District News
പുൽപ്പള്ളി: ഗ്രീൻവാലി പ്രദേശത്ത് പോലീസ് നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന് ഗ്രീൻവാലി റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
വാർഷികാഘോഷം പഞ്ചായത്തംഗം എം.ടി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഗ്രീൻവാലി പ്രദേശത്തേക്കുള്ള റോഡുകളുടെ ഇരുവശങ്ങളിലേയും കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കി. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.
പൊതുയോഗത്തിൽ 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: കുര്യാക്കോസ് കിഴക്കഞ്ചേരിയിൽ (പ്രസിഡന്റ്), വാർഗീസ് മാപ്പനാത്ത് (വൈസ് പ്രസിഡന്റ്), പാപ്പച്ചൻ കാഞ്ഞൂക്കാരൻ (സെക്രട്ടറി), രാജൻ പാലക്കപ്പറന്പിൽ (ജോയിന്റ് സെക്രട്ടറി), ബാലൻ നായർ പുളിയിടത്തുകണ്ടി (ട്രഷറർ).
District News
മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ ആസ്റ്റർ വോളണ്ടിയർമാരുടെ സഹകരണത്തോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു.
കാന്പസിലെ നസീറ ബൊട്ടാണിക്കൽ ഗാർഡനിൽ വൃക്ഷത്തൈ നട്ട് എക്സിക്യുട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം ചെയ്തു. ഗാർഡൻ പ്രോജക്ട് ഡയറക്ടർ ഡോ. കെ.എസ്. മുരളി, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ലിഡ ആന്റണി, ഫാർമസി കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിജി ജോസ്, ജനറൽ അഡ്മിനിസ്ട്രേഷൻ ചീഫ് സൂപ്പി കല്ലങ്കോടൻ, ഡിജിഎം ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വോളണ്ടിയേഴ്സ് ലീഡ് മൊഹമ്മദ് ബഷീർ, ഓയിസ്ക കൽപ്പറ്റ ചാപ്റ്റർ പ്രതിനിധികൾ, കോളജ് എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ, നഴ്സിംഗ്, ഫാർമസി വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. ഗാർഡന്റെ വിവിധ ഭാഗങ്ങളിൽ അപൂർവയിനം തൈകൾ നട്ടു.
മാനന്തവാടി: ദ്വാരക എയുപി സ്കൂളിൽ "വൈബ് വിത്ത് നേച്ചർ’ എന്ന പേരിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ "സേഫ് വിതിൻ’ പ്രോജക്ടിന്റെ ഭാഗമായ "ഉണർവ്’ മാനസികാരോഗ്യ പദ്ധതിക്കു വിദ്യാലയത്തിൽ തുടക്കമായി.
എക്സൈസ് വകുപ്പ്, ഗുരുകുലം കോളജ്, മർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദിനാഘോഷം ഉദ്ഘാടനം എക്സൈസ് ഉദ്യോഗസ്ഥൻ അജയകുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി സിഎംസി അധ്യക്ഷത വഹിച്ചു സേഫ് വിതിൻ "പ്രോജക്ട് കോ ഓർഡിനേറ്റർ ഡെൽന മേരി ജയ്സണ്‍, ഗുരുകുലം കോളജ് പ്രിൻസിപ്പൽ ഷാജൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് പ്രകൃതിയുമായി കൂട്ടുകൂടാനും മാനസികോല്ലാസത്തിനും വിദ്യാലയ വളപ്പിൽ ’വെർട്ടിക്കൽ ഗാർഡൻ ആൻഡ എക്കോ ആർട്ട്’ പദ്ധതി പ്രാവർത്തികമാക്കുമെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു.
സുൽത്താൻ ബത്തേരി: മാർ ബസേലിയോസ് കോളജ് ഓഫ് എഡ്യൂക്കേഷന്റെയും മേരാ യുവ ഭാരതിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതി ക്വിസ് വേഴ്സിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, സെമിനാർ, വൃക്ഷത്തൈ നടൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
കോളജ് വൈസ് പ്രിൻസിപ്പൽ പി.സി. ചിത്തിര അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം കെ.എ. അഭിജിത്ത്, യുവസമിതി ജില്ലാ കണ്‍വീനർ ടി.ടി. അശ്വിൻ ജോസഫ് എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. യുവസമിതി ബത്തേരി മേഖലാ കണ്‍വീനർ എം.ആർ. രാഹുൽ രാജ് വിഷയാവതരണം നടത്തി.
കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്എസ്എസ് സിനി പോൾ, അസിസ്റ്റന്റ് പ്രഫസർമാരായ ബിനി മേരി മാത്യു, കെ.എ. സാനിബ്, പരിഷത്ത് ബത്തേരി മേഖലാ സെക്രട്ടറി എൻ.ടി. പ്രതാപൻ, യൂണിറ്റ് പ്രസിഡന്റ് ജോസ്, സ്റ്റുഡന്റ് പ്രോഗ്രാം കണ്‍വീനർ ബിയ ഏബ്രഹാം, യുവസമിതി അംഗം നീരജ സന്തോഷ്, സഞ്ജയ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
മാനന്തവാടി: സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്, മാനന്തവാടി നഗരസഭ, എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം, സാമൂഹ്യ വനവത്കരണ വിഭാഗം, മാനന്തവാടി ബ്ലോക്ക് ഹരിത സമിതി എന്നിവരുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി.
വള്ളിയൂർക്കാവ് പുഴയോരത്ത് നടത്തിയ പരിപാടി വൃക്ഷത്തെ നട്ട് നഗരസ്ഥ ചെയർപെഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ കൗണ്‍സിലർ ശരണ്യ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്ണ് സിന്ധു സെബാസ്റ്റ്യൻ, പി.വി. ജോർജ്, പി.വി.എസ്. മൂസ, ഏച്ചോം ഗോപി, ടി.സി. ജോസഫ്, കെ.എൻ. മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
മാനന്തവാടി: ഒഴക്കോടി നാഷണൽ എൽപി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ നടത്തി. നഗരസഭ ചെയർപെഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി.വി. ജോർജ് അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സണ്‍ സിന്ധു സെബാസ്റ്റ്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ പി.വി.എസ്. മൂസ, ഷിബു കെ. ജോർജ്, കൗണ്‍സിലർമാരായ കെ.എം. ജോണി, പി.കെ. ഹംസ, എ. ബിജി, വി.പി. സബിത, കൗസല്യ അച്ചപ്പൻ, കൃഷിഅസിസ്റ്റന്റ് ഡയറക്ടർ കെ. വിനോദ്, കൃഷി ഓഫീസർ ശരണ്യ, റെജി വർഗീസ്, നാഷണൽ വായനശാല പ്രസിഡന്റ് കെ.എം. മത്തായി, സ്കൂൾ ഹെഡ്മാസ്റ്റർ സിജീഷ് തുടങ്ങിയവർ പ്രസംഗിച്ചു. എസ്.ടി. ജോസ്, രാജേഷ് കുമാർ, ഷാന്റോ ലാൽ, അർജുൻ പി. ജോർജ് എന്നിവർ നേതൃത്വം നൽകി.
കൽപ്പറ്റ: മുണ്ടേരി ജിവിഎച്ച്എസ് സിൽ സഞ്ജീവനി പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. ജില്ലാ ആയുർവേദ ആശുപത്രിയുടെയും എൻഎസ്എസ് യൂണിറ്റിന്റെയും സഹകരണത്തോടെ പദ്ധതിയിൽ ഔഷധസസ്യ ഉദ്യാന നിർമാണമാണ് മുഖ്യമായും നടത്തുന്നത്. പരിസ്ഥിതി ദിനാഘോഷം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രഷീല ഉദ്ഘാടനം ചെയ്തു.
ജി. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ. ആഷിക്, ഡോ. ബിജുല ബാലകൃഷ്ണൻ, ഡോ. മാനസി നന്പ്യാർ, ഡോ. അനു ജോസ് നിമിഷ, ഡോ. കെ.എ. ലിൻസിമോൾ, എം.പി. കൃഷ്ണപ്രിയ, സ്നേഹ സുധീർ, എം.എസ്. സജിത, കെ.ജെ. സുമീന, വോളണ്ടിയർ ലീഡർ നാജിയ നസ്റീൻ എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡി. ദേവകൃഷ്ണൻ സംരംഭകത്വ ക്ലബ് കണ്‍വീനർ വിജോഷ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതിദിന സെമിനാറും പ്രശ്നോത്തരി മത്സരവും നടത്തി.
District News
പുൽപ്പള്ളി: എയിംസ് വേ ഡെവലപ്മെന്റ് സൊസൈറ്റിയും ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയും സംയുക്തമായി കരിമം അങ്കണവാടിയിൽ കാപ്പിക്കർഷകർക്ക് സെമിനാർ സംഘടിപ്പിച്ചു.
80 ഓളം കർഷകർ പങ്കെടുത്തു. പഞ്ചായത്തംഗം കെ.കെ. അരുണ്‍ ഉദ്ഘാടനം ചെയ്തു. എയിംസ് വേ ഡെവലപ്മെന്റ് സൊസൈറ്റി പ്രതിനിധി ജോയ് അധ്യക്ഷത വഹിച്ചു.
നാഷണൽ വൈസ് പ്രസിഡന്റെ കെ.വി. ജോണി, അഞ്ജു ശ്രീജിത്ത്, ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ ഫീൽഡ് കോ ഓഡിനേറ്റർ ഷാരോണ്‍, കുര്യൻ ജോസ് എന്നിവർ പ്രസംഗിച്ചു.ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ അഗ്രികൾച്ചറൽ എക്സ്പേർട്ട് ഗായത്രി സെമിനാറിന് നേതൃത്വം നൽകി. പങ്കെടുത്തവർക്ക് തൈകൾ വിതരണം ചെയ്തു.
District News
മുട്ടിൽ: വയനാട് മുസ്ലിം ഓർഫനേജിൽ അച്ചീവേഴ്സ് ഡേ ആഘോഷിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. ഡബ്ല്യുഎംഒ ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
ചൈൽഡ് കെയർ കണ്‍വീനർ മായിൻ മണിമ അധ്യക്ഷത വഹിച്ചു.
തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പി.സി. മജീദ് മുഖ്യാതിഥിയായി.പി.കെ. അബൂബക്കർ, ഷാ മാസ്റ്റർ, മുഹമ്മദ് യൂസഫ്, അഡ്വ. പി. റഹിം, ഡോ. നജ്മുദ്ദീൻ, മുഹമ്മദലി അഹ്സനി, ഡോ. ശബ്നം, സുമയ്യ, കെ.ബി. നസീമ,അഷ്റഫ് വാഴയിൽ എന്നിവർ പ്രസംഗിച്ചു. സുഹൈൽ സ്വാലിഹി പ്രാർഥനക്ക് നേതൃത്വം നൽകി. എം.പി. സാജിദ്,എം.കെ. ഷബീന എന്നിവർ സംസാരിച്ചു.
District News
സുൽത്താൻ ബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ എഫ്എൻഎച്ച്ഡബ്ല്യുഎഎച്ച് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് "പാലും പാൽ ഉത്പന്നങ്ങളും പോഷകഹാരവും’ എന്ന വിഷയത്തിൽ മുനിസിപ്പൽ ഹാളിൽ ബോധവത്കരണം സംഘടിപ്പിച്ചു.
മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലീല പാൽപ്പാത്ത് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സണ്‍ കെ. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.
ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാബു ക്ലാസെടുത്തു. സിഡിഎസ് ചെയർപേഴ്സണ്‍ ആർ.ആർ. പ്രസന്നകുമാരി വിഷയാവതരണം നടത്തി.
മെംബർ സെക്രട്ടറി ലിജി, എംഇസി ഷീബ, ജംഷീറ, അബിത, കെ.പി. ബബിത എന്നിവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ ശിശു സംരക്ഷണ സ്ഥാപനങ്ങളിലുള്ള കുട്ടികൾക്ക് പ്രിയങ്ക ഗാന്ധി എംപി പഠനോപകരണങ്ങൾ ലഭ്യമാക്കി.
ബാഗ്, കുട, നോട്ട് പുസ്തകങ്ങൾ, പാദരക്ഷകൾ ഉൾപ്പടെ 21 ഇനം സാധനങ്ങളടങ്ങിയകിറ്റുകളാണ് വിതരണത്തിന് എത്തിച്ചത്. ജില്ലാതല വിതരണോദ്ഘാടനം എംപി ഓഫീസിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു.
