടെ വീട്ടിലേക്ക് സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ഫിറ്റിംഗ്സ് എല്ലാം പൊട്ടി നശിച്ചിട്ടുണ്ട്. ലിസി പുളിക്കലിന്റെ വീടിനു പുറകിൽ സ്ഥാപിച്ചിരുന്ന വാഷിംഗ് മെഷീൻ പൂർണമായി നശിച്ചു.
കടകളിൽ വെള്ളം കയറി
ബാലുശേരി:എടവണ്ണ–കൊയിലാണ്ടി സംസ്ഥാനപാതയിൽ ബാലുശേരി മുക്ക് താലൂക്ക് ആശുപത്രിക്ക് സമീപം നിലവിൽ ഡ്രൈനേജ് സംവിധാനം ഉണ്ടായിട്ടും മഴവെള്ളം ശരിയായി ഒഴുകിപ്പോകാത്തത് പ്രദേശത്ത് വലിയ ദുരിതമുണ്ടാക്കുന്നു. വെള്ളം റോഡിൽ നിന്ന് സമീപത്തെ കടകളുടെ വരാന്തയിലൂടെ ഒഴുകുന്നതിനെ തുടർന്ന് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്.പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും കച്ചവടക്കാരും വി.ടി. സുരജ് എംഎല്‍എ , പഞ്ചായത്ത് അധികൃതര്‍ , പഞ്ചായത്ത് അധികൃതർ എന്നിവര്‍ക്ക് പരാതി നൽകിയിട്ടുണ്ട്.
നൂറോളം വീടുകളിൽ വെള്ളം കയറി
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കടിയങ്ങാട്, മഹിമ, സൂപ്പിക്കട, കുളക്കണ്ടം, കന്നാട്ടി, ഒറ്റക്കണ്ടം എന്നിവിടങ്ങളിലായി നൂറോളം വീടുകളിൽ വെള്ളം കയറി. മിക്കയാളുകളും ബന്ധു വീടുകളിലേക്കും അയൽ വീടുകളിലേക്കും മാറി താമസിച്ചു.
പഞ്ചായത്ത് കടിയങ്ങാട് എൽപി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് വീടുകളിൽ വെള്ളം കയറിയ 14 പേരെ മാറ്റി താമസിപ്പിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിൽ, വൈസ് പ്രസിഡന്റ് എസ്.സുനന്ദ്, ചങ്ങരോത്ത് വില്ലേജ് ഓഫീസർ പ്രജില എന്നിവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വെള്ളപ്പൊക്കബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹലീയ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എരവത്ത് മുനീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ. ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറമ്മൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജൻ മരുതേരി, കെ.കെ. സുവർണ്ണ, യു. അനിത, തുടങ്ങിയവർ സന്ദർശിച്ചു. ആരോഗ്യ പ്രവർത്തകർ, ഇആർടി അംഗങ്ങൾ, യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കൂത്താളിയിലെ വീടുകളിൽ വെള്ളം കയറി
കൂത്താളി: കൂത്താളി പഞ്ചായത്തിലെ പഷ്ണിപറമ്പ് പ്രദേശത്തുള്ള നിരവധി വീടുകളിൽ വെള്ളം കയറി. ചെറു പുഴ നിറഞ്ഞു കവിഞ്ഞുള്ള വെള്ളം കാർഷിക വിളകൾക്കും നാശമുണ്ടാക്കി.
വീടുകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഉൾപ്പെടെ വെള്ളം കയറിയ അവസ്ഥയിൽ ആണ്. തലപൊയിൽ രാധാകൃഷ്ണൻ, പഷണിപറമ്പിലെ വേണു, പുഷ്പരാജൻ, നന്ദനൻ എന്നിവരുടെ വീടുകൾ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ. വാർഡ്മെമ്പർ രവീന്ദ്രൻ കേളോത്ത് എന്നിവർ സന്ദർശിച്ചു
District News
കോഴിക്കോട് : റോട്ടറി കാലിക്കട്ട് സൈബർ സിറ്റി, സിറ്റി പോലീസുമായി സഹകരിച്ച് നടപ്പിലാക്കുനതൂഫാൻ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നഗരത്തിലെ ഓട്ടോ , ബസ് തൊഴിലാളികൾ തൂഫാൻ വാരിയർ ആകുന്നു.
ഇതിന് മുന്നോടിയായി ഓട്ടോകളിൽ ഐആം എ തൂഫാൻ വാരിയർ പോസ്റ്റർ പതിപ്പിക്കും.പോലീസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രചാരണ പോസ്റ്റർ പ്രകാശനം സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി നിർവഹിച്ചു. ഡിസിപി പദം സിംഗ് മുഖ്യതിഥിയായി. റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് എം.പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
നഗരത്തിലെ 2500 ഓളം ഓട്ടോകളിലും 300 ഓളം ബസുകളിലും പോസ്റ്റർ പതിപ്പിക്കും. അസി. കമ്മീഷണർമാരായ കെ.വി. പ്രമോദ്, കെ. സുമേഷ്, അബ്ദുൾ കരീം, ഹോപ്പ് ചെയർ എം.എം. ഷാജി, അഡീ.എസ്പി ഇ. അനിൽ കുമാർ, സർവീസ് പ്രൊജക്ട് ചെയർ എ.എം. പ്രഷീൽ,ജിജിആർ കെ.വി.സവീഷ് എന്നിവർ പ്രസംഗിച്ചു.
District News
കോഴിക്കോട്: ജാതിയും മതവും ദേശവുമൊന്നും കണക്കാക്കാതെ 7049 അമ്മമാര്‍ ചേര്‍ന്ന് അഞ്ചു വര്‍ഷം കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുലപ്പാല്‍ ബാങ്കിന് ദാനം ചെയ്തത് 1325.86 ലിറ്റര്‍ പാല്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവിടെയെത്തിയ 3381 കുഞ്ഞുങ്ങള്‍ക്കായി 1284. 74 ലിറ്റര്‍ മുലപ്പാല്‍ വിതരണം ചെയ്തു.
2021 സെപ്റ്റംബറിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു വിഭാഗത്തില്‍ മുലപ്പാല്‍ ബാങ്ക് ആരംഭിച്ചത്. കേരളത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി മുലപ്പാല്‍ ബാങ്കിന് തുടക്കമിട്ടത് കോഴിക്കോട്ടാണ്. തുടക്കത്തില്‍ സാവധാനമാണ് ആളുകള്‍ ഈ ആശയത്തോട് പ്രതികരിച്ചത്. നിരന്തരമായ ബോധവത്ക്കരണത്തിലൂടെയും ഇടപെടലുകളിലൂടെയും ആളുകളുടെ മനോഭാവത്തില്‍ വളരെയധികം മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. ബാങ്കിലേക്ക് പാല് നല്കിയ അമ്മമാര്‍ നല്കിയ പ്രചരണത്തെ തുടര്‍ന്ന് ധാരാളം പേര് മുലപ്പാല്‍ ദാനം ചെയ്യാന്‍ സജ്ജരായി എത്തുന്നു.