ഉഷ വിജയൻ എംഎൽഎ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ എം.ജി. ഗീത എം.ജി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ്, പ്രൊട്ടക്ഷൻ ഓഫീസർ മജേഷ് രാമൻ, ലീഗൽ കം പ്രബേഷൻ ഓഫീസർ നിഖിൽ, യുഡിഎഫ് ജില്ലാ കണ്‍വീനർ എച്ച്.ബി. പ്രദീപ്, നിയോജകമണ്ഡലം കണ്‍വീനർ പി.പി. ആലി തുടങ്ങിയവർ പങ്കെടുത്തു.
District News
അന്പലവയൽ: എടക്കലിൽ കുടുംബശ്രീ എഡിഎസ് പൊതുസഭയും ലഹരിവിരുദ്ധ ബോധവത്കരണവും നടത്തി. ഗവ. യുപി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്തംഗം യശോദ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
എഡിഎസ് പ്രസിഡന്റ് മിനി ജോഷി അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും എൽഎസ്എസ് ജേതാക്കളെയും അനുമോദിച്ചു. വാർഡ് അംഗം ഷീന ഷാജി, സിഡിഎസ് ചെയർപേഴ്സണ്‍ ഇ.സി. സുഷമ പ്രദീപ്, അംഗം ഗീത സത്യനാഥൻ, ഷിഭില ഖാദർ എന്നിവർ പ്രസംഗിച്ചു.
വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ എൻ.സി. സജിത്കുമാർ ലഹരിവിരുദ്ധ ബോധവത്കരണം നൽകി. എഡിഎസ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ധന്യ സുമേഷ് സൂര്യ സജിത് എന്നിവർ സംസാരിച്ചു.
District News
സുൽത്താൻ ബത്തേരി: ജില്ലയിലെ അങ്കണവാടികളിൽ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസുകളുടെ ഗുണനിലവാരം അടിയന്തരമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.
സമീപകാലത്ത് കുട്ടികൾക്കിടയിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ അങ്കണവാടികളിലെ കുടിവെള്ളത്തിന്റെ ശുദ്ധത സംബന്ധിച്ച ആശങ്കകളും ശക്തമായിരിക്കുകയാണ്.
പല അങ്കണവാടികളിലും കിണർവെള്ളമാണ് പ്രധാനമായും കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്. വർഷത്തിലൊരിക്കൽ ജല അഥോറിറ്റിയോ ബന്ധപ്പെട്ട വകുപ്പുകളോ നടത്തുന്ന പരിശോധനകൾ ഒഴികെ സ്ഥിരമായ ഇടവേളകളിൽ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന സംവിധാനം പല സ്ഥലങ്ങളിലും കാര്യക്ഷമമല്ലെന്നാണ് പരാതി.
മഴക്കാലം ശക്തമാകുന്ന സാഹചര്യത്തിൽ കിണറുകളിലേക്കും ജലസ്രോതസുകളിലേക്കും മലിനജലം കലരാനുള്ള സാധ്യത കൂടുതലാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ ആരോഗ്യസംരക്ഷണം മുൻനിർത്തി എല്ലാ അങ്കണവാടികളിലെയും കുടിവെള്ള സ്രോതസുകൾ അടിയന്തരമായി പരിശോധിക്കുകയും ആവശ്യമായ ശുദ്ധീകരണ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. അങ്കണവാടികളിലെ ശുചിത്വം, ഭക്ഷണസുരക്ഷ, കുടിവെള്ള ഗുണനിലവാരം എന്നിവ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ്, ജല അഥോറിറ്റി, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത പരിശോധനകൾ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
District News
കൽപ്പറ്റ: ഗോവയിൽ നടന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ വെള്ളി മെഡൽ നേടിയ വൈത്തിരി സ്വദേശി ജോഷി ക്രിസ്റ്റിയെ വയനാട് ചേംബർ ഓഫ് കൊമേഴ്സ് ആദരിച്ചു. ചേംബർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് ജോണി പാറ്റാനി പൊന്നാട അണിയിച്ചു.
ഫാ. വർഗീസ് മറ്റമന, ഒ.എ. വീരേന്ദ്രകുമാർ, ഇ.പി. മോഹൻദാസ്, അബ്ദുൾ മനാഫ്, കെ.എ. വർഗീസ്, ജോസഫ് കപ്യാരുമല, മോഹനൻ ചന്ദ്രഗിരി, ഡോ.വി.ജെ. സെബാസ്റ്റ്യൻ, പ്രിയേഷ് എന്നിവർ പ്രസംഗിച്ചു.
District News
പുൽപ്പള്ളി: ബൈരക്കുപ്പപാലം യാഥാർഥ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ.ഇതിനായി പ്രിയങ്കാ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ കേരള-കർണാടക മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്ത് പാലം യാഥാർഥ്യമാക്കാനുള്ള ശ്രമിക്കും.
പെരിക്കല്ലൂരിൽ നിന്നും കഴിഞ്ഞ എൽഡിഎഫ് സർക്കാർ നിർത്തിവച്ച മുഴുവൻ കെഎസ്ആർടിസി സർവീസുകളും പുനഃസ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയതായും പുൽപ്പള്ളിയിൽ ഫയർ സ്റ്റേഷൻ യാഥാർഥ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പ് നൽകിയതായും എംഎൽഎ പറഞ്ഞു.
എംഎൽഎയുടെ നിയോജക മണ്ഡലം പര്യടന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ബത്തേരി നിയോജക മണ്ഡലം ചെയർമാൻ ഡി.പി. രാജശേഖരൻ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി, പാടിച്ചിറ, കബനിഗിരി, സീതാമൗണ്ട്, പാറക്കടവ്, അമരക്കുനി, ചെറ്റപ്പാലം, പുൽപ്പള്ളി, പാക്കം, വേലിയന്പം, ഷെഡ്, ഇരുളം, പാപ്ലശേരി, വാകേരി, നടവയൽ, പൂതാടി എന്നിവിടങ്ങളിൽ പര്യടനം നടത്തി കേണിച്ചിറയിൽ സമാപിച്ചു.
വർഗീസ് മുരിയൻകാവിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, ടി. മുഹമ്മദ്, അബ്ദുള്ള മാടക്കര, കെ.ഇ. വിനയൻ, കെ.കെ. വിശ്വനാഥൻ, പി.ഡി. സജി, സംഷാദ് മരക്കാർ, നിസി അഹമ്മദ്, എൻ.യു. ഉലഹന്നാൻ, ബീന ജോസ്, എം.എ. അസീസ്, ലിസി സാബു, ഗിരിജാ കൃഷ്ണൻ, പി.കെ. വിജയൻ, ശിവരാമൻ പാറക്കുഴി, ബീനിഷ് അന്പലവയൽ, പി.ഡി. ജോണി, സിജു പൗലേസ്, മനോജ് ഉതുപ്പാൻ, മാത്യു ഉണ്ണിപ്പള്ളി, തോമസ് പാഴുക്കാല, ജോർജ് തട്ടാംപറന്പിൽ, സാജൻ കടുപ്പിൽ, മണി പാന്പനാൽ എന്നിവർ പ്രസംഗിച്ചു.
District News
കാളികാവ്: കാളികാവ് ബസാർ ഗവണ്മെന്റ് യുപി സ്കൂളിന് റവന്യു മന്ത്രി എ.പി. അനിൽകുമാർ, എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച തുക പ്രയോജനപ്പെടുത്തി നിലവാരമുള്ള കളിമുറ്റം സജ്ജമാക്കി. കളിമുറ്റം മന്ത്രി ഉദ്ഘാടനം ചെയ്തു.
വിദ്യാലയത്തിലെ 1500 കുരുന്നുകൾക്കിനി ആർട്ടിഫിഷൽ ഗ്രൗണ്ടിൽ കളിച്ചുവളരാം. വിദ്യാലയങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമാരാജൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ അഞ്ചച്ചവടി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സവാദ്, മെംബർമാരായ ശിഹാബ്, ഹാരിസ്, ജമാൽ, റിയാസ്, ഷാഹിന, ജിംഷാദ്, മെഹ്റുന്നീസ, ശങ്കരൻ പുല്ലാണി, റിയാന, പഞ്ചായത്ത് സെക്രട്ടറി ഷുക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
മലപ്പുറം: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ എട്ട് വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ വച്ച് പിടികൂടി എടവണ്ണ പോലീസ്. ഒഡീഷ സ്വദേശിയായ രാജീവ് ഖന്ന (44)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം നിലന്പൂർ ഡിവൈഎസ്പി കെ. വിശ്വംഭരൻ നായരുടെ മേൽനോട്ടത്തിൽ എടവണ്ണ ഇൻസ്പെകടർ ജി. പൈജ്രുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാവിലെ തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിലെ ആണ്ണൂരിൽ വച്ച് പിടികൂടിയത്.
2013 ഒക്ടോബർ 26 നാണ് കേസിനാസ്പദമായ സംഭവം. എടവണ്ണ പോലീസ് സ്റ്റേഷൻ പരിധിയിലെ തുവക്കാട് കീർത്തികുണ്ടിൽ ഹോളോബ്രിക്സ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശിയെ വാക്കുതർക്കത്തെ തുടർന്ന് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ രാജീവ് ഖന്ന 2018ൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു.
കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി ഒളിവിൽ പോയത്. കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ പേരുകളിലായി ഇയാൾ ഒളിവിൽ താമസിക്കുകയായിരുന്നു. ഒടുവിൽ രാജീവ് ഖന്ന തമിഴ്നാട്ടിലെ ആണ്ണൂരിലെ ഒരു ഫാക്ടറിയിൽ ജോലിക്കാരനായി താമസിക്കുന്നതായ വിവരത്തെ തുടർന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
എടവണ്ണ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ് ബാബു, സീനിയർ സിവിൽ പോലിസ് ഓഫീസർ രഞ്ജിത് കുമാർ, സിവിൽ പോലീസ് ഓഫീസർ വി. സിയാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
District News
നിലന്പൂർ: നിലന്പൂർ നോർത്ത് ഡിവിഷനിൽ വാഹനങ്ങളുടെ കുറവ് നേരിടുന്നു. വനം വകുപ്പിനെ വെട്ടിലാക്കുന്നവിധം നിലവിലെ വാഹനങ്ങളിൽ ഏഴെണ്ണം കാലാവധി കഴിഞ്ഞതാണ്. അതിനാൽ പുതിയ വാഹനങ്ങൾ അടിയന്തരമായി ലഭിച്ചില്ലെങ്കിൽ വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.
നിലന്പൂർ നോർത്ത് ഡിവിഷനിൽ ഡിഎഫ്ഒ, എസിഎഫ്, റേഞ്ച് ഓഫീസർമാർ ഉൾപ്പെടെയുള്ളവർ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന 15 വാഹനങ്ങളാണുള്ളത്. ഇതിൽ എസിഎഫ്, നിലന്പൂർ റേഞ്ച് ഓഫീസർ, എടവണ്ണ റേഞ്ച് ഓഫീസർ, സെൻട്രൽ നഴ്സറി റേഞ്ച് ഓഫീസർ, അകന്പാടം, കൊടുന്പുഴ, എടക്കോട് വനംസ്റ്റേഷനുകളിലെ ഉൾപ്പെടെ ഏഴ് വാഹനങ്ങളാണ് 15 വർഷം കാലപഴക്കം പിന്നിട്ടത്.
വനംവകുപ്പ് പുതിയ വാഹനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് പ്രെപ്പോസൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ധനവകുപ്പ് ഫണ്ട് അനുവദിച്ച് പുതിയ വാഹനങ്ങൾ വാങ്ങാൻ കാലതാമസം എടുക്കും.
നിലന്പൂർ നോർത്ത് ഡിവിഷനു കീഴിൽ നിലന്പൂർ, എടവണ്ണ, വഴിക്കടവ് റേഞ്ചുകളാണുള്ളത്. ഇതിൽ കാലവധി കഴിയാത്ത വാഹനമുള്ളത് വഴിക്കടവ് റേഞ്ചിൽ മാത്രമാണ്. വന്യമൃഗശല്യം ഉൾപ്പെടെ രൂക്ഷമായ നിലന്പൂർ മേഖലയിൽ വാഹനങ്ങളുടെ കുറവ് വനംവകുപ്പിന് വലിയ പ്രതിസന്ധിയാകും.
രാത്രി ഏതു സമയത്തും ജനങ്ങളുടെ വിളി വരുമെന്നതിനാൽ വാഹനങ്ങൾ ഇല്ലാത്ത പക്ഷം വാഹനങ്ങൾ വാടകക്ക് വിളിക്കേണ്ട അവസ്ഥ വരും. കാലവധി കഴിഞ്ഞ വാഹനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പിന്റെ ഫിറ്റ്നസും ലഭിക്കില്ല. മലപ്പുറം ജില്ലയുടെ പകുതിയിലേറെ ഭാഗം വരുന്നത് നിലന്പൂർ നോർത്ത് ഡിവിഷൻ പരിധിയിലാണ്.
നിലവിലുള്ള 15 വാഹനങ്ങൾ തന്നെ മതിയാകാത്ത അവസ്ഥ നിലനിൽക്കുന്പോഴാണ് ഏഴ് വാഹനങ്ങൾ നിരത്തിലിറക്കാൻ കഴിയാതെ വരുന്നത്. വനംമന്ത്രി ഷിബു ബേബിജോണ്‍ ഉൾപ്പെടെ അടിയന്തര ഇടപെടൽ നടത്തി വേണം കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പകരം നിലന്പൂർ നോർത്ത് ഡിവിഷനിൽ പുതിയ വാഹനം അനുവദിക്കാൻ.
District News
മഞ്ചേരി: നഗരത്തിലെ നിലന്പൂർ റോഡിൽ എളങ്കൂർ റോഡ് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി അഡ്വ. എം. റഹ്മത്തുള്ള എംഎൽഎയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം തയാറാക്കിയ 25 ലക്ഷം രൂപയുടെ പ്രവൃത്തി അടിയന്തരമായി ആരംഭിക്കാൻ എംഎൽഎ നിർദേശം നൽകി.
ഇവിടെ 300 മീറ്റർ നീളത്തിൽ ഡ്രൈനേജ് നിർമിക്കും. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനായി വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.
എളങ്കൂർ റോഡ് ജംഗ്ഷനിൽ രണ്ടിടങ്ങളിലായി വെള്ളം കെട്ടിനിൽക്കുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ശക്തമായ മഴയിൽ വെള്ളം ഒഴുകി പോകാൻ സംവിധാനം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. പലപ്പോഴും ഗതാഗതക്കുരുക്കിനും ഇത് കാരണമായിരുന്നു. തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. മഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. ജലീൽ മരത്താണി, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇ.എ. സലാം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ജയൻ, ഷിറാജ്, സിനി, ഫസീഹ, വിനീത്, തൃക്കലങ്ങോട് വില്ലേജ് ഓഫീസർ ഗോപകുമാർ, ജയപ്രകാശ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.
District News
നിലന്പൂർ: ഓപ്പറേഷൻ "തണ്ടർ’ തീവ്ര എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെ നിലന്പൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷെഫീക്ക് അരുവക്കോട് ഭാഗത്ത് നടത്തിയ പരിശോധനയിൽ 18 ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ പിടികൂടി.
തുവക്കാട് വീന്പുങ്ങൽകണ്ടി സുധീഷ് (34) ആണ് പിടിയിലായത്. ഇയാൾ സ്കൂട്ടറിൽ വിൽപ്പനക്കായി സൂക്ഷിച്ച 18 ലിറ്റർ (36 കുപ്പി) ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെടുത്തു. സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ- ഗ്രേഡ് കെ. ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ് ചന്ദ്രൻ, കെ. രാകേഷ്, കെ.എം.ഇർഷാദ്, എബിൻ സണ്ണി എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. വിദേശമദ്യം കൈവശം വച്ചതിന് നേരത്തെ രണ്ട് തവണ ഇയാൾക്കെതിരേ നിലന്പൂർ എക്സൈസ് കേസെടുത്തിട്ടുണ്ട്.
District News
മഞ്ചേരി: മണ്‍സൂണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി പരിശോധന ശക്തമാക്കി മഞ്ചേരി നഗരസഭ ആരോഗ്യവിഭാഗം. നഗരസഭാ പരിധിയിലെ വിവിധ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ നഗരസഭാ ഹെൽത്ത് എൻഫോഴ്സ്മെന്റ് വിഭാഗവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തി. നഗരസഭാ പരിധിയിൽ സാംക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചേർന്ന അടിയന്തര യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രണ്ട് സ്ക്വാഡുകൾ 20 ഓളം സ്ഥാപനങ്ങൾ പരിശോധിച്ചു. അടുക്കളകൾ, പരിസരങ്ങൾ എന്നിവ ആവശ്യമായ ശുചിത്വ നിലവാരം പാലിക്കാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
കണ്ടെത്തിയ ന്യൂനതകൾ അടിയന്തരമായി പരിഹരിക്കുന്നതിനും സ്ഥാപനങ്ങളിലെ ജീവനക്കാർ നിർബന്ധമായും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കുന്നതിനും ജൈവ-അജൈവ മാലിന്യങ്ങൾ അംഗീകൃത ഏജൻസികൾക്ക് കൈമാറുന്നതിനും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും നിർദേശം നൽകി.
നഗരസഭാ ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂമിന്റെ നിർദേശ പ്രകാരം നഗരസഭ ഹെൽത്ത് എൻഫോഴ്സ്മെന്റ് വിഭാഗം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ റഷീദുദീൻ മുല്ലപ്പള്ളി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജി തോമസ്, റിൽജു മോഹൻ, സി. രതീഷ്, ഒ.എസ്. പ്രിയ, ജംസി എന്നിവരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
District News
എടക്കര: വനം പരിസ്ഥിതി, ആരോഗ്യ സംരക്ഷണ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി വഴിക്കടവിൽ റണ്‍ ചലഞ്ച് സംഘടിപ്പിച്ചു. മലപ്പുറം കോട്ടക്കുന്ന് റണ്ണേഴ്സിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വഴിക്കടവ് മുതൽ നാടുകാണി വരെയുള്ള 20 കിലോമീറ്റർ ദൂരമാണ് മൗണ്ടെയ്ൻ പാസ് റണ്‍ ചലഞ്ചിൽ താണ്ടാനുണ്ടായിരുന്നത്.
വനം, പരിസ്ഥിതി, ആരോഗ്യ സംരക്ഷണ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കോട്ടക്കുന്ന് ഫാൽക്കണ്‍സ് ക്ലബ് സെക്രട്ടറി അലവി മാടന്പി ക്ലാസെടുത്തു. ഫാൽക്കണ്‍സ് ക്ലബ് അംഗങ്ങളായ നസിം കൊന്നോല, അബു അമ്മിപ്പടി, സവാദ് കിളിയമണ്ണിൽ, മുഹ്സിൻ ഇരുന്പുഴി, റഫീഖ് തയ്യിൽ, ഷബീർ മുല്ലപ്പള്ളി, റഹ്മാൻ കുറുവ, എംആർസി അംഗങ്ങളായ ജഹ്ഫർ പറന്പൻ, നാസിം ആനപ്പടിക്കൽ, റിയാസ് തറയിൽ, മുജീബ് മക്കരപ്പറന്പ് എന്നിവർ റണ്‍ ചലഞ്ചിൽ പങ്കെടുത്തു.
District News
പെരിന്തൽമണ്ണ: കുന്നപ്പള്ളി കളത്തിലക്കരയിൽ പെരിന്തൽമണ്ണ നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ഇനി പന്തുരുളും. ഇവിടെ മനോഹരമായ മൈതാനം ഒരുങ്ങി. ഏറെക്കാലമായുള്ള സ്പോർട്സ് പ്രേമികളുടെ ആഗ്രഹമായിരുന്നു ഇത്. മുനിസിപ്പാലിറ്റി അനുവദിച്ച സ്ഥലത്ത് സഹൃദയ ക്ലബിന് കീഴിൽ നിർമിക്കുന്ന ഗ്രൗണ്ടിന്റെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ ആദ്യ കിക്കോഫ് നടത്തി നിർവഹിച്ചു.
നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ യുഡിഎഫ് വാർഡ് കൗണ്‍സിലർമാരായ മുഹമ്മദ് ഫാസിൽ, നസീമ ഫിറോസ് എന്നിവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഈ മൈതാനം.
നഗരസഭയുടെ ആദ്യ കൗണ്‍സിലിൽ തന്നെ മൈതാനത്തിന് അനുമതി നൽകിയിരുന്നു. സഹൃദയ ക്ലബിന്റെയും കളത്തിലക്കരയിലെ കായിക പ്രേമികളുടെയും ഒരുപാട് കാലത്തെ സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിച്ചത്. മുൻ ഭരണസമിതിയുടെ കാലത്ത് മൈതാനത്തിന്റെ പ്രവൃത്തികൾ തുടങ്ങിയെങ്കിലും ഒരു ലക്ഷത്തോളം രൂപ പിഴ അടയ്ക്കേണ്ടി വന്നു. പ്രവൃത്തി പിന്നീട് നിർത്തിവച്ചു. മൈതാനത്തിന്റെ വിപുലീകരണത്തിന് നജീബ് കാന്തപുരം എംഎൽഎയും നഗരസഭയും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
District News
എടക്കര: വഴിക്കടവ് ആനമറിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീടിന്റെ അടുക്കള തകർന്നവർക്ക് വനംവകുപ്പ് നഷ്ടപരിഹാരം ഉടൻ നൽകുമെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ പുഞ്ചക്കൊല്ലി കുമാരദാസൻ, മൊളയപറന്പിൽ സൈനബ എന്നിവരുടെ വീടുകളുടെ അടുക്കള ഷെഡുകൾ തകർന്നിരുന്നു. ഭക്ഷ്യവസ്തുക്കളടക്കം കാട്ടാന നശിപ്പിക്കുകയും ചെയ്തു. എംഎൽഎ സ്ഥലം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
നിലന്പൂർ നോർത്ത് ഡിഎഫ്ഒ ധനേഷ്കുമാറുമായി എംഎൽഎ ചർച്ച നടത്തുകയും ചെയ്തു. കാട്ടാന ശല്യം തടയാൻ വനം ദ്രുത കർമസേനയുടെ രാത്രികാല പട്രോളിംഗ് ഊർജിതമാക്കാനും നിർദേശം നൽകി. സോളാർ തൂക്കുവേലി നിർമാണത്തിന് കരാർ ഏറ്റെടുത്ത ഏജൻസിയുമായി ബന്ധപ്പെട്ട് നിർമാണം അടിയന്തരമായി ആരംഭിക്കാൻ ആര്യാടൻ ഷൗക്കത്ത് എംഎൽഎ നിർദേശം നൽകി.
നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാന്പ്ര, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് റംലത്ത് നെയ്തക്കോടൻ, പഞ്ചായത്തംഗം ഗോപിനാഥൻ, സി.യു. ഏലിയാസ്, സുനീർ മണൽപ്പാടം, പി.വി. മാത്യു, റെജി കണ്ടത്തിൽ, മുജീബ് എരഞ്ഞിയിൽ, മാനു കോന്നാടൻ, ഗോപി ആനമറി, പി.കെ. റജീബ് എന്നിവർ സംബന്ധിച്ചു.
District News
മലപ്പുറം: പെട്രോളിയം ഉത്പന്നങ്ങളുടെ ക്രമാതീതമായ വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ സമരം അഡ്വ. എം. റഹ്മത്തുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പക്കീസ കുഞ്ഞിപ്പ, ഭാരവാഹികളായ ഷറഫുദീൻ, കുഞ്ഞിൻ വളാഞ്ചേരി, സുബ്രു എടപ്പാൾ, യു.കെ. സച്ചിദാനന്ദൻ, റസാഖ് കുമ്മാളിൽ, ബ്രൈറ്റ് നാണി, റഫീഖ് കുരിക്കൾ, പാസ് മാനു തുടങ്ങിയവർ പ്രസംഗിച്ചു.
കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകൾക്കുണ്ടാകുന്ന വരുമാനക്കുറവ് സർക്കാർ നൽകുക, വിദ്യാർഥികളുടെ യാത്രാ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക, പൊതുഗതാഗത മേഖലയിലെ സ്വകാര്യബസുകളെയും കെഎസ്ആർടിസിയെയും ഒരുപോലെ സംരക്ഷിക്കത്തക്കവിധത്തിലുള്ള ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ധർണയിൽ ഉന്നയിച്ചു.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വിരമിക്കുന്ന സെക്രട്ടറി നാസർ കാരാടൻ, ബ്രാഞ്ച് മാനേജർ വി.ബാബുരാജ് എന്നിവർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം റവന്യു മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു.
വിരമിച്ച ജീവനക്കാർക്ക് നജീബ് കാന്തപുരം എംഎൽഎ പൂച്ചെണ്ട് നൽകുകയും മുസ്ലിം ലീഗ് നേതാവ് പി.അബ്ദുൾ ഹമീദ് പൊന്നാട അണിയിക്കുകയും ചെയ്തു. ബാങ്കിന്റെ മെമെന്റോ മന്ത്രി നൽകി. ഇതോടൊപ്പം സംഘടിപ്പിച്ച കുടുംബ സംഗമം നടൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
നജീബ് കാന്തപുരം എംഎൽഎ, മഞ്ഞളാംകുഴി അലി എംഎൽഎ, പി. അബ്ദുൾ ഹമീദ്, കോഴിക്കോട് എംവിആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, മുനിസിപ്പൽ ചെയർപേഴ്സണ്‍ പച്ചീരി സുരയ്യ ഫാറൂഖ്, മുനിസിപ്പൽ വൈസ് ചെയർപേഴ്സണ്‍ എം.ബി. ഫസൽ മുഹമ്മദ്, പാലക്കാട് മുനിസിപ്പൽ മുൻ ചെയർപേഴ്സണ്‍ പി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് മെംബർ സി. സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
മലപ്പുറം: ആസാമിൽ നിന്ന് ജീപ്പിൽ ഒളിപ്പിച്ചു കടത്തിയ ബ്രൗണ്‍ഷുഗറിന്റെ വൻ ശേഖരവുമായി മൂന്ന് ആസാം സ്വദേശികൾ പോലീസിന്റെ പിടിയിൽ.