ഡീപ് ഫ്രീസറിലാണ് പാല് ശീതീകരിച്ചു സൂക്ഷിച്ചു വയ്ക്കുന്നത്. പാസ്ചുറൈസേഷന് കഴിഞ്ഞ പാല് ഏകദേശം നാല് മുതല്‍ ആറg മാസം വരെ ഡീപ് ഫ്രീസറില്‍ കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാന്‍ കഴിയും. തുടര്‍ന്ന് ആവശ്യത്തിനനുസരിച്ച് പാല് റഫ്രിജറേറ്ററിലേക്ക് മാറ്റും. ഇതിന് ശേഷം പാല് സാധാരണ അന്തരീക്ഷ താപനിലയിലേക്ക് കൊണ്ടുവന്നതിന് ശേഷം കുഞ്ഞുങ്ങള്‍ക്ക് നല്‍കും.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ എന്‍ഐസിയുവില്‍ മിക്ക ദിവസവും 100 കുഞ്ഞുങ്ങള്‍ വരെ അഡ്മിറ്റായിട്ടുണ്ടാകും. ഇതിന് പുറമെ വാര്‍ഡുകളിലും റൂമുകളിലുമായി 90നും 100നും ഇടയില്‍ കുഞ്ഞുങ്ങളുണ്ടാകും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളതും മാസം തികയാതെ പ്രസവിച്ചതുമായ കുഞ്ഞുങ്ങളെയാണ് എന്‍ഐസിയുവില്‍ അഡ്മിറ്റ് ചെയ്യുക. പലവിധത്തിലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും മറ്റുമുള്ള അമ്മമാരും പ്രസവത്തിനെത്തിയിട്ടുണ്ടാകും. അവര്‍ക്ക് വിവിധ കാരണങ്ങളാല്‍ പാല് കുറവായിരിക്കും.
അവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കും മുലപ്പാല്‍ ബാങ്ക് തണലാകും. എന്നാല്‍, പ്രഥമ പരിഗണന മാസം തികയാതെ ജനിക്കുന്ന, ശരീരഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍ക്കായിരിക്കും. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് പൊടിപ്പാല്‍ കൊടുത്താല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഡോക്ടര്‍മാരുടെ കൃത്യമായ മേല്‍നോട്ടത്തില്‍ അമ്മയ്ക്ക് പാലില്ലാത്ത സാഹചര്യമാണെങ്കില്‍ മാത്രമാണ് ഇത്തരം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ബാങ്കില്‍ നിന്ന് പാല് നല്‍കുക.
മെഡിക്കല്‍ കോളജിലെ മുലപ്പാല്‍ ബാങ്കിലേക്ക് ഇനിയും ധാരാളം പാല് ആവശ്യമുണ്ടെന്ന് നിയോനാറ്റോളജി അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കെ.എസ്. ദീപ പറഞ്ഞു. എപ്പോഴും അമ്മയുടെ സ്വന്തം പാല് തന്നെയാണ് കുഞ്ഞിന് ഏറ്റവും മികച്ചതെന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ മാതൃശിശു വിഭാഗം സൂപ്രണ്ട് ഡോ. അരുണ്‍ പ്രീത് ചൂണ്ടിക്കാട്ടുന്നു. അഞ്ച് വര്‍ഷത്തിനിടെ ഇവിടെയെത്തി നിരവധി തവണ പാല് നല്കിയ രണ്ട് അമ്മമാരെ മാതൃശിശു കേന്ദ്രത്തില്‍ ആദരിച്ചിരുന്നു. തുടര്‍ച്ചയായി 163 തവണ പാല് നല്കിയ ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കെ.പി. നിവാസില്‍ രശ്മി ബിജേഷ് ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സില്‍ ഇടം പിടിച്ചിരുന്നു.
മുലപ്പാല്‍ ദാനം പ്രോത്സാഹിപ്പിക്കണം
രക്തം ദാനം ചെയ്യുന്നത് പോലെ തന്നെയാണ് മുലപ്പാല്‍ ദാനം ചെയ്യുന്നതും. കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് അമ്മമാരില്‍ നിന്ന് പാല് ശേഖരിക്കുന്നത്. രക്തദാനം പോലെ തന്നെ മുലപ്പാല്‍ ദാനവും പ്രോത്സാഹിപ്പിക്കപ്പെടണം. കൂടുതല്‍ അമ്മമാര്‍ ഇതിന് തയ്യാറായി മുന്നോട്ട് വരേണ്ടതുണ്ട്. പേരും നാടും ഒന്നും അറിയില്ലാത്ത, ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ദാനം ചെയ്യുന്നത് പുണ്യമായി കരുതപ്പെടുന്നുവെന്ന് സിഎല്എംസി കോ ഓര്‍ഡിനേറ്റര്‍ ഡോ. ഷംന ഹനീഫ് പറഞ്ഞു.
മുലയൂട്ടുന്ന, ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത അമ്മമാരില്‍ നിന്നാണ് മുലപ്പാല്‍ സ്വീകരിക്കുക. കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നീ രക്തപരിശോധനകള്‍ പൂര്‍ത്തിയാക്കി നെഗറ്റീവാണെന്ന ഫലം കൊണ്ടുവന്നാല്‍ മാത്രമെ അമ്മമാരില്‍ നിന്ന് മുലപ്പാല്‍ ശേഖരിക്കൂ. ഇങ്ങനെ ശേഖരിക്കുന്ന പാല് ആദ്യം പാസ്ചുറൈസ് ചെയ്യും. ഇതിന് ശേഷം മൈനസ് 20 ഡിഗ്രിയില്‍ അത് സൂക്ഷിച്ചു വയ്ക്കും. ഈ താപനിലയില്‍ പാല് സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് മരുന്നുപോലെ തന്നെയാണ്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് പാല് നല്‍കുക.
District News
തിരുവമ്പാടി :കോഴിക്കോട്-ഓമശേരി-തിരുവമ്പാടി-കോടഞ്ചേരി-തുഷാരഗിരി റൂട്ടിൽ പുതിയ കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസിന് തുടക്കമായി. ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതാണ് പുതിയ സർവീസ്.
തിരുവമ്പാടി ഡിപ്പോയുടെ നേതൃത്വത്തിലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. തിരുവമ്പാടി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ആദ്യ ട്രിപ്പ് സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു.
പുലർച്ചെ 3.50ന് തുഷാരഗിരിയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് 4.30ന് കോടഞ്ചേരി, 4.50ന് തിരുവമ്പാടി, 5.10ന് ഓമശ്ശേരി, 5.20ന് അമ്പലക്കണ്ടി, 5.25ന് വെണ്ണക്കോട് വഴി രാവിലെ ആറിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തും. തുടർന്ന് രാവിലെ 6.40ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് 7.50ന് മലയമ്മ, 8.00ന് അമ്പലക്കണ്ടി, 8.10ന് തിരുവമ്പാടി വഴി 8.40ന് കോടഞ്ചേരിയിലെത്തും.ഉച്ചയ്ക്ക് 12.40ന് കോടഞ്ചേരിയിൽ നിന്ന് പുറപ്പെടുന്ന സർവീസ് 1.20ന് തുഷാരഗിരി, 1.50ന് കോടഞ്ചേരി, 2.40ന് തിരുവമ്പാടി, 3.00ന് ഓമശേരി, 3.10ന് അമ്പലക്കണ്ടി, 3.20ന് മലയമ്മ വഴി 4.20ന് കോഴിക്കോട് എത്തിച്ചേരും.തിരിച്ച് വൈകിട്ട് 4.40ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന സർവീസ് 5.50ന് മലയമ്മ, 6.00ന് അമ്പലക്കണ്ടി, 6.10ന് തിരുവമ്പാടി, 6.30ന് കോടഞ്ചേരി വഴി രാത്രി 7.10ന് തുഷാരഗിരിയിലെത്തി സർവീസ് അവസാനിപ്പിക്കും. ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ ആശ്രയിക്കുന്ന കിഴക്കൻ മേഖലയിലെ യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ സർവീസാണിത്.ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു.