രഹസ്യവിവരത്തെത്തുടർന്ന് വളാഞ്ചേരി പോലീസും പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മുന്നൂറ് ഗ്രാമിലധികം വരുന്ന ബ്രൗണ്‍ ഷുഗർ ശേഖരവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്. ആസാം സ്വദേശികളായ സദാം ഹുസൈൻ (32), ഇസാസുൽ ഹക്ക് (31), റഷീദുൽ ഇസ്ലാം (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
തിരൂർ ഡിവൈഎസ്പി എ.എം. സിദീഖ്, നാർകോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ. സിബി, വളാഞ്ചേരി ഇൻസ്പെക്ടർ ആനന്ദ്ബാബു, പൊന്നാനി ഇൻസ്പെക്ടർ സതീഷ്കുമാർ, വളാഞ്ചേരി സബ് ഇൻസ്പെക്ടർ എം. നിർമൽ, ജില്ലാ ഡാൻസാഫ് ടീമും ചേർന്നാണ് ബ്രൗണ്‍ ഷുഗറുമായി പ്രതികളെ പിടികൂടിയത്.
District News
മേലാറ്റൂർ: മേലാറ്റൂർ ആർഎം ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് റോവർ വിദ്യാർഥികളുടെ നേതൃത്വത്തിൽ പച്ചക്കറി തോട്ടത്തിനും പൂന്തോട്ട നിർമാണത്തിനും തുടക്കമായി. മേലാറ്റൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ഐശ്വര്യ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രിൻസിപ്പൽ വി.വി. വിനോദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ അബ്ദുള്ള, ഡോ. ജിതേഷ്, എൻ.എം. അരുണ്‍ എന്നിവർ പ്രസംഗിച്ചു. ഗൈഡ് ക്യാപ്റ്റൻ പി. ദീപ, റോവർ ക്യാപ്റ്റൻ മുഹമ്മദ് ഇല്യാസ് വെളിയഞ്ചേരി നേതൃത്വം നൽകി.
District News
നിലന്പൂർ: നിലന്പൂർ മേഖലയിൽ മഴക്കാലത്ത് ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി നഗരസഭ അടിയന്തര കൗണ്‍സിൽ യോഗം ചേർന്നു. ചെയർപേഴ്സണ്‍ പദ്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
മഴക്കാല ദുരന്തനിവാരണ പ്രവർത്തനങ്ങൾ, കണ്ട്രോൾ റൂം, ശുചീകരണം, വെള്ളക്കെട്ട് ഒഴിവാക്കൽ, ദുരിതാശ്വാസ സംവിധാനങ്ങൾ, കുടിവെള്ള വിതരണം, ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കാനും അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള ഇടപെടലുകൾ നടത്താനും യോഗം നിർദേശിച്ചു.
വൈസ് ചെയർമാൻ കൂമഞ്ചേരി ഷൗക്കത്തലി, സ്ഥിരംസമിതി അധ്യക്ഷരായ മുസ്തഫ കളത്തുംപടിക്കൽ, മുംതാസ് ബാബു, സുരേഷ് പാത്തിപ്പാറ, മേരിസ് ഷിബു, സ്മിത മോൾ, നഗരസഭാ സെക്രട്ടറി ഫിറോസ് ഖാൻ, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഡോ. പി. ജലാലുദീൻ, കെഎസ്ഇബി എൻജിനിയർ, പിഡബ്ല്യുഡി എൻജിനിയർ പി. അനീഷ്, ഇറിഗേഷൻ എൻജിനിയർ ഫായിസ്, ഫോറസ്റ്റ് ഓഫീസർ, ഫയർ സ്റ്റേഷൻ ഓഫീസർ ബാബുരാജ്, വാട്ടർ അഥോറിറ്റി എഇ, എച്ച്ഐ പി.അഞ്ജന, വ്യാപാരി വ്യവസായി പ്രതിനിധികളായ യു. നരേന്ദ്രൻ, വിൻസന്റ് ഗോണ്‍സാഗ, കൗണ്‍സിലർമാർ, തെരുവ് കച്ചവടക്കാരുടെ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
District News
എടക്കര: മലയോര ജനതയുടെ സ്വപ്ന പാതയായ നിലന്പൂർ-മേപ്പാടി മലയോര പാത സാക്ഷാത്കരിക്കുന്നതിനായി നാടൊന്നിക്കുന്നു. പാത യാഥാർഥ്യമാക്കുന്നതിന് വേണ്ടിയുള്ള കർമ സമിതി രൂപീകരണ യോഗം ഇന്ന് വൈകുന്നേരം നാലിന് പോത്തുകൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും.
നിലന്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത്, പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും കർമ സമിതി രൂപീകരണ യോഗം നടക്കുക. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സംഘടനകൾ, മലയോര ഹൈവേ ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
നിലവിൽ പാലക്കാട് മണ്ണാർക്കാട്, കാളികാവ്, എടക്കര വഴിയുള്ള മലയോര പാത മുണ്ടേരി ഫാം ഗേറ്റിൽ എത്തി നിൽക്കുകയാണ്. പാലുണ്ട മുതൽ ചാത്തംമുണ്ട വരെയുള്ള രണ്ടാം റീച്ചിലെ നാല് കിലോമീറ്റർ ദൂരം മാത്രമാണ് ഇനി നിർമിക്കേണ്ടത്. ഈ ഭാഗത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. മുന്‍പ് തയാറാക്കിയ അലൈൻമെന്റ് പ്രകാരം മലയോര പാത മുണ്ടേരി അരണപ്പുഴ വഴി വയനാട് ജില്ലയിലെ മേപ്പാടിയിലെത്തുന്ന രൂപത്തിലായിരുന്നു. എന്നാൽ ഏഴ് കിലോമീറ്റർ ദൂരം വരുന്ന വനപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു.
ഇതേത്തുടർന്ന് മുണ്ടേരിയിൽ നിന്ന് മേപ്പാടിയിലേക്കുള്ള മലയോര പാതയുടെ ഭാഗം ഒഴിവാക്കി പകരം മേപ്പാടി-കള്ളാടി തുരങ്ക പാതയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുകയായിരുന്നു. പഴയ അലൈൻമെന്റ് പ്രകാരം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കുകയാണ് കർമ സമിതിയുടെ ലക്ഷ്യം.
പാത യാഥാർഥ്യമായാൽ മലപ്പുറം ജില്ലയിൽ നിന്ന് വയനാട് ജില്ലയിലേക്ക് നേരിട്ട് പ്രവേശിക്കാനാകും. നിലവിൽ നാടുകാണിച്ചുരം വഴി തമിഴ്നാട്ടിലെത്തിയോ താമരശേരി ചുരം വഴിയോ മാത്രമേ ചുറ്റിവളഞ്ഞ് വയനാട് ജില്ലയുമായി ബന്ധപ്പെടാനാകൂ. ഈ രണ്ട് ചുരങ്ങളും കാലവർഷങ്ങളിൽ നിരന്തര ഗതാഗത പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയുമാണ്. മുണ്ടേരി-മേപ്പാടി പാതയിൽ ചുരങ്ങളോ കയറ്റങ്ങളോ ഇല്ലാത്തതും മലപ്പുറം ജില്ലയിൽ നിന്ന് വയനാട്ടിലും തമിഴ്നാട്ടിലുമെത്താൻ ദൂരം വളരെ കുറവാണെന്ന പ്രത്യേകതയുമുണ്ട്.
വയനാട് ജില്ലയിലെ ജനങ്ങൾക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ വളരെ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ ഈ പാത സഹായകരമാകും. അതിലുപരി മലപ്പുറം ജില്ലയുടെ സമഗ്ര വികസനം സാധ്യമാക്കാൻ ഉതകുന്ന പാതയും കൂടിയാണ് മുണ്ടേരി-മേപ്പാടി മലയോര പാത.
District News
രാമപുരം: മങ്കട പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "തൂഫാൻ' ജനകീയ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ കാന്പയിനിന്റെ ഭാഗമായി നാറാണത്ത് ബോധവത്കരണം നടത്തി. മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലഹരി ഉപയോഗത്തിനെതിരേ സമൂഹം ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമായിരുന്നു പ്രചാരണം. മങ്കട എസ്ഐ ഷരീഫ് തോടേങ്ങൽ പ്രസംഗിച്ചു.
District News
മലപ്പുറം: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജന്മദിനം എസ്എൻഡിപി യോഗം മലപ്പുറം യൂണിയൻ വിപുലമായി ആഘോഷിക്കും. മലപ്പുറം യൂണിയന്റെ കീഴിലുള്ള ശാഖായോഗം പ്രസിഡന്റ്, സെക്രട്ടറിമാരുടെയും പോഷക സംഘടനകളായ യൂത്ത് മൂവ്മെന്റ്, വനിത സംഘം, എംപ്ലോയീസ് ഫോറം, പെൻഷനേഴ്സ് കൗണ്‍സിൽ, വൈദികയോഗം എന്നിവയുടെ യൂണിയൻ കമ്മിറ്റികളുടെ പ്രസിഡന്റ്, സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തിന്റേതാണ് തീരുമാനം.
യോഗം യൂണിയൻ സെക്രട്ടറി സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് ദാസൻ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർമാരായ നാരായണൻ നല്ലാട്ട്, പ്രദീപ് കുമാർ ചുങ്കപ്പള്ളി, വനിത സംഘം പ്രസിഡന്റ് വസുമതി മണ്ണിൽതൊടി, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ ദിനേഷ് ചേങ്ങോട്ടൂർ, വിപിൻ ഒതുക്കുങ്ങൽ, ശാഖാ യോഗം ഭാരവാഹികളായ ജതീന്ദ്രൻ മണ്ണിൽതൊടി, സുരേഷ് കുമാർ ഒതുക്കുങ്ങൽ എന്നിവർ പ്രസംഗിച്ചു.ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.
District News
എടക്കര: കാട്ടാന ആക്രമണം തടയാൻ വഴിക്കടവ് ആനമറിയിൽ വനംവകുപ്പ് സോളാർ തൂക്കുവേലി നിർമാണം ആരംഭിച്ചു. മൂന്ന് റീച്ചുകളിലായി മൂന്ന് കിലോമീറ്റർ ദൂരമാണ് സോളാർ തൂക്കുവേലി നിർമാണം നടത്തുന്നത്. ആനമറി മുതൽ അന്പതേക്കർ വരെ അറുനൂറ് മീറ്ററും ആനമറി മുതൽ കാഞ്ഞിരേൽ നഗർ വരെ ഒരു കിലോമീറ്ററും നെല്ലിക്കുത്ത് മുതൽ തന്പാൻപൊട്ടി വരെ 1200 മീറ്ററുമാണ് സോളാർ തൂക്കുവേലി നിർമിക്കുക. ബാക്കിയുള്ള ഭാഗങ്ങളിൽ തൂക്കുവേലി പ്രവർത്തിക്കുന്നുണ്ട്.
ആനമറിയിൽ അടിക്കാടുകൾ വെട്ടിമാറ്റുന്ന പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്. തൂക്കുവേലിക്ക് ആവശ്യമായ മെറ്റീരിയലുകൾ ഇറക്കുകയും ചെയ്തു. ഇന്ന് മുതൽ കാലുകൾ കുഴിച്ചിട്ട് ലൈൻ വലിക്കൽ ആരംഭിക്കും.
കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ പുഞ്ചക്കൊല്ലി കുമാരദാസൻ, മൊളയപറന്പിൽ സൈനബ എന്നിവരുടെ വീടിന്റെ അടുക്കള ഷെഡുകൾ തകർന്നിരുന്നു. നിരവധി കർഷകരുടെ കാർഷിക വിളകളും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് വനംവകുപ്പ് തൂക്ക് വേലി നിർമാണം അടിയന്തരമായി ആരംഭിച്ചത്.
District News
കോഴിക്കോട്: റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കോർപറേഷന്റെ കുറുക്കുവഴിയിൽ പകർച്ചവ്യാധി ഭീഷണിയിലായിരിക്കുകയാണ് കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റ് പരിസരം. കച്ചവടക്കാരും ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളും ഒരുപോലെ ആശങ്കയിലാണ്. വെള്ളം റോഡില്‍ നിന്നും ഫുഡ് സ്ട്രീറ്റിലേയ്ക്കൊഴുകി എത്തുകയാണ്.
മഴകനത്താല്‍ വെള്ളക്കെട്ടിനകത്താകുകയാണ് ഫുഡ് സ്ട്രീറ്റ്. മഴ കൂടുതല്‍ ശക്തമായാല്‍ ഫുഡ് സ്ട്രീറ്റ് മുഴുവനായി അടച്ചുപൂട്ടേണ്ടിവരും. തോരാമഴയിലെ തണുപ്പകറ്റാൻ ചൂടുചായയും കല്ലുമ്മക്കായ നിറച്ചതും കഴിക്കാനാശിച്ച് ബീച്ചിലേയ്ക്കിറങ്ങുമ്പോൾ ഇനി ഒരിക്കല്‍ക്കൂടി ആലോചിക്കേണ്ട അവസ്ഥയാണ്.
ഭംഗി മാത്രം നോക്കി ഫുഡ് സ്ട്രീറ്റ് ഒരുക്കിയപ്പോൾ റോഡിലെ മഴവെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതായി. മഴ കനത്തതോടെ കോർപറേഷൻ ഈ ഭാഗത്തെ കരിങ്കല്‍ കെട്ട് കുത്തിപ്പൊളിച്ച് വെള്ളം നേരെ ഫുഡ് സ്ട്രീറ്റ് ഭാഗത്തേക്ക് ഒഴുക്കി. ഇതുവഴിയുള്ള വെള്ളവും കെട്ട് കവിഞ്ഞുള്ള വെള്ളവും ഒരുപോലെ സ്ട്രീറ്റിലെത്തി. ഇതോടെ 12 കടകളാണ് പൂട്ടിയത്.
ഫുഡ് സ്ട്രീറ്റിലാകെ മലിനജലം കെട്ടിക്കിടക്കുന്നതിനാൽ വ്യാപാരികളും സന്ദർശകരും ഒരുപോലെ ആശങ്കയിലാണ്. പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.
അതേസമയം കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റിലുണ്ടായ വെള്ളക്കെട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും മേയർ ഒ. സദാശിവന് വ്യക്തമാക്കി.ഫുഡ് സ്ട്രീറ്റ് രൂപകൽപന ചെയ്ത പിഡബ്ല്യുഡിയോട് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
District News
കോഴിക്കോട്: എലത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പുറക്കാട്ടിരിയില്‍ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന സ്കൂട്ടര്‍ യുവാക്കള്‍ പട്ടാപ്പകല്‍ മോഷ്ടിച്ചു. പുറക്കാട്ടിരി ജുമുഅ മസ്ജിദ് - പാതാര്‍ റോഡിലുള്ള കടവത്ത് പീടികയില്‍ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള കെഎല്‍ 11 ബികെ 9232 നമ്പറിലുള്ള മെറൂണ്‍ നിറത്തിലുള്ള സുസുക്കി ആക്സസ് സ്കൂട്ടറാണ് മോഷ്ടിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. വീട്ടിലെ സിസിടിവി ക്യാമറയില്‍ മോഷണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ടീഷര്‍ട്ടും പാന്റ്സും ധരിച്ച പ്രായം കുറഞ്ഞ രണ്ടു യുവാക്കളാണ് മോഷണത്തിന് പിന്നില്‍.
ഗേറ്റ് തുറന്ന് കോമ്പൗണ്ടിലേക്ക് കയറിയ ഇവര്‍ വീടിന്റെ വരാന്തയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ ലോക്ക് തകര്‍ത്ത് തള്ളിക്കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുഹമ്മദലിയുടെ ബന്ധുക്കള്‍ ഇടക്ക് സ്കൂട്ടര്‍ ഉപയോഗിക്കാറുണ്ടായിരുന്നു. സ്കൂട്ടര്‍ കണാതായപ്പോള്‍ അവര്‍ കൊണ്ടുപോയതായിരിക്കുമെന്നാണ് വീട്ടുകാര്‍ വിചാരിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം വീട്ടുകാര്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രണ്ടുപേര്‍ ചേര്‍ന്ന് മോഷണം നടത്തുന്നതിന്റെ തെളിവുകള്‍ ലഭിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.
District News
കൂരാച്ചുണ്ട്: ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷിനാശം വരുത്തുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ബാലുശേരി എംഎൽഎ വി.ടി. സൂരജിന്റെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം.
പഞ്ചായത്തിലെ ഓട്ടപ്പാലം, മണ്ടോപ്പാറ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിൽ മൂന്ന് ആഴ്ചകളായി തുടർച്ചയായി കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. പെരുവണ്ണാമൂഴി ഡാമിന്റെ റിസർവോയർ നീന്തിക്കടന്നാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. ഇതിനെ തടയാൻ ഇരുപത് കിലോമീറ്റർ ദൂരത്തിൽ നിർമിക്കാനിരിക്കുന്ന തൂക്കുവേലി പദ്ധതിയുടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കും. വനം വകുപ്പിന്റെ ആർആർടി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കും.
പെട്രോളിംഗിനായി വനം വകുപ്പ് ഉപയോഗിക്കുന്ന നിലവിലെ ബോട്ടിന്റെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞതിനാൽഎംഎൽഎ മന്ത്രിയുമായി ഇടപെട്ട് ലഭ്യമായ പുതിയ ബോട്ട് ഒന്നരയാഴ്ചക്കുള്ളിൽ എത്തിക്കും. ഡ്രോൺ ഉപയോഗിച്ച് ആനകളെ തുരത്താനുള്ള മാർഗങ്ങൾ അവലംബിക്കുന്ന കാര്യങ്ങളെ കുറിച്ച് പരിശോധിക്കും. വനം വകുപ്പിന് പെട്രോളിംഗ് നടത്തുന്നതിനായി ഈ മേഖലയിലുള്ള ഒറ്റപ്ലാക്കൽ താഴെ - ഇറിഗേഷൻ - വടക്കേൽ - ഓട്ടപ്പാലം റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കും. ഈ പ്രദേശങ്ങളിൽ തെരുവുവിളക്കുകളും സ്ഥാപിക്കും.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശേരി, ജില്ലാ പഞ്ചായത്ത് അംഗം റീമ കുന്നുമ്മൽ, പഞ്ചായത്ത് അംഗങ്ങളായ പ്രബീഷ് തളിയോത്ത്, എൻ.കെ. കുഞ്ഞമ്മദ്, പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എ.സി. സുധീന്ദ്രൻ, കൂരാച്ചുണ്ട് പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, കൊയിലാണ്ടി ഡെപ്യൂട്ടി തഹസിൽദാർ സി.കെ. മൊയ്തീൻ, പേരാമ്പ്ര ഫയർഫോഴ്സ് ഓഫീസർ റഫീഖ്, ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ നിജീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.കെ. അമ്മദ്, പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് മനിൽ കുമാർ, വി.എസ്. ഹമീദ്, സൂപ്പി തെരുവത്ത്, കർഷകൻ സോണി തേനംമാക്കൽ എന്നിവർ പ്രസംഗിച്ചു.
District News
വടകര: ചോറോട് പഞ്ചായത്തിലെ ചേന്ദമംഗലം വയലില്‍ രാജവെമ്പാല. ഇന്നലെ രാവിലെ തോട്ടില്‍ മീന്‍ പിടിക്കാനെത്തിയ സംഘത്തിനു മുന്നിലാണ് രാജവെമ്പാല പ്രത്യക്ഷപ്പെട്ടത്. തോട്ടിലൂടെ ഇവര്‍ക്കരികിലെത്തിയ പാമ്പ് അല്പനേരം നിന്ന ശേഷം തിരികെ സമീപത്തെ പൊന്തക്കാട്ടില്‍ ഒളിച്ചു.
ചേന്ദമംഗലം സ്വദേശി വിവേകും സുഹൃത്തുക്കളും ചേന്ദമംഗലത്ത് കുട്ടൂലിപാലത്തിനു സമീപത്തെ വയലില്‍ മീന്‍പിടിക്കാന്‍ ചൂണ്ടയിടുമ്പോഴാണ് രണ്ടു മീറ്ററോളം നീളമുള്ള പാമ്പിനെ കണ്ടത്.
ചേരയോ മൂര്‍ഖനോ ആവുമെന്നാണ് കരുതിയത്. വീഡിയോ ദൃശ്യം പകര്‍ത്തിയ ശേഷം പിന്നീട് നോക്കിയപ്പോഴാണ് രാജവെമ്പാലയാണെന്ന് മനസിലായത്. പിന്നീട് ഇവര്‍ ദൃശ്യം കണ്ണവത്തെ വനംവകുപ്പ് ഉദ്യോഗസ്ഥന് അയച്ചുകൊടുത്ത് രാജവെമ്പാലയാണെന്ന് ഉറപ്പാക്കി.
District News
കൂരാച്ചുണ്ട്: മിന്നൽ ചുഴലി നാശം വിതച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് എട്ടാം വാർഡ് കല്ലാനോട്ടെ കർഷകൻ കലമറ്റത്തിൽ വിനോദിന്റെ കൃഷിയിടത്തിലാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ ശക്തമായ കാറ്റുവീശിയത്. രണ്ടു തെങ്ങ്, അഞ്ച് കമുക്, ജാതി, മാവ്, പ്ലാവ് തുടങ്ങിയ വിളകളാണ് നശിച്ചത്.
District News
കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഓട്ടപ്പാലം, മണ്ടോപ്പാറ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകളുടെ താണ്ഡവം തുടരുന്നു.ആഴ്ചകളോളമായി ഈ മേഖലയിലെ നിരവധി കർഷകരുടെ തെങ്ങ്, വാഴ, കപ്പ തുടങ്ങിയ കാർഷിക വിളകളാണ് കാട്ടാനകൾ നശിപ്പിക്കുന്നത്.
വീട്ടുമുറ്റത്ത് പോലും കാട്ടാനകളെത്തി കൃഷി നാശം വരുത്തുകയാണ്. ജീവൻ പോലും പണയം വച്ചാണ് ഇവിടെയുള്ള കുടുംബങ്ങൾ അന്തിയുറങ്ങുന്നത്. കർഷകരായ കീരിക്കാട്ട് കുട്ടപ്പൻ, പാറേകുന്നേൽ ജോർജ്, എട്ടിയിൽ രാജു, മലേപറമ്പിൽ ഔസേപ്പച്ചൻ, ഒറ്റപ്ലാക്കൽ മൈക്കിൾ, വടുതല ചാക്കോ, വടുതല ആന്റണി തുടങ്ങിയ കർഷകരുടെ കാർഷിക വിളകളാണ് വ്യാപകമായി തകർത്തത്.
കാട്ടാനകളെ തടയാൻ ശാശ്വത പരിഹാരം കാണാൻ നടപടി വേണമെന്ന ആവശ്യമാണ് കർഷകർ ആവശ്യപ്പെടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, ബ്ലോക്ക് പഞ്ചായത്തംഗം അരുൺ ജോസ്, പഞ്ചായത്തംഗങ്ങളായ സണ്ണി ജോസഫ് കാനാട്ട്, ജോസ് വെളിയത്ത്, പ്രബീഷ് തളിയോത്ത്, നേതാക്കളായ ഷാജു കാരക്കട, ഒ.കെ. അമ്മദ് തുടങ്ങിയവർ സന്ദർശിച്ചു.
District News
തലയാട്: തലയാട് മുതൽ 27-ാം മൈൽ വഴി കൂരാച്ചുണ്ട്, കക്കയം ഭാഗത്തേക്ക് എത്തിച്ചേരാൻ പതിറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറ്റ കർഷകർ നിർമിച്ച റോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഏകദേശം 80 വർഷത്തോളം പഴക്കമുള്ള ഈ റോഡിന് മൂന്ന് കിലോമീറ്ററോളം ദൂരമുണ്ട്. എന്നാൽ ഇതിൽ ഏകദേശം 500 മീറ്റർ ഭാഗം മാത്രമാണ് ടാറിംഗ്, കോൺക്രീറ്റ് പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. ശേഷിക്കുന്ന ഭാഗങ്ങൾ വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ തകർന്നു കിടക്കുകയാണ്.
മലയോര ഹൈവേയിൽ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ 27-ാം മൈൽ ഭാഗത്തുനിന്ന് തലയാട്ടേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴിയായി ഈ റോഡ് ഉപയോഗിക്കാനാകും.