ജില്ലാ യുഡിഎഫ് ചെയർമാൻ വി.ഡി. ജോസഫ്, കെഎസ്ആർടിസി താമരശേരി അസി. ട്രാൻസ്പോർട്ട് ഓഫീസർ കെ. സുമേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, കെഎസ്ആർടിസി വികസന സമിതി അംഗം ടി.എം.എ. ഹമീദ്, ബോസ് ജേക്കബ്, സുന്ദരൻ എ. പ്രണവം എന്നിവർ പ്രസംഗിച്ചു.
District News
മാവൂർ: ബാങ്കിൽനിന്നെടുത്ത വായ്പ പൂർണമായി അടച്ചുതീർത്തിട്ടും ആധാരം തിരിച്ചുനൽകുന്നില്ലെന്ന് പരാതി. മാവൂർ സർവിസ് സഹകരണ ബാങ്കാണ് ആധാരം തിരിച്ചുനൽകാത്തതെന്ന് മാവൂർ കണ്ണിപറമ്പ് മുഴാപാലം ചോലക്കൽ മോഹൻദാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
2024 മാർച്ച് 21നാണ് മാവൂർ സർവിസ് സഹകരണ ബാങ്കിൽ ആധാരം പണയംവെച്ച് 3.50 ലക്ഷം രൂപ വായ്പയെടുത്തത്. മൂന്ന് ഘഡുക്കളായി പണം തിരിച്ചടച്ച് 2025 ഏപ്രിൽ 22ന് ലോൺ പൂർണമായി ക്ലോസ് ചെയ്തു. എന്നാൽ, വായ്പ പൂർണമായി തിരിച്ചടച്ച് 15 മാസം കഴിഞ്ഞിട്ടും ഇതുവരെ ആധാരം തിരിച്ചുനൽകാൻ ബാങ്ക് തയാറായിട്ടില്ല. ബാങ്കുമായി നിരന്തരം ബന്ധപ്പെടുകയും പ്രസിഡന്റ് സെക്രട്ടറി എന്നിവരെ കാണുകയും ചെയ്തിട്ടും ഫലമുണ്ടായിട്ടില്ല.
നേരത്തെ ഒരു കാറ്ററിംഗ് സർവിസ് നടത്തിയ സമയത്ത് ബാങ്കിനുകീഴിൽ ചെറൂപ്പയിലുള്ള സൂപ്പർ മാർക്കറ്റിൽനിന്ന് 15 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിച്ചിരുന്നു.
കോവിഡിനെതുടർന്ന് കാറ്ററിംഗ് സര്‍വീസ് നിലച്ചശേഷം സാധനം വാങ്ങിയ തുകയിൽ 28,000 രൂപ സൂപ്പർ മാർക്കറ്റിന് തിരിച്ചുനൽകാനുണ്ട്. ഈ തുക അടക്കാത്തതിനാലാണ് ആധാരം തിരിച്ചുതരാത്തതെന്നാണ് ബാങ്കിന്റെ വിശദീകരണം. സൂപ്പർമാർക്കറ്റിലെ ജീവനക്കാരുമായുള്ള ബന്ധത്തിലാണ് കടം വാങ്ങിയത്. സൂപ്പർമാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങിച്ചതും ബാങ്ക് വായ്പയുമായി എങ്ങനെയാണ് ബന്ധിപ്പിക്കുന്നതെന്ന് വ്യക്തമല്ല. ഇത് ബോധ്യപ്പെടാനാണ് ബാക്കിതുക അടക്കാതിരിക്കുന്നത്. ആധാരം തിരിച്ചുകിട്ടാത്തതിനാൽ വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്.
ജില്ല സഹകരണ രജിസ്ട്രാർ, സഹകരണ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകുന്നുണ്ടെന്നും മോഹൻദാസ് പറഞ്ഞു
District News
കൂടരഞ്ഞി:പൂവാറൻതോട്ടിലെ ഉന്നത പ്രദേശങ്ങളിലെ കുടുംബങ്ങൾക്കിടയിൽ പനി വ്യാപകമായ സാഹചര്യത്തിൽ പഞ്ചായത്തിന്റെ ആവശ്യപ്രകാരം കൂടരഞ്ഞി ഫാമിലി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ പൂവാറൻതോട് ആനക്കല്ലംപാറ ഫോറസ്റ്റ് ഓഫീസിൽ അടിയന്തര മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റോയി ആക്കേൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ദിവ്യ, ഹൗസ് സർജൻ ഡോ. അസ്മ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രിജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആദിഷ്, നഴ്സുമാരായ അശ്വതി, അനഘ, ഫാർമസിസ്റ്റ് സിമില നിസാർ, ആശാ പ്രവർത്തക ബിന്ദു നന്ദനൻ എന്നിവർ നേതൃത്വം നൽകി.ആശാ പ്രവർത്തകരുടെയും എസ്ടി. പ്രമോട്ടർ സൗമ്യയുടെയും നേതൃത്വത്തിൽ ഉന്നത പ്രദേശങ്ങളിലെ താമസക്കാരെ ക്യാമ്പിൽ പങ്കെടുപ്പിച്ചു. ക്യാമ്പിൽ നിരവധി പേർക്ക് ആരോഗ്യപരിശോധനയും ആവശ്യമായ മരുന്ന് വിതരണവും നടത്തി.
District News
കോഴിക്കോട് : ഭട്ട് റോഡ് ബീച്ചിൽ അനധികൃതമായി കച്ചവടം നടത്തുന്നവരെ ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ പാലിച്ച് എത്രയും വേഗം ഒഴിപ്പിച്ച് അംഗീകൃത വഴിയോര കച്ചവടക്കാർക്ക് തടസരഹിതമായി കച്ചവടം ചെയ്യുന്നതിന് സൗകര്യമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് കോർപറേഷൻ സെക്രട്ടറി ക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. 2021 ൽ കോർപറേഷൻ നടത്തിയ വഴിയോര കച്ചവട സർവേ ലിസ്റ്റിൽ ഭട്ട് റോഡ് ബീച്ചിൽ 24 പേരാണ് ഉണ്ടായിരുന്നതെന്നും അവരിൽരണ്ടുപേര് മരിച്ചെന്നും കോർപറേഷൻ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ഇപ്പോൾ പട്ടികയിലുള്ളത് 22 പേരാണ്. ഇതിൽ 6 പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. ഒരു കുടുംബത്തിൽ നിന്നും ഒരാൾക്ക് മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളൂ. ഇപ്രകാരം 19 പേർക്കാണ് ഭട്ട് റോഡ് ബീച്ചിൽ അനുമതിയുള്ളത്.
ഭട്ട് റോഡ് ബീച്ചിൽ നിയമാനുസൃതമായി സർവേയിൽ ഉൾപ്പെട്ട് കച്ചവടം നടത്തുന്നവരുടെ ഉപജീവനത്തെ അനധികൃത വഴിയോരക്കച്ചവടം പ്രതികൂലമായി ബാധിക്കുന്നതായി കമ്മീഷനിൽ ലഭിച്ച രേഖകളിൽ നിന്നും മനസിലാക്കിയതായി ഉത്തരവിൽ പറഞ്ഞു. അർഹതയില്ലാത്തവർ കച്ചവടം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കമ്മീഷൻ വിലയിരുത്തി.
District News
കോഴിക്കോട്: സിഐഎസ്സിഇ ഡിസോണ്‍ ഒറ്റ വീല്‍ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം തവണയും ചാമ്പ്യന്മാരായി ചേവരമ്പലം സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.