റോഡ് നവീകരിച്ചാൽ പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് യാത്രാ സൗകര്യം മെച്ചപ്പെടുന്നതിനൊപ്പം തലയാട് ബൈപാസ് റോഡായി ഉപയോഗിക്കാനും കഴിയും. അതിനാൽ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പൂളപ്പാറ-പൂളവള്ളി റോഡിലെ കുഴികൾ നികത്തണമെന്ന്
കോടഞ്ചേരി: പൂളപ്പാറ-പൂളവള്ളി റോഡിന്റെ പ്രവേശനഭാഗത്തെ ചെളിക്കുഴികൾ നികത്തണമെന്ന് ആവശ്യം ഉയരുന്നു. അഗസ്ത്യമുഴി-കൈതപ്പൊയിൽ റോഡ് നിർമാണത്തെ തുടർന്നാണ് പൂളപ്പാറ- പൂളവള്ളി റോഡിന്റെ പ്രവേശന ഭാഗത്ത് കുഴികൾ രൂപപ്പെട്ടത്.
റോഡുപണി ഈ ഭാഗത്ത് പൂർത്തിയായെങ്കിലും കുഴികൾ കരാർ കമ്പനി അധികൃതർ നികത്തിയില്ല. വാഹനങ്ങൾ കുഴിയിൽ വീണ് അപകടം സംഭവിക്കുന്നത് പതിവാണ്.
കൂടാതെ കുഴികളിൽ വാഹനം ചാടുമ്പോൾ കാൽനടയാത്രക്കാർ ചെളിവെള്ളത്തിൽ കുളിക്കുന്ന അവസ്ഥയാണ്. കോടഞ്ചേരി പഞ്ചായത്ത് അധികൃതർ ഈ വിഷയം കരാർ കമ്പനി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പ്രശ്നം പരിഹരിക്കാൻ നടപടി എടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
District News
മുക്കം: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള തോട്ടുമുക്കം-പുതിയനിടം റോഡിൽകാൽനടയാത്ര പോലും അസാധ്യമായതോടെ പ്രതിഷേധം ശക്തമാകുന്നു.
കഴിഞ്ഞ പത്ത് വർഷമായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്ത റോഡിലൂടെയുള്ള യാത്ര ഇപ്പോൾ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. തോട്ടുമുക്കം മുതൽ പുതിയനിടം വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗമാണ് പൂർണമായും തകർന്ന് തരിപ്പണമായി കിടക്കുന്നത്. ഒരു കിലോമീറ്റർ പരിധിയിൽ മാത്രം നൂറിലധികം വൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. പലതും വലിയ കുളങ്ങൾക്ക് സമാനമാണ്.
വാഹനങ്ങൾ പോകുമ്പോൾ അടിഭാഗം തട്ടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണെന്ന് യാത്രക്കാർ പറയുന്നു. സ്കൂൾ കുട്ടികൾ, നൂറുകണക്കിന് യാത്രക്കാർ, ബസുകൾ, ടിപ്പർ ലോറികൾ എന്നിവയൊക്കെ കടന്നുപോകുന്ന പ്രധാന പാതയാണിത്. ബൈക്ക് യാത്രക്കാർ മറിഞ്ഞുവീണ് പരിക്കേൽക്കുന്നതും ഇവിടെ നിത്യസംഭവമാണ്. മുൻപ് നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ അധികൃതർ ക്വാറി വേസ്റ്റ് ഇട്ട് കുഴികൾ താൽക്കാലികമായി അടച്ചിരുന്നു.
എന്നാൽ മഴ പെയ്യുന്നതോടെ ഈ മണ്ണ് ഒലിച്ചുപോയി റോഡ് വീണ്ടും പഴയപടിയിലാകും. ഇനി ഇത്തരത്തിലുള്ള കണ്ണിൽ പൊടിയിടുന്ന താൽക്കാലിക അറ്റകുറ്റപ്പണികളുമായി വന്നാൽ അധികൃതരെ തടയുമെന്ന ശക്തമായ നിലപാടിലാണ് നാട്ടുകാർ.
പലതവണ ജനപ്രതിനിധികൾക്കും ജില്ലാ പഞ്ചായത്തിനും പരാതി നൽകിയിട്ടും, നിരവധി സമരങ്ങൾ നടന്നിട്ടും ഈ ദുരിതപ്പാതയ്ക്ക് ഒരു ശാശ്വത പരിഹാരം കാണാൻ അധികൃതർ തയാറായിട്ടില്ല. പുതിയ ജില്ല പഞ്ചായത്ത് ഭരണസമിതിയും മെമ്പറും കനിയുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.
District News
കോഴിക്കോട്: ലഹരി മാഫിയക്കെതിരേ പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷന് തൂഫാന്' പ്രകാരം കോഴിക്കോട് സിറ്റി പരിധിയില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ 171 പേര് പിടിയിലായി.
ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ ഏഴു വരെയുള്ള കണക്കുകള്‍ പ്രകാരം 171 കേസുകളാണ് സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്.143 ഗ്രാം എം.ഡി.എം.എ, 237 ഗ്രാം കഞ്ചാവ് എന്നിവയ്ക്ക് പുറമെ 67 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു.
4.32 ഗ്രാം ഹാഷിഷ് ഓയില്‍, 0.18 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവയും ഈ കാലയളവില്‍ പിടികൂടിയിട്ടുണ്ട്. ചെറിയ അളവിലുള്ള ലഹരിമരുന്ന് കൈവശം വച്ചതിന് രജിസ്റ്റര്‍ ചെയ്തത് 149 കേസുകളാണ്. രണ്ടു കേസുകള്‍ ഇടത്തരം അളവിനും ഒരു കേസ് വാണിജ്യ അളവിനും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതുകൂടാതെ എന്‍ഡിപിഎസ് നിയമപ്രകാരം 19 മറ്റു കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മൂന്ന്, നാല് തീയതികളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ (29 വീതം) രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ ഏഴിന് മാത്രം 31 കേസുകളിലായി 31 പേരെ അറസ്റ്റ് ചെയ്തു. നഗരത്തില്‍ ലഹരി ഉപയോഗവും വിതരണവും തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു.
District News
താമരശേരി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ചിറ്റാരിക്കല്‍ ലക്ഷ്മി (65)ക്കാണ് പരിക്കേറ്റത്. വെളിമണ്ണയില്‍ ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം.കാട്ടുപന്നി ലക്ഷ്മിയെ കുത്തി നിലത്തിട്ട് ആക്രമിച്ചതിനാല്‍ കൈ, കാലുകള്‍ക്ക് നല്ല പരുക്കുണ്ട്.
വയറിന് കഠിനമായ വേദനയും അനുഭവപ്പെട്ടു. ആന്തരിക രക്തസ്രാവം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പ്രാഥമിക ചികിത്സ നല്കിയ താമരശേരി താലൂക്ക് ആശുപത്രി ഡോക്ടര്‍ പറഞ്ഞു.ലക്ഷ്മിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
District News
കോടഞ്ചേരി: ജൂലൈ 30 ന് ആരംഭിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ പന്ത്രണ്ടാം എഡിഷന്റെ ഭാഗമായി നടക്കുന്ന ഇന്റർമീഡിയറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കുള്ള പരിശീലനം ഇരുവഞ്ഞിപ്പുഴയിൽ ആരംഭിച്ചു. കോടഞ്ചേരിയിലെ തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാഡമിയുടെ (ടാകാ) നേതൃത്വത്തിലാണ് കയാക്കിംഗ് പരിശീലനം നടക്കുന്നത്.
ഇലന്തുകടവിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം സി.കെ. കാസിം എംഎൽഎ ട്രെയിനർ നിസ്തുൽ ജോസിന് തുഴ കൈമാറി നിർവഹിച്ചു. കയാക്കിംഗ് അക്കാഡമി പ്രസിഡന്റ് പോൾസൺ ജോസഫ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗം ജോബി ഇലന്തൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദീപാ ഷൈജോ, പഞ്ചായത്ത് മെമ്പർമാരായ വിൽസൺ തറപ്പേൽ, വിൻസെന്റ് വടക്കേമുറി, സ്വാഗത സംഘം മെമ്പർ ബിജു ഓത്തിക്കൽ എന്നിവർ പങ്കെടുത്തു.
പത്തോളം പേർ പരിശീലനത്തിൽ പങ്കെടുത്തു.
District News
ചക്കിട്ടപാറ: ചക്കിട്ടപാറ സെന്റ് ആന്റണീസ് നഴ്സറി സ്കൂൾ പ്രവേശനോത്സവം ഇടവക വികാരി ഫാ. ജേക്കബ് കപ്പലുമാക്കൽ ഉദ്ഘാടനം ചെയ്തു.
ലോക്കൽ മാനേജർ സിസ്റ്റർ ജാൻസി മരിയ അധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽപി സ്കൂൾ പ്രധാനാധ്യാപിക ദീപ മാത്യു, നഴ്സറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജൂബി, അധ്യാപിക ദിവ്യ സക്കറിയ എന്നിവർ പ്രസംഗിച്ചു. മധുര പലഹാര വിതരണവും നടത്തി.
District News
വടകര: ദേശീയപാതയില്‍ കൈനാട്ടിക്കടുത്ത് സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. വടകര-തലശ്ശേരി റൂട്ടിലോടുന്ന അമര്‍ ശാന്തി ബസും ഇന്നോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ വൈകുന്നേരം നാലുമണിയോടെ കുറുപ്പാള്‍ ഒന്തത്ത് ഹീറോ ഷോറൂമിനു സമീപമായിരുന്നു സംഭവം. ഇരുവാഹനങ്ങളും നേര്‍ക്കു നേര് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരു വാഹനങ്ങളിലെയും യാത്രക്കാരെ നാട്ടുകാര്‍ ഉടന്‍ തന്നെ വടകര ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വടകര പോലീസ് സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ചെറിയ രീതിയില്‍ ഗതാഗത തടസമുണ്ടായി.
District News
താമരശേരി: ബാറിൽ വച്ച് യുവാവിനെ ആക്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. പയ്യോളി പുതിയോട്ടിൽ ഫഹദ് (36), മൈക്കാവ് പട്ടരുമഠത്തിൽ ആൽബിൻ ബേബി (30), വെളിമണ്ണ എലിയാം പാറമ്മൽ അജയ്, ദിൻഷാദ് എന്നിവരെയാണ് താമരശേരി പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ വൈകുന്നേരം നാലിന് താമരശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന ഹസ്തിനപുരി ബാറിലായിരുന്നു സംഭവം. മൊബൈൽ ഫോൺ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ തകർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ബാലുശേരി എകരൂൽ വള്ളിയോത്ത് സ്വദേശി കക്കാടൻപറമ്പത്ത് വിഷ്ണു (32), സുഹൃത്ത് പ്രജീഷ് (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയിലാണ് പ്രതികളെ പിടികൂടിയതത്.
District News
കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിക്കെതിരേ എല്‍ഡിഎഫ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
പഞ്ചായത്തിലെ സിഡിഎസ് ഭരണസമിതിയിലേക്ക് അഞ്ച് വനിതാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ എല്‍ഡിഎഫിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയില്ലെന്നും പഞ്ചായത്ത് ഭരണസമിതി തൊഴിലുറപ്പ് വിഹിതം നഷ്ടപ്പെടുത്തിയെന്നും സമരക്കാര്‍ ആരോപിച്ചു.
തേവര്‍മല-ഇരുള്‍ക്കുന്ന് പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ ടി.സി വാസു ഉദ്ഘാടനം ചെയ്തു. നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു.
സി.പി. നിസാര്‍, കെ.വി. സെബാസ്റ്റ്യന്‍, കരീം പതുപ്പാടി, കെ.ആര്. ബിജു, എന്‍. രവി, മദാരി ജൂബൈരിയ, പഞ്ചായത്ത് അംഗങ്ങളായ പി.സി.തോമസ്, കെ.ടി. മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് അംഗങ്ങളായ കെ.സി. ലെനിന്, എന്‍. അഖില്‍,അയ്യുബ് കാറ്റാടി, സൗമ്യ പ്രജീഷ്, ശ്രീജില ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
District News
ചക്കിട്ടപാറ: ഗ്രാമ അഭിമാൻ പരിപാടിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ് - യുഎസ്എസ് തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഫാത്തിമ തഹ്ലിയ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു.
ഉപഹാരവും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. കെ.കെ. ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിജി ഷിജു, ജനപ്രതിനിധികളായ ജിൻസി മനോജ്, മൊയ്തി കോടേരി, ബിന്ദു ബാലകൃഷ്ണൻ, പി.സി. സുരാജൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റെജി കോച്ചേരി, ആവള ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഫോർട്ടുകൊച്ചി: കാലവർഷം ശക്തമായതോടെ ചെല്ലാനം തെക്കൻ മേഖലയിലുള്ള തീരദേശവാസികൾക്ക് ഉറക്കമില്ലാത്ത നാളുകളായി. ഹാർബറിന്റെ തെക്കുഭാഗത്തുള്ള 15,16 വാർഡുകളിലുള്ളവരാണ് ആശങ്കകളിലും പരാധീനതകളിലുംപെട്ട് കഴിയുന്നത്. ചെല്ലാനം മുതൽ പുത്തൻതോട് വരെ ടെട്രാപാഡ് വിരിച്ച് കടൽതീരം സംരക്ഷിച്ചപ്പോൾ ഹാർബറിന്റെ തെക്ക് ഭാഗത്തുള്ള 15,16 വാർഡുകളെ ഒഴിവാക്കി കൊണ്ടാണ് ടെട്രാപോഡ് നിർമാണം നടന്നത്. ഈ ഭാഗത്ത് കടലാക്രമണം ഉണ്ടാകില്ലെന്നായിരുന്നു അധികൃതരുടെ വാദം. പക്ഷേ വടക്കോട്ട് ടെട്രാപോഡ് നിർമിച്ചതോടെ 15,16 വാർഡുകളിൽ കടലാക്രമണം പതിവായി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മൂന്നുവീടുകൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. കാലവർഷത്തിന്റെ ആരംഭനാളുകളിൽ തന്നെ നാശനഷ്ടം ഉണ്ടായത് ഈ മേഖലയിലുള്ളവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. 500 ലേറെ കുടുംബങ്ങളാണ് രണ്ടു വാർഡുകളിലായി തീരത്ത് താമസിക്കുന്നത്. കാലവർഷം ശക്തിപെട്ട് കടലാക്രമണം ഉണ്ടായാൽ ഈ പ്രദേശത്തുള്ളവരെ മാറ്റിപാർപ്പിക്കാനുള്ള സൗകര്യം ഉറപ്പാക്കുനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
രണ്ടാംഘട്ട ടെട്രാപോഡിന്റെ നിർമാണത്തോടപ്പം 15, 16 വാർഡുകളിലും പാഡ് നിർമിക്കുമെന്നും നിർമിച്ച ഭാഗത്തെ കടൽഭിത്തി ബലപ്പെടുത്തി സംരക്ഷിക്കുമെന്നും മുഹമ്മദ് ഷിയാസ് എംഎൽഎ വ്യക്തമാക്കി. ഹാർബറിന്റെ വികസനം, ചെല്ലാനം മേഖലയിലെ കുടിവെള്ള ക്ഷാമം, ആശുപത്രി വികസനം, റോഡിന്റെ വികസനം, ബസ്സ്റ്റാൻഡ് വികസനം തുടങ്ങിയവ പരിഹരിക്കുന്നതിന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്നും ഷിയാസ് പറഞ്ഞു.
District News
കൊച്ചി : കംബോഡിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സൈബര്‍തട്ടിപ്പ് സംഘത്തലവന് പാലക്കാട് സ്വദേശി അബ്ദുറഹ്മാന് നടത്തിയിരുന്നത് വന്‍ മനുഷ്യക്കടത്ത് റാക്കറ്റ്.
മലയാളികള്‍ ഉള്‍പ്പെടെ നൂറോളം പേരെ ഇയാള്‍ കംബോഡിയയിലേയ്ക്ക് കയറ്റി അയച്ചുവെന്നാണ് അന്വേഷക സംഘത്തിന്റെ കണ്ടെത്തല്‍. നിരവധി സ്ത്രീകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മനുഷ്യക്കടത്ത് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
ജോലിക്കാണെന്ന് പറഞ്ഞ് നിരവധിയാളുകളുമായി ഇയാള്‍ ഓണ്‍ലൈനില്‍ നടത്തിയ വീഡിയോ ഇന്റര്‍വ്യൂവിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. അബ്ദു റഹ്മാന്റെ ലാപ്ടോപ്പില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ലാപ്ടോപ്പും ഒരു ഐ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഐ ഫോണിലും ദൃശ്യങ്ങളുണ്ട്. ഇയാളുടെ ഒരു മൊബൈല്‍ ഫോണ്‍ കൂടി കണ്ടെത്താനുണ്ട്.
ഇന്റര്‍വ്യൂ വഴി തെരഞ്ഞെടുക്കുന്നവരെ വിസിറ്റിംഗ് വിസയില്‍ തായ്ലന്ഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗം കംബോഡിയന്‍ അതിര്‍ത്തിയില്‍ എത്തിക്കും. ഇവിടെയുള്ള പോലീസുകാര്‍ക്ക് കൈക്കൂലി നല്കി അതിര്‍ത്തി കടത്തിവിടും. പാസ്പോര്‍ട്ട് വാങ്ങി വച്ചിട്ടാണ് കംബോഡിയയിലേയ്ക്ക് വിടുക. കംബോഡിയയില്‍ പിടിക്കപ്പെട്ടാല്‍ യാതൊരു രേഖകളും ജോലിക്കായി എത്തിയവരുടെ കൈയിലുണ്ടാവില്ല.
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറില്‍നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അബ്ദുറഹ്മാന് അറസ്റ്റിലായത്. പോലീസ് ലുക്കൗട്ട് നോട്ടീസുള്ള ഇയാള്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയപ്പോഴാണ് പിടിയിലായത്. ഓപ്പറേഷന് കംബോഡിയ എന്ന പേരിലായിരുന്നു അന്വേഷണം. റിമാന്‍ഡിലുള്ള അബ്ദു റഹ്മാനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.
സമൂഹമാധ്യമങ്ങളിലൂടെ ട്രേഡിംഗ്, ലോണ്‍ ആപ് പരസ്യങ്ങള്‍വഴിയാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. പിന്നീട് മാട്രിമോണിയല്‍ സൈറ്റുകളും തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരില്‍ ആയിരത്തിലധികം വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചതായി കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് കണ്ടെത്തി. ഇതിന്റെ വിവരങ്ങള്‍ അടക്കം കോടതിയില്‍ സമര്‍പ്പിക്കും.
വിവാഹാലോചനയുടെ പേരില്‍ സൗഹൃദം സ്ഥാപിച്ചശേഷം ട്രേഡിംഗിലേക്ക് നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
District News
കൊച്ചി: ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് പന്തുരുളാന്‍ രണ്ടുനാൾ മാത്രം ബാക്കിനില്‍ക്കേ കളി ആവേശത്തിന്റെ ആരവങ്ങളാണ് നാടെങ്ങും. ഇഷ്ടതാരങ്ങളുടെയും ടീമുകളുടെയും കൂറ്റന്‍ കട്ടൗട്ടുകളും ഫ്ളെക്സുകളും കൊടിതോരണങ്ങളുമൊക്കെയായി ആവേശപ്പോരുകൾക്ക് കാത്തിരിക്കുകയാണ് ആരാധകര്‍.
ഗ്രാമമേഖലകളില്‍ മാത്രമല്ല, തിരക്കേറിയ നഗര വീഥികളില്‍ പോലും സൂപ്പർ താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകളും പാതകകളും ഉയര്‍ന്നു കഴിഞ്ഞു. കേരളത്തിൽ ആരാധകർ ഏറെയുള്ള അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, സ്പെയിന്, ഇംഗ്ലണ്ട്... ടീമുകളുടെ ഫ്ലക്സുകളാണ് ഏറെയും. സാമൂഹ്യ മാധ്യമങ്ങളിലും ലോകകപ്പ് ചര്‍ച്ചകള്‍ സജീവമാണ്.
കട്ടൗട്ടുകളിലും മത്സരം
ലോകകപ്പ് ആവേശം നെഞ്ചിലേറ്റി ആരാധകര്‍ തങ്ങളുടെ ഇഷ്ട താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ പലയിടങ്ങളിലും ഉയര്‍ത്തിക്കഴിഞ്ഞു. കൂടാതെ ഫ്ലക്സുകളും കൊടിതോരണങ്ങളാലും പ്രധാന ജംഗ്ഷനുകളെല്ലാം തന്നെ വര്‍ണശബളമായി. അല്‍ബിസെലസ്റ്റുകളുടെ ആകാശനീല നിറവും കാനറികളുടെ മഞ്ഞ നിറവും പറങ്കിപ്പടയുടെ ചുവപ്പും നിറഞ്ഞ കൊടിതോരണങ്ങളെല്ലാം തെരുവുകളില്‍ നിറഞ്ഞു.
ഫ്ലക്സുകളുടെ വലിപ്പത്തിലും മത്സരമാണ്. ചെല്ലാനത്ത് ലയണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് ആരാധകര്‍ സ്ഥാപിച്ചിരിക്കുന്നത്. 25 അടിയാണ് കട്ടൗട്ടിന്റെ ഉയരം. ചെല്ലാനം കൂടാതെ വാത്തുരുത്തി, കുമ്പളങ്ങി, മൂവാറ്റുപുഴ, എളമക്കര, കറുകപ്പിള്ളി, പേരണ്ടൂര്‍, ഇടപ്പള്ളി കുന്നുംപുറം തുടങ്ങിയ പ്രദേശങ്ങളിലും ഫ്ലക്സുകളും കട്ടൗട്ടുകളും ഉയര്‍ന്നിട്ടുണ്ട്.
ജേഴ്സി വില്പന തകൃതി
ജേഴ്സികളുടെയും വിവിധ രാജ്യങ്ങളുടെ പതാകകളുടെയും വില്പനയും തകൃതിയാണ്. മെസിയുടെയും നെയ്മറുടെയും പത്താംനമ്പര്‍, റൊണാള്‍ഡോയുടെ ഏഴാംനമ്പര്‍ എന്നിവയ്ക്ക് പതിവുപോലെ ആവശ്യക്കാരേറെ. അര്‍ജന്റീനയുടെയും, ബ്രസീലിന്റെയും ജേഴ്സിയോടൊപ്പം ഫ്രാന്‍സ്, ജര്‍മനി, സ്പെയ്ന്‍, ഇംഗ്ലണ്ട് ടീമുകളുടെ ജേഴ്സികളും വലിയതോതിൽ വിറ്റുപോകുന്നുണ്ട്.
2026 ലോകകപ്പ് ഡിസൈന്‍ ജേഴ്സിക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. 150 രൂപ മുതലാണ് ജേഴ്സിയുടെ വില. 1100 രൂപ മുതല്‍ വില വരുന്ന കളിക്കാര്‍ ഉപയോഗിക്കുന്ന തരം പ്രീമിയം ജേഴ്സികളും 5000 രൂപയ്ക്കുമുകളില്‍ വിലവരുന്ന ബ്രാന്‍ഡഡ് ജേഴ്സികളുമുണ്ട്. ചെറിയ കൊടി മുതല്‍ 20 അടി വരെ വലിപ്പമുള്ള കൂറ്റന്‍ കൊടികളും ലഭ്യമാണ്.
എല്ലാ രാജ്യങ്ങളുടെയും കൊടികള്‍ കോർത്തുവച്ച തോരണങ്ങളും ഇഷ്ടതാരങ്ങളുടെ റെഡിമെയ്ഡ് കട്ടൗട്ടുകളും മുഖംമൂടികളും വിപണിയിൽ ലഭ്യമാണ്.
ഓഫറുകളുമായി ഷോപ്പുകള്‍
ലോകകപ്പിന്റെ ആവേശം ഉയരുന്നതോടൊപ്പം ആകര്‍ഷകമായ ഓഫറുകളുമായി ഇലക്ട്രോണിക്സ് ഷോപ്പുകളും സജീവം. മത്സരങ്ങള്‍ വലിയ സ്ക്രീനില്‍ ആസ്വദിക്കുന്നതിനായി ടിവി, ഹോം തിയറ്റര്‍, സൗണ്ട് സിസ്റ്റം എന്നിവയ്ക്ക് വിലക്കിഴിവും മികച്ച എക്സ്ചേഞ്ച് ഓഫറുകളും വ്യാപാര സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ടിവിയും മറ്റും വാങ്ങാന്‍ നിരവധി പേര് ഷോപ്പുകളില്‍ എത്തുന്നുണ്ട്.
വരും ദിവസങ്ങളില്‍ ഇത് വര്‍ധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. കൂടാതെ പ്രോജക്ടറുകള് വാങ്ങാനെത്തുന്നവരും ഏറെയുണ്ട്. ഓഫറുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്കായി പ്രവചന മത്സരങ്ങളും വിവിധ സമ്മാന പദ്ധതികളും വ്യാപാരസ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കിഴകൊമ്പിൽ മെസിയുടെ 23 അടിയുടെ കൂറ്റൻ കട്ടൗട്ട്
കൂത്താട്ടുകുളം: ലോകകപ്പ് ഫുട്ബോൾ ആവേശം വാനോളമുയർത്തി കൂത്താട്ടുകുളത്ത് 23 അടിയുള്ള മെസിയുടെ കൂറ്റൻ കട്ടൗട്ട്. കിഴക്കൊമ്പിലെ അർജന്റീന ഫാൻസിന്റെ നേതൃത്വത്തിൽ കിഴകൊമ്പ്-പിൻമറ്റം പാടശേഖരത്തിലാണ് ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തിയിരിക്കുന്നു.