കാസര്‍കോഡ് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിലെ 26 സ്കൂളുകളിൽ നിന്നും 267 കുട്ടികൾ പങ്കെടുത്തു.
111 പോയിന്റോടെ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചേവരമ്പലം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ ഇരിങ്ങാലക്കുട രണ്ടാം സ്ഥാനത്തും( 89 പോയിന്റ്) മോഡൽ പബ്ലിക് സ്കൂൾ കുരിയച്ചിറ മൂന്നാം സ്ഥാനത്തും (36 പോയിന്റ് ) എത്തി.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആനീസ് ,സ്കൂൾ മാനേജർ സിസ്റ്റർ വിനയ, 24ാം വാർഡ് കൗൺസിലർ സനൂപ്, പിടിഎ വൈസ് പ്രസിഡന്റ് അൻവർ സാദിഖ് ,വൈസ് പ്രിൻസിപ്പൽ മഹാലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിൽ ഫാ. ജോസഫ് തുളുമ്പന്മാക്കല്,കേരള റീജിയൻ സിഐഎസ് മുൻ സ്പോർട്സ് കോഡിനേറ്റർ സി .സതീഷ് പിള്ള, വൈസ് പ്രിൻസിപ്പല്‍ മഹാലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
District News
കോഴിക്കോട്: കോട്ടയം ലൂര്‍ദ്ദ് പബ്ലിക് സ്ക്കൂളില്‍ നടന്ന ലൂര്‍ദ്ദിയന്‍ ട്രോഫി ഓള് കേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം ചാമ്പ്യന്ന്മാരായി.
ഫൈനലില്‍ 79 -72 ന് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്. ബെസ്റ്റ് പ്ലെയര്‍ ആയി സില്‍വര്‍ ഹില്‍സിലെ വിശാല്‍ തെരഞ്ഞെടുക്കപ്പെട്ടു.
District News
പൂന്തുറ: ഓപ്പറേഷന് തൂഫാന്‍ന്റെ ഭാഗമായി ബീമാപളളി ഭാഗത്ത് പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ 38 ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.
ബീമാപള്ളി സ്വദേശിയായ ഫിറോസ് ആണു പിടിയിലായത്. ശംഖുംമുഖം എസിപിയുടെ നേതൃത്വത്തിലുളള ഓപ്പറേഷന് അഡീഷണല്‍ സ്ക്വഡ് ബീമാപള്ളിക്കു സമീപമുള്ള വിവിധ കടകളില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, ശംഭു, കൂള്‍ലിപ് ഇനങ്ങളില്‍പ്പെട്ട ലഹരി വസ്തുക്കള്‍ എന്നിവ പിടികൂടിയത്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.
പിടികൂടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയും സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. ലഹരി വസ്തുക്കളുടെ ഉറവിടവും വിതരണ ശൃംഖല കണ്ടെത്തുന്നതിനുള്ള നടപടികളും പോലീസ് വ്യക്തമാക്കി.
District News
വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞു കാണാതായ ജോൺ മത്യാസിനെ ഇന്നലെയും കണ്ടെത്താനായില്ല.ഉൾക്കടലിൽ പൂന്തുറ ഉൾപ്പെടെ ചിലയിടങ്ങളിൽ ഇയാളെ കണ്ടെന്നു മത്സ്യത്തൊഴിലാളികൾ അറിയിച്ചതനുസരിച്ചു തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റും വ്യാപക തെ രച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കാറ്റും കടൽക്ഷോഭവും അവഗണിച്ചുള്ള അധികൃതരുടെ തെരച്ചിൽ ഇന്നലെ വൈകിയും തുടർന്നു. അപകടം നടന്നു നാലു ദിവസം പിന്നിട്ടിട്ടും കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലെങ്കിലും കുടുംബത്തിന്റെ അത്താണിയായ ജോൺ തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും തീരദേശവും.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ മനോജിന്റെ ഉടമസ്ഥതയിലുള്ള സെന്റ് ജേക്കബ് എന്ന വള്ളത്തിൽ മറ്റ് അഞ്ചു തൊഴിലാളികൾക്കൊപ്പം കടലിൽ പോയതായിരുന്നു 54 വയസുള്ള പുല്ലുവിള ഇരയിമ്മൻ തുറ സ്വദേശി ജോൺ മത്യാസ്. വലവിരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഉണ്ടായ കാറ്റിലും വൻ തിരമാലയിലുംപെട്ട് വള്ളം മറിഞ്ഞ് എല്ലാവരും കടലിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നാലുപേരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തുന്നതിനിടയിൽ ജോണിനെ തിരയിൽ കാണാതായി.
ഇയാൾക്കായി മറൈയൻ എൻഫോഴ്സ്മെന്റും തീരദേശ പോലീസും നാട്ടുകാരായ മത്സ്യത്തൊഴിലാളികളും ചേർന്ന് കടലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വീട്ടിലെ ഏക അത്താണി കൂടിയായ ഇദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കണ്ണീരോടെയും പ്രാർഥനയോടെയും കഴിയുകയാണ് കുടുംബം. ഭാര്യയും മൂന്നുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ജോൺ. തെരച്ചിൽ ഇന്നും ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
District News
തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സഹകരണത്തോടെ നാലാഞ്ചിറ മാർ തെയോഫിലസ് ട്രെയിനിംഗ് കോളജിൽ അന്തർദേശീയ വിദ്യാർഥി വിനിമയ പരിപാടി ആരംഭിച്ചു.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്സൺ ഡോ. അച്യുത്ശങ്കർ എസ്. നായർ പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേജർ അതിരൂപത ചീഫ് വികാരി ജനറാൾ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺഫ്ലിന്റിലെ സെന്റർ ഫോർ ഗ്ലോബൽ എൻഗേജ് മെന്റിന്റെ ഡയറക്ടറും സീനിയർ ഇന്റർനാഷണൽ ഓഫീസറുമായ ഡോ. സക്കറിയ മാത്യുവും എൻഗേജ്ഡ് ലേണിംഗ് ആൻഡ് ടീച്ചിംഗ് ഇന്നൊവേഷൻ വൈസ് പ്രൊവോസ്റ്റായ ഡോ. സപ്ന ത്വൈറ്റും മുഖ്യപ്രഭാഷണങ്ങൾ നടത്തി. ആഗോള ഇടപെടൽ, നൂതന അധ്യാപനരീതികൾ, ഭാവിയെ നേരിടാൻ പ്രാപ്തരായ ബിരുദധാരികളെ ഒരുക്കുന്നതിൽ അന്തർദേശീയ വിദ്യാർഥി വിനിമയ പരിപാടികളുടെ പ്രാധാന്യം എന്നിവ ഇരുവരും ചൂ ണ്ടിക്കാട്ടി. എംടിടിസി പ്രിൻസിപ്പൽ പ്രഫ. ഡോ. ജോജു ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രഫ. ഡോ. ബിന്ദു ബി. നന്ദിയും പറഞ്ഞു.
District News
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയിലും സമീപ പഞ്ചായത്തുകളിലും വൻ കൃഷി നാശം. നൂറുകണക്കിന് വാഴകള്‍ നശിച്ചു. നെയ്യാറ്റിന്‍കരയില്‍ പലയിടത്തും കൃഷിയിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് പച്ചക്കറി കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇപ്രാവശ്യത്തെ ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത വാഴകളും പച്ചക്കറികളുമൊക്കെയാണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ നശിച്ചത്.
നെയ്യാര്‍ ഡാമിലെ ഷട്ടര്‍കൂടി തുറന്നതോടെ കൂടുതല്‍ വെള്ളം എത്തിയതും കൃഷി നാശത്തിനു കാരണമായി. കൃഷി ഭവന്റെ പരിധിയില്‍ വഴുതൂര്‍, കീഴ്ക്കൊല്ല, രാമേശ്വരം പ്രദേശങ്ങളിലാണ് വാഴ കൃഷി വന്‍തോതില്‍ നശിച്ചത്. മൂവായിരത്തോളം വാഴകള്‍ നശിച്ചതായാണ് പ്രാഥമിക കണക്ക്. ഇരുപതോളം കര്‍ഷകരാണ് വാഴ കൃഷി നശിച്ചതുമായി ബന്ധപ്പെട്ട അപേക്ഷയുമായി കൃഷി ഭവനെ നിലവില്‍ സമീപിച്ചിരിക്കുന്നത്.
താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് വിവിധ പച്ചക്കറിയിനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലെ പെരുന്പഴുതൂര്‍ കൃഷി ഭവന്റെ അതിര്‍ത്തിയില്‍ വലിയ കൃഷി നാശമില്ല. വടകോട് ഏലായിലും മറ്റുമായി അന്പതിനു താഴെ വാഴകള്‍ക്ക് മാത്രമേ നാശമുണ്ടായുള്ളൂ. ബാലരാമപുരത്ത് ഒരു ഹെക്ടറോളം പ്രദേശത്തെ വാഴകള്‍ നശിച്ചു. പുന്നയ്ക്കാട് പ്രദേശത്താണ് കൃഷിനാശം കൂടുതല്‍. ചെങ്കലില്‍ കഴിഞ്ഞ മാസം നിരവധി വാഴകള്‍ കാറ്റിലും മഴയിലും നിലംപൊത്തിയിരുന്നു. ഇത്തവണ ആയിരത്തോളം വാഴകള്‍ നശിച്ചുവെന്നാണ് ആദ്യ വിവര കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൂവാറിലും അന്‍പതോളം വാഴകള്‍ക്ക് മാത്രമേ കേടുപാടുകള്‍ പറ്റിയിട്ടുള്ളൂ.
District News
തിരുവനന്തപുരം: മാതൃ-പിതൃവേദി ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഫൊറോന സന്ദര്‍ശനവും നേതൃസംഗമവും സംഘടിപ്പിച്ചു. കഴക്കൂട്ടം സെന്റ് ജോണ്‍ പോള്‍ രണ്ടാമന് യൂത്ത് സെന്ററില്‍ സംഘടിച്ച പരിപാടിയില്‍ അതിരൂപത ഡയറക്ടര്‍ ഫാ. ജോസഫ് പാറക്കല്‍ അധ്യക്ഷനായി.
അതിരൂപത പ്രസിഡന്റുമാരായ ഡോ. റോസമ്മ സോണി തുണ്ടിയില്‍, റോയി കാപ്പാങ്കല് എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം ഫൊറോന പിതൃവേദി പ്രസിഡന്റ് ബിജുമോന് തെരുവപുഴ ഫൊറോനയുടെ ഭാവി പദ്ധതികൾ അവതരിപ്പിച്ചു. ഫൊറോന മാതൃവേദി പ്രസിഡന്റ് ടോമിന മേരി ജോസ് കാഞ്ഞിരത്തിങ്കല്‍ സാമുദായിക ശാക്തീകരണത്തെക്കുറിച്ചു പ്രസംഗിച്ചു. ഫൊറോന മാതൃവേദി സെക്രട്ടറി മിഥുന് ജോസ് പൂവത്തുങ്കല്‍, അതിരൂപത സെക്രട്ടറി മോളമ്മ ആന്റണി കോട്ടപറമ്പില്‍, അതിരൂപത അനിമേഷന്‍ ടീം അംഗങ്ങളായ ഷെറിന് ജോസഫ് പെരുമ്പള്ളില്‍, തോമസ് കെ. കടുത്താനം എന്നിവരും പ്രസംഗിച്ചു. ഫൊറോന പിതൃവേദി സെക്രട്ടറി നൈജീന് അഗസ്റ്റിന് പൈനേടത്ത് സ്വാഗതവും ഫൊറോനാ ഡയറക്ടര്‍ ഫാ. ബ്ലെസ്സ് കരിങ്ങണാമറ്റം നന്ദിയും പറഞ്ഞു.
District News
കഴക്കൂട്ടം: കേരള വാട്ടർ അഥോറിറ്റി പോങ്ങുമ്മൂട് സബ് ഡിവിഷനു കീഴിലുള്ള പുതുകുന്ന് ജലസംഭരണിയിൽ പമ്പ് സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്നു രാവിലെ എട്ടുമുതൽ നാളെ വൈകുന്നേരം അഞ്ചു വരെ ചെല്ലമംഗലം, പൗഡിക്കോണം, മണ്ണന്തല, ഞാണ്ടൂർക്കോണം, ഇടവക്കോട്, ചേങ്കോട്ടുകോണം, കാട്ടായിക്കോണം വാർഡുകളിൽ പൂർണമായോ ഭാഗികമായോ ജലവിതരണം തടസപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നു വാട്ടർ അഥോറിറ്റി അറിയിച്ചു.
District News
തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. രണ്ടാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ മണികണ്ഠനാണ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോ ടതിയിൽ മൊഴി നൽകിയത്.
അപകടസ്ഥലത്തുണ്ടായിരുന്നത് കൂട്ടിൽ നിൽക്കുന്ന ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണെന്നു സാക്ഷി വിചാരണവേളയിൽ സ്ഥിരീകരിച്ചു. താടിവെച്ച ഒരാൾ അമിതവേഗതയിൽ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്ന വിവരമറിഞ്ഞാണ് താൻ സ്ഥലത്തെത്തിയത്. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് ശ്രീറാമാണെന്ന് അപ്പോഴാണ് മനസിലായതെന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് പേര് "വഫ' എന്നു പോലീസിനോടു പറയുന്നത് കേട്ടതായും മണികണ്ഠൻ മൊഴി നൽകി.
അതേസമയം, കാർ അമിതവേഗതയിൽ ഓടിച്ചുവരുന്നത് താൻ നേരിട്ട് കണ്ടിട്ടില്ലെന്നും പ്രതി മദ്യപിച്ചിരുന്നോ എന്നു തിട്ടപ്പെടുത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഭാഗത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി സാക്ഷി വ്യക്തമാക്കി. 2019 ഓഗസ്റ്റ് മൂന്നിനു പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ച് കെ.എം. ബഷീർ കൊല്ലപ്പെടുന്നത്. നിലവിൽ സ്കിൽസ് എക് സലൻസി അക്കാദമി മാനേജിംഗ് ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമനാണ് കേസിൽ പ്രതി. മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
District News
നെടുമങ്ങാട്: കേരള എൻജിഒ അസോസിയേഷൻ ആര്യനാട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ വനിതാ ഫോറം കൺവീനർ പി.ജെ. നാൻസി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എസ്.എ. സുഷാഗ് അധ്യക്ഷനായി. നോർത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. അജിത് മുഖ്യപ്രഭാഷണം നടത്തി. ഐ. ബിജു, ജെ. മണിക്കുട്ടൻ, ജി. സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
വിതുര : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന ക്ഷേമ ഫണ്ടുകൾ വെട്ടിക്കുറച്ചു ഗ്രാമീണ വികസനം സ്തംഭിപ്പിച്ച യുഡിഎഫ് സർക്കാരിനെതിരേയും തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര ബിജെപി സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ചും എൽഡിഎഫ് തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് പഞ്ചായത്ത് ഓഫീസിലേക്കു മാർച്ചും ധർണയും സംഘടിപ്പിച്ചു.
സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുൻ പ്രസിഡന്റ് നവാസ് അധ്യക്ഷത വഹിച്ചു. ജെ വേലപ്പൻ, എസ്.എസ്. പ്രേംകുമാർ, ഷമീം പുളിമൂട്, എൻ. ഗോപാലകൃഷ്ണൻ, അഡ്വ. വി.ജെ. സുരേഷ്, സജീർ യൂനൈസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
വെള്ളറട: കൂതാളി ഈശ്വരവിലാസം യുപി സ്കൂളില്‍ 2026-2027 അധ്യയന വര്‍ഷത്തെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി വിവിധ വിഷയ ക്ലബുകള്‍ രൂപീകരിച്ചു. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഗണിതം, മലയാളം, ഹിന്ദി, സംസ്കൃതം വിഷയ ക്ലബുകളുടെ ഉദ്ഘാടനം അധ്യാപകൻ ജോണ്‍ സേവ്യര്‍ നിര്‍വഹിച്ചു.
എസ്എംസി ചെയര്മാന് ജോണ്‍ ക്ലിപ്റ്റന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ചരുവിള രാജേഷ്, ഹെഡ്മിസ്ട്രസ് ഷീന ക്രിസ്റ്റബെല്‍, ജെ. റൂഫസ്, കോവിലൂര്‍ രാധാകൃഷ്ണന്, മാഹിന്‍ ഖാന് എന്നിവര്‍ പ്രസംഗിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പോസ്റ്റര്‍, കൊളാഷ് നിര്‍മാണ മത്സരങ്ങളിലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
District News
കൊല്ലം: ലോക യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പിന്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല റെഡ് റിബണ്‍ ക്വിസ് പ്രോഗ്രാമില്‍ അഞ്ചല്‍ ആരോഗ്യ ബ്ലോക്ക് പരിധിയിലെ എരൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഭിനവ്, വര്‍ഷ എന്നിവരുടെ ടീം ചാമ്പ്യന്മാരായി.
രണ്ടാം സ്ഥാനം കുളത്തൂ പ്പുഴ ആരോഗ്യ ബ്ലോക്ക് പരിധിയിലെ പുനലൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബി.ആർ. ഗൗരി, ആര്.എസ്. അനാമിക എന്നിവരുടെ ടീം കരസ്ഥമാക്കി.
മൂന്നാം സ്ഥാനം നെടുമണ്‍കാവ് ആരോഗ്യ ബ്ലോക്ക് പരിധിയിലെ നെടുവത്തൂര്‍ ഇവിഎച്ച് സ്കൂളിലെ എസ്. അദ്വൈത്, അഭിനവ് ശേഖര്‍ എന്നിവര്‍ നേടി. യുവജനങ്ങളില്‍ എച്ച്ഐവി/എയ്ഡ്സ് സംബന്ധമായ അവബോധം വര്‍ധിപ്പിക്കുക, പ്രതിരോധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടി.
ബിഷപ് കത്തലാനി കാമ്പസ് ഓഡിറ്റോറിയത്തില്‍ ജില്ലാ ടിബി ഓഫീസര്‍ ഡോ. സാജന് മാത്യൂസ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്.ശ്രീകുമാര്‍, എന്‍എസ്എസ് ജില്ലാ കോ-ഓർഡിനേറ്റര്‍മാരായ പി.വി. സജിമോന്‍, എസ്. പ്രസാദ്, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ടി. ഷാലിമ, ദിശ കോ-ഓര്‍ഡിനേറ്റര്‍ ഡെന്നിസ് ജോര്‍ജ്, എന്‍എച്ച്എം കണ്‍സൾട്ടന്റ് ആതിര എന്നിവര്‍ നേതൃത്വം നല്കി. ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ സംസ്ഥാനതല റെഡ് റിബണ്‍ ക്വിസ് മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍. ഷീജ അറിയിച്ചു.
District News
അഞ്ചല്‍ : അഞ്ചല്‍ റേഞ്ചില്‍ ഭാരതീപുരത്ത് പ്രവര്‍ത്തിച്ചിരുന്ന ആര്‍ആര്‍ടി പത്തനാപുരത്തെ കറവൂരിലേക്ക് മാറ്റിയ നടപടിക്കെതിരെ സിപിഎം പ്രതിഷേധം.
കുളത്തൂപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ വന്യമൃഗ ആക്രമണം രൂക്ഷമാകുമ്പോള്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന ആര്‍ആര്‍ടി മറ്റൊരിടത്തേക്ക് മാറ്റിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആര്‍ആര്‍ടി ഭാരതീപുരത്ത് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭാരതീപുരത്തെ ആര്‍ആര്‍ടി കേന്ദ്രത്തിലേക്ക് മാര്‍ച്ചും പ്രതിഷേധവും സംഘടിപ്പിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ്. ജയമോഹന് ഉദ്ഘാടനം ചെയ്തു.
കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും വനംവകുപ്പിനുമാണ്. ഇത് തെളിയിക്കുന്നതാണ് വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത നടപടി. വിഷയത്തില്‍ നിന്ന് വനം വകുപ്പിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. നേതാക്കളായ ഡി. വിശ്വസേനന്‍, ടി. ജയന്, ബി.രാജീവ്, ആതിര പ്രവീണ്‍, കിഷോര്‍, ഹസീന തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏഴിന് വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ സിപിഎം ജനകീയ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.
District News
പാരിപ്പള്ളി: ഗവ. മെഡിക്കല്‍ കോളജില്‍ കരാര്‍ ജീവനക്കാര്‍ക്ക് മൂന്നുമാസമായി ശമ്പളം കിട്ടുന്നില്ല. ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സ് വിഭാഗം കരാര്‍ ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയത്. ഇതിനെതിരേ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ സമരത്തിനു ഒരുങ്ങുകയാണ് തൊഴിലാളികള്‍.
ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സ് വിഭാഗത്തില്‍ 60 ജീവനക്കാരാണുള്ളത്. സബ് സ്റ്റേഷനുകള്‍, എസി, ഫയര്‍ ആന്ഡ്് സേഫ്റ്റി, സിസിടിവി, കംപ്യൂട്ടര്‍, ഓക്സിജന്‍ പ്ലാന്റ്, ശുദ്ധജല വിതരണം, മലിനജല സംസ്കരണം തുടങ്ങിയവയിലെ ജീവനക്കാരാണ് ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സ് വിഭാഗത്തിലുള്ളത്.
ഹിന്ദുസ്ഥാന്‍ ലാറ്റക്സസ് ലിമിറ്റഡ് കരാര്‍ എടുത്തശേഷം തിരുവനന്തപുരത്തെ ഒരു ഏജന്‍സി മുഖേനയാണ് ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത്. 2025 ഡിസംബറിനുശേഷം സര്‍ക്കാരില്‍ നിന്നു വേതനം ലഭിച്ചില്ല. എന്നാല്‍ കരാര്‍ വ്യവസ്ഥ അനുസരിച്ച്, സര്‍ക്കാരില്‍ നിന്ന് വേതനം ലഭിക്കാന്‍ കാലതാമസം വന്നു. എന്നാലും നാലു മാസം വരെ ഏജന്‍സി സ്വന്തം നിലയില്‍ ജീവനക്കാര്‍ക്കു വേതനം നല്‍കണം. ഇതനുസരിച്ചു ഏജന്‍സി സ്വന്തംനിലയില്‍ ശമ്പളം നല്കി.
കുടിശിക ഉള്‍പ്പെടെയുള്ള ബില്‍ ലഭിക്കാതെ ശമ്പളം വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് ഏജന്‍സി വ്യക്തമാക്കിയതോടെ മൂന്നു മാസമായി വേതനമില്ലാതെ ജോലി ചെയ്യുകയാണ്. ശമ്പളം മുടങ്ങിയതോടെ തൊഴിലാളികളുടെ കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. മക്കളുടെ സ്കൂള്‍ ഫീസ്, വായ്പ തിരിച്ചടവ്, വീട്ടുവാടക തുടങ്ങിയവ മുടങ്ങിയിരിക്കുകയാണെന്നു തൊഴിലാളികള്‍ പറഞ്ഞു.
ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യ മന്ത്രിക്കും ആശുപത്രി അധികൃതര്‍ക്കും പ്രശ്നത്തിന് പരിഹാരം തേടി ജീവനക്കാര്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍, സമരമല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ സത്വര ഇടപെടല്‍ നടത്തണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.
District News
കൊല്ലം: ‘കേര ഡയമണ്ട്' എന്നപേരില്‍ നിലവാരമില്ലാത്ത വെളിച്ചെണ്ണ വില്പന നടത്തിയ കടയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിയമ നടപടി ആരംഭിച്ചു. ശൂരനാട് ദേവി സ്റ്റോറില്‍നിന്നു പരിശോധനയ്ക്ക് എടുത്ത കേര ഡയമണ്ട് ബ്രാന്‍ഡാണ് നിലവാരമില്ലാത്തതായി റിപ്പോര്‍ട്ട് ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ പാക്കറ്റില്‍ രേഖപ്പെടുത്തിയ വിലാസവും വ്യാജമാണെന്ന് തെളിഞ്ഞു. വ്യാപാരികള്‍ കൃത്യമായ ബില്ലില്ലാതെ ലഭിക്കുന്ന വെളിച്ചെണ്ണ വില്‍ക്കരുതെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു.
District News
ചവറ : വിരോധം നിമിത്തം അറുപതുകാരനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച യുവാവിനെ ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു.
ചവറ വടക്കുംഭാഗം മനുഭവനം വീട്ടില്‍ സോനു എന്നുവിളിക്കുന്ന അനുപ്രസാദ്(27) ആണ് അറസ്റ്റിലായത്. വടക്കുംഭാഗം സ്വദേശിയായ വില്യംസിനെയാണ് ഇയാള്‍ പരിക്കേല്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 7.30ന് തെക്കുംഭാഗം നടക്കാവ് ഹോട്ടലിന് സമീപത്തുവച്ച് അനുപ്രസാദ് വലിച്ചെറിഞ്ഞ കുപ്പിവെള്ളം നടന്നപോയ വില്യംസിന്റെ ദേഹത്ത് വീണു. അത് ചോദ്യം ചെയ്തതിലുള്ള വിരോധത്താല്‍ അനുപ്രസാദ് വെട്ടുകത്തി കൊണ്ട് വില്യംസിനെ ആക്രമിക്കുകയായിരുന്നു. ചവറ തെക്കുംഭാഗം പോലീസാണ് കേസെടുത്തത്.
ചവറ തെക്കുംഭാഗം പൊ ലീസ് ഇന്‍സ്പെക്ടര്‍ ബിനുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. നിയാസ്, എസ്ഐ പ്രദീപ്, എസ്സിപിഒ മണിക്കണ്ഠന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്.
District News
അഞ്ചല്‍ : ഇതേവരെ പ്രവര്‍ത്തനം തുടങ്ങാത്ത ഭാരതീപുരം ആര്‍ആര്‍ടി ഓഫിസിലേക്ക് വന്യജീവി ആക്രമണത്തിന് പിന്നാലെ സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തിയത് സ്വന്തം ജാള്യത മറയ്ക്കാന്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസ് അഞ്ചല്‍ ബ്ലോക്ക് പ്രസിഡന്റ് സി.ജെ. ഷോം. എല്‍ഡിഎഫ് ഭരണകാലത്ത് ദ്രുതകര്‍മസേന അഞ്ചല്‍ റെയിഞ്ച് ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനമാരംഭിച്ചത്. 2024 ഒക്ടോബര്‍ 27ന് ഉദ്ഘാടനം ചെയ്ത ഭാരതീപുരം ആര്‍ആര്‍ടി കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സമ്മര്‍ദം ചെലുത്താത്തവരാണ് ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിക്കാത്ത കെട്ടിടത്തിലേക്ക് മാര്‍ച്ച് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് സൗരോര്‍ജ തൂക്കുവേലിയും കിടങ്ങും നിര്‍മിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്യൂട്ടിയില്‍ കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
District News
കുണ്ടറ : ഐഎസ്ആര്‍ഒയുടെ ശാസ്ത്ര ബസ് സ്പേസ് ഓണ്‍ വീല്‍സ് ഇളമ്പള്ളൂര്‍ എസ്എന്‍എസ് എംഎച്ച് എസ്എസില്‍ പ്രദര്‍ശനം നടത്തി.
ചന്ദ്രയാന്‍, മംഗള്യാന് ആദിത്യ എല്‍, ഗഗന്യാന് ദൗത്യങ്ങളുടെ മാതൃകകളും പ്രദര്‍ശിപ്പിച്ചു. എംജി യൂണിവേഴ്സിറ്റി മുന്‍ റിസര്‍ച്ച് സ്കോളര്‍ റോഷിന് എം. നായര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുധീര്‍ തടത്തില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബി. അനില്‍കുമാര്‍, പ്രധാന അധ്യാപകന് ആര്. മനു, സയന്‍സ് ക്ലബ് കണ്‍വീനര്‍ രശ്മി എസ്. കൃഷ്ണന്, എസ്ആര്‍ജി കണ്‍വീനര്‍ എസ്.ജയലക്ഷ്മി അധ്യാപകരയ രാജലക്ഷ്മി, അഞ്ചു, ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു.
District News
അഞ്ചല്‍ : അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് മാറി നല്‍കിയതായി പരാതി. പഞ്ചായത്ത് മുന്‍ അംഗവും ബിജെപി നേതാവുമായ നന്ദകുമാറിന്റെ പിതാവ് അഗസ്ത്യാക്കോട് ഉദയഭവനത്തില്‍ വിജയകുമാറിന് ഹൃദ് രോഗത്തിനുള്ള ഗുളികയ്ക്കു പകരം തൈറോഡിനുള്ള ഗുളിക നല്‍കിയെന്നാണ് പരാതി. മരുന്നു കഴിച്ചതോടെ ശരീരത്ത് നീര് വന്നതായി പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നല്കി.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഉമേഷ് ബാബു, എസ്. ശ്രീജ, ജി കൃഷ്ണകുമാര്‍, എസ്.എല്‍. അഖില്‍, ബി.ഗോപകുമാര്‍, മനു മോഹന്‍, പി.എസ്. ജയന്തി, വി.എസ്. മായ എന്നിവര്‍ പങ്കെടുത്തു.
District News
എഴുകോണ്‍: ഹരിതകര്‍മസേന വീടുകളില്‍നിന്നു ശേഖരിക്കുന്ന മാലിന്യങ്ങള്‍ പൊതുനിരത്തുകളില്‍ കൂട്ടിയിടുന്നതായി ആക്ഷേപം.
എഴുകോണ്‍ പഞ്ചായത്തില്‍ മിക്കവാര്‍ഡുകളിലും പ്രത്യേകിച്ച് ഇഎസ്ഐ, നെടുമ്പായികുളം വാര്‍ഡുകളില്‍നിന്ന് ഹരിതകര്‍മസേന ശേഖരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ജംഗ്ഷനുകളില്‍ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന മാലിന്യ നിക്ഷേപ ബക്കറ്റുകള്‍ക്ക് സമീപം കൊണ്ടിടുന്നത് പതിവായിരിക്കുന്നു.ഹരിതകര്‍മസേനാ സംവിധാനം നിലവില്‍വരുന്നതിനു മുമ്പ് ഇത് ജനങ്ങള്‍തന്നെ സംസ്കരിച്ചിരുന്നതാണ്.
എന്നാല്‍ ഇപ്പോള്‍ അത് പണംപറ്റി ശേഖരിച്ച് തെരുവില്‍ ഉപേക്ഷിക്കുന്ന അവസ്ഥയാണ്.
മുമ്പ് ചില വീടുകളുടെ പരിസരങ്ങള്‍ മാത്രം മലിനമായി കിടന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നാട് മലിനമാകുന്ന സാഹചര്യമാണ്.
ജലജന്യ രോഗങ്ങള്‍ പടരുന്ന ഈ സമയത്ത് കൊതുകുകളും മറ്റും വ്യാപിക്കാനുള്ള കൂടുതല്‍ സൗകര്യം ഒരുക്കുകയാണ് എഴുകോണ്‍ പഞ്ചായത്ത് അധികൃതര്‍.എത്രയും പെട്ടെന്ന് ഈ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ മാറ്റി ശാസ്ത്രീയമായ രീതിയില്‍ സംസ്കരിക്കണമെന്നാണ് നാട്ടുകാരുടെ ആ വശ്യം.
District News
ചവറ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കിവച്ചിരുന്ന പദ്ധതി വിഹിതമായി നല്കുന്ന ഫണ്ട് വെട്ടി കുറയ്ക്കുകയും പഞ്ചായതിന് നല്കേണ്ടുന്ന ആദ്യ ഗഡു പോലും നല്‍കാതിരിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ സിപി എം നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങളിലേക്ക പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
ചവറ പഞ്ചായത്ത് ഓഫീസില്‍ മുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. മനോഹരന് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എന്‍. വിക്രമക്കുറുപ്പ് അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി ജെ. ജോയി, കെ. സുരേഷ് ബാബു, എല്‍ ലോയിഡ് എന്നിവര്‍ പ്രസംഗിച്ചു.
പന്മന പഞ്ചായത്ത് ഓഫീസില്‍ മുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണയും ഏരിയ സെക്രട്ടറി ആര്. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം.വി. പ്രസാദ് അധ്യക്ഷനായി. അഹമ്മദ് മന്‍സൂര്‍, ആര് സുരേന്ദ്രന് പിള്ള, ജെ അനില്‍, ഷീന പ്രസാദ്, കെ.എ. നിയാസ്, എല്‍. വിജയന് നായര്‍, എസ് സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. തേവലക്കര പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണയും സിപിഎം ജില്ലാ കമ്മിറ്റി അംഗം ജി. മുരളീധരന് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി വി. ഗോവിന്ദ പിള്ള അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി എസ്. അനില്‍, കെ. മോഹനകുട്ടന്‍, ആര്. രാമചന്ദ്രന് പിള്ള, ജി. ജയകുമാര്‍, എന്‍.ആര്. ബിജു, ഹാരീസ്, സി.ആര്. ശിവന്, കെ. മനോഹരന് എന്നിവര്‍ പ്രസംഗിച്ചു.
നീണ്ടകര പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണയും ജില്ലാ കമ്മിറ്റി അംഗം ശ്യാം മോഹന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ജോയി ആന്റണി അധ്യക്ഷനായി. ലോക്കല്‍ കമ്മിറ്റി യംഗം ആര്.അഭിലാഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. മനോഹരന്, കെ. ലതീഷന്‍, പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു.
തെക്കുംഭാഗം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന മാര്‍ച്ചും ധര്ണയുംസിപിഎം ഏരിയ കമ്മിറ്റി അംഗം വി. മധു ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മിറ്റി അംഗം ബി.കെ. വിനോദ് അധ്യക്ഷനായി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാജി സേനാഥിപന്, പ്രദീപ് എസ് പുല്യാഴം, ടി.എന്‍. നീലാംബരന്‍ എന്നിവര്‍ പ്രസം ഗിച്ചു.
District News
ചവറ: കഴിഞ്ഞ 31 ന് നീണ്ടകര ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരണപ്പെട്ട പുത്തന്‍തുറ പുലിമുഖത്ത് യു. രാജീവന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ഫിഷറീസ് വകുപ്പില്‍ ജോലി നല്‍കണമെന്നും സി.ആര്. മഹേഷ് എംഎല്‍എ.
മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ തൊഴിലാളികളുടേയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയര്മാന് കൂടിയായ സി.ആര്. മഹേഷ് ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് നല്‍കുമെന്നും പുത്തന്‍തുറയിലെ പൂമുഖത്ത് വസതിയില്‍ എത്തി അദ്ദേഹം ബന്ധുക്കള്‍ക്ക് ഉറപ്പു നല്കി.
നാടിന് ഒരു പ്രശ്നമുണ്ടായാല്‍ കൈയും മെയ്യും മറന്ന് സഹായിക്കാനെത്തുന്നവരാണ് മത്സ്യത്തൊഴിലാളികള്‍ അവര്‍ക്കൊരു പ്രശ്നമുണ്ടാകുമ്പോള്‍ അവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും എംഎല്‍എ കൂട്ടി ചേര്‍ത്തു.
ഒരു കുടുംബത്തിലെ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത് രണ്ട് പേരുടെ മൃതദേഹം ലഭ്യമാകുകയും വീട്ടുവളപ്പില്‍ സംസ്കരിക്കുകയും ചെയ്തു. രാജീവന്റെ ചെറുമകനായ ഗൗതം കൃഷ്ണയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
District News
കുണ്ടറ: ഇളബള്ളൂര് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍, ജീവനം 2.0 കാമ്പയിന് നടത്തി. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപന് കാമ്പയിന് ഉദ്ഘാടനം ചെയ്തു, സിഡിഎസ് ചെയര്‍പേഴ്സണ്‍ ദീപ അധ്യക്ഷത വഹിച്ചു. കുടുംബശ്രീയില്‍ ഉള്‍പ്പെട്ട 150 ഓളം ക്ഷീരകര്‍ഷകര്‍ക്ക് കാത്സ്യപ്പൊടി വിതരണം ചെയ്തു. വെറ്റിനറി ഡോ. അനീസ് ബഷീര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോണ്‍ ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത മോഹന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.എസ്. സവാദ്, പഞ്ചായത്ത് മെമ്പര്‍മാരായ സുജിത ഷാജി, ഗിരീഷ് കുമാര്‍, ലളിതാംബിക, സാജു വര്‍ഗീസ്, അജി അലക്സ്, ജഗദീശന്, ജീജാ ബാബു, ശരത്ചന്ദ്രന്, അനില്‍കുമാര്‍, മഞ്ജു സുരേഷ്, മുഹമ്മദ് ഷാന്‍, മനോജ്, രാജി, ശ്രീജ, സീതാലക്ഷ്മി, സുനി, പഞ്ചായത്ത് അസി. സെക്രട്ടറി സിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.