നാട്ടിലെ ഫുട്ബോൾ പ്രേമികൾക്ക് പുറമേ, പ്രവാസികളായ സുഹൃത്തുക്കളും ചേർന്നാണ് കട്ടൗട്ടിനുള്ള ഫണ്ട് കണ്ടെത്തിയത്. മെസിയുടെ കട്ടൗട്ട് ഉയർന്നതോടെ ബ്രസീൽ അടക്കമുള്ള മറ്റു ടീമുകളുടെ ആരാധകരും തങ്ങളുടെ പ്രിയ താരങ്ങളുടെ ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും സ്ഥാപിക്കാനുള്ള തിരക്കിലാണ്.
ഫുട്ബോൾ ആരാധകർക്ക് ഒരുമിച്ചിരുന്ന് ലോകകപ്പ് മത്സരങ്ങൾ തത്സമയം ആസ്വദിക്കാനുള്ള സൗകര്യം ഇത്തവണയും കിഴകൊമ്പ് പയനീയർ ക്ലബ്ബിൽ ഒരുക്കിയിട്ടുണ്ടെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
District News
മുളന്തുരുത്തി: മരം മുറിച്ചു നീക്കുന്നതിനിടെ ശിഖരം തലയിൽ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി ഗയാനാഥ് മണ്ഡൽ (38) ആണ് മരിച്ചത്.
തുപ്പംപടിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരം മുറിക്കുന്നതിനിടയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ പിറവം താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
District News
ആലുവ: ഓപ്പറേഷൻ പി ഹണ്ടിൽ റൂറൽ ജില്ലയിൽ മൊബൈൽ ഫോണുകൾ ഉൾപ്പടെ 11 ഉപകരണങ്ങൾ പിടികൂടി. ആസാം സ്വദേശിയായ ദിലുകുമാറി (24)നെ പെരുമ്പാവൂരിൽ അറസ്റ്റ് ചെയ്തു. ഓപ്പറേഷന്റെ ഭാഗമായി പത്ത് കേസ് രജിസ്റ്റർ ചെയ്തു.
അഞ്ച് സബ്ഡിവിഷനുകളിൽ 19 ഇടങ്ങളിലായിരുന്നു റെയ്ഡ്. പ്രത്യേക പോലീസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ പി. ഹണ്ട് സംഘടിപ്പിച്ചത്.
District News
പെരുമ്പാവൂർ: നിയന്ത്രണംവിട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് 18 യാത്രക്കാർക്ക് പരിക്കേറ്റു. ചന്ദ്ര (25), ബിന്ദു (35), മിനു (30), അർബിന (22), സുൽഫത്ത് (22), ജിഷ (44), അൽഫോൻസ് (50), പ്രിൻസി (36), അനോന (29), എൽദോസ് (39), വിദ്യ (25), ലിവ (18), മേരി (52), ശശിധരൻ (61), റഫീഖുൽ (18), മൻസ (25), അത്താപ്പുറഹ്മാൻ (50), അനീന (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എഎം റോഡിൽ കുറുപ്പംപടിക്ക് സമീപം വട്ടോളിപ്പടിയിൽ ഇന്നലെ രാവിലെ 7.50നായിരുന്നു അപകടം. കോതമഗംലം - പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന എസ്എംഎസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്ക് പോകുന്നതിനിടെ വട്ടോളിപ്പടിയിൽ വച്ച് ബസ് നിയന്ത്രണംവിട്ട് സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. റോഡിലേക്ക് വീണ മരച്ചില്ലകൾ നീക്കിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു.
District News
കൊച്ചി: നഗരമധ്യത്തില്‍ രണ്ട് വിദ്യാര്‍ഥിനികളെ അതിക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതി പി. അക്ബര്‍ അലിയെ എറണാകുളം നോര്‍ത്ത് പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. റിമാന്‍ഡിലുള്ള ഇയാളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പോലീസ് അടുത്ത ദിവസം കോടതിയില്‍ അപേക്ഷ നല്‍കും.അക്ബര്‍ അലി കണ്ണിയായ സെക്സ് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കേസില്‍ അറസ്റ്റിലായ എടപ്പാള്‍ സ്വദേശിനികളായ എ.കെ. തെസ്നി, തെസ്നി ഷെറിന് എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെയും കസ്റ്റഡിയില്‍ വാങ്ങി അക്ബര്‍ അലിയ്ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റ നീക്കം. യുവതികളുടെ പേരില്‍ മറ്റ് കേസുകള്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തിനുശേഷം യുവതികള്‍ അക്ബര്‍ അലിയുടെ കാറിലാണ് കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പോലീസിനെ വെട്ടിച്ച് കറങ്ങിനടന്നത്. ഇരുവരും കൊച്ചിയില്‍ കോസ്മറ്റോളജി പഠിക്കാനും പാര്‍ട്ട്ടൈം ജോലിക്കുമായി എത്തിയതാണ്. അക്ബര്‍ അനാശാസ്യകേന്ദ്രം നടത്തുന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും ഇവര്‍ക്ക് അറിയാമായിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇനി അറസ്റ്റിലാകാനുള്ള നാലു പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന് കലൂര്‍ ജംഗ്ഷനടുത്ത് ചക്കാലപ്പാടം റോഡിലാണ് പത്തംഗ സംഘം വിദ്യാര്‍ഥിനികളെ ആക്രമിച്ചത്. പിടിയിലായ മലപ്പുറം എടപ്പാള്‍ സ്വദേശി ആല്ബിന് സൈമണ്‍, മണ്ണാര്‍ക്കാട് സ്വദേശികളായ സാബിത്, അരുണ്‍ എന്നിവര്‍ റിമാന്‍ഡിലാണ്.
District News
ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചിയിൽ കൂറ്റൻ മരം കടപുഴകി വീണ് ഒന്‍പതോളം കടകൾക്ക് നാശനഷ്ടം. ഇന്നലെ പുലർച്ചെ ഒന്നോടെ റസ്റ്റ് ഹൗസിന് സമീപത്തെ ഫുഡ് കോര്‍ട്ട് പ്രവർത്തിക്കുന്ന ഭാഗത്തെ കൂറ്റൻ മരമാണ് കടപുഴകി വീണത്.
പി.യു ഷക്കീര്‍, ഖയസ്, ജാഫര്‍ എന്നിവരുടെ കടകള്‍ പൂര്‍ണമായും ജയപ്രകാശ് പ്രഭു, ലത്തീഫ്, സുധീര്‍, സാജി, സുബൈര്‍, ഷഹബാസ് എന്നിവരുടെ കടകള്‍ ഭാഗികമായും തകര്‍ന്നു. കൊച്ചി ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള കടകള്‍ ഇവര്‍ വാടകയ്ക്ക് എടുത്ത് നടത്തുകയാണ്. മൂന്ന് കട1കള്‍ വസ്ത്ര വില്പന ശാലയായും ബാക്കിയുള്ളവ ശീതള പാനീയ വില്പന ശാലയുമാണ്.
ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മരം വീഴുന്ന സമയത്ത് ഒരു കടയില്‍ ജീവനക്കാരന് കിടന്നുറങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവായി.
വൈകുന്നരേങ്ങളിലടക്കം ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടാറ്. മരം വീണ് പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമ കേന്ദ്രത്തിനും ചെറിയ കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ വൈദ്യുതി വിതരണവും തടസപ്പെട്ടു. അഭിഭാഗം ദ്രവിച്ച മരം വെട്ടി നീക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇവിടത്തെ കച്ചവടക്കാര്‍ ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
District News
കൊച്ചി: നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. മട്ടാഞ്ചേരി കൊച്ചങ്ങാടി തുണ്ടിപ്പറമ്പില്‍ ടി.എസ്. മുന്സിലി(30)നെയാണ് മട്ടാഞ്ചേരി പോലീസ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
മുന്‍സില്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനെ തുടര്‍ന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഇയാള്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
District News
അങ്കമാലി: കാലവർഷം ശക്തിപ്പെട്ടതോടെ എംസി റോഡിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്കു സമീപം രൂപംകൊണ്ടിട്ടുള്ള അപകടകുഴികൾ ഇതിലൂടെയുള്ള യാത്ര ദുരിതമയമാക്കുന്നു. ദിനംതോറും കുഴികളുടെ എണ്ണവും ആഴവും വർധിക്കുകയാണ്.
മഴ പെയ്ത് കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇത് ശ്രദ്ധയിൽപ്പെടാതെ ദിനംപ്രതി നിരവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. തുടർച്ചയായി കുഴികളിൽ അകപ്പെട്ട് വാഹനങ്ങൾ വെട്ടിച്ച് മാറ്റുമ്പോൾ എതിരെ വരുന്ന വാഹനങ്ങളിൽ തട്ടിയുള്ള അപകടങ്ങളും പതിവാണ്.
അടിയന്തരമായി കുഴികൾ അടച്ച് അപകടാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തണമെന്ന് നഗരസഭാ പ്രതിപക്ഷനേതാവ് ടി.വൈ. ഏല്യാസ് ആവശ്യപെട്ടു. ഇതു സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും പരാതിയും നൽകി.
District News
കാലടി: വിശ്വാസപരിശീലനത്തില്‍ നിര്‍മിതബുദ്ധി പോലുള്ള നവസങ്കേതിക പ്ലാറ്റ്ഫോമുകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതതല ഡിജിറ്റല്‍ വെല്‍നെസ് വര്‍ഷാചരണം കാലടി സെന്റ് ജോര്‍ജ് പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൊബൈല്‍ ഫോണ്‍ നന്മയ്ക്കും തിന്മയ്ക്കും ഉപകരിക്കും. സാമൂഹ്യ മാധ്യമങ്ങളുടെ ശരിയായ ഉപയോഗത്തിന് ശാസ്ത്രീയവും സുവിശേഷാത്മകവുമായ പരിശീലനം ആവശ്യമാണ്. പുതിയ അധ്യയന വര്‍ഷത്തിലെ ഡിജിറ്റല്‍ വെല്‍നെസ് പ്രവര്‍ത്തന പരിപാടികള്‍ അതിന് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
അതിരൂപത വിശ്വാസ പരിശീലനകേന്ദ്രം ഡയറക്ടര്‍ ഫാ. പോള്‍ മോറേലി ആമുഖ സന്ദേശം നല്കി. വികാരി ഫാ. മാത്യു കിലുക്കന്‍, ഫാ. സച്ചിന് മാമ്പുഴയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസപരിശീലനത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. ഫാ. സാബു കൂമ്പുക്കല്‍ രചിച്ച ഡിജിറ്റല്‍ വെല്‍നസ് എന്ന പുസ്തകത്തിന്റെ 17-ാം പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.
District News
ആലുവ: ചൂർണിക്കര പഞ്ചായത്തിലെ 10,11 വാർഡുകൾ ഉൾപ്പെടുന്ന കട്ടേപ്പാടത്തുള്ള തോടുകൾ മഴക്കാലം തുടങ്ങിയിട്ടും മുഴുവനായും ശുചീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികളുടെ പരാതി. തോട്ടിലൂടെ ഒഴുകിപ്പോകാതെ മാലിന്യങ്ങളും മറ്റും മഴവെള്ളത്തോടൊപ്പം സമീപത്തെ വീടുകളിൽ കയറുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
മഴക്കാല ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി കട്ടേപ്പാടത്തുള്ള ചെറിയ തോട് വൃത്തിയാക്കിയെങ്കിലും ഇത് പൂർണമായിട്ടില്ല . വലിയ തോട്ടിൽ കുളവാഴകളും മാലിന്യവും മൂലം ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. മഴ ശക്തി പ്രാപിച്ചു കഴിഞ്ഞാൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
സമീപത്തെ ചെറിയ കാനകളും മറ്റും വൃത്തിയാക്കിയിട്ടും പ്രധാനപ്പെട്ട ഭാഗം ശുചീകരിക്കാത്തത് പഞ്ചായത്തിന്റെ അനാസ്ഥയാണെന്നും വീടുകളിൽ വെള്ളം കയറാതിരിക്കാൻ തോടുകൾ വൃത്തിയാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി
District News
പറവൂർ: വൈദ്യുതി ബന്ധം നിലച്ചാൽ പറവൂർ സബ് ട്രഷറിയിൽ ഇടപാടുകൾക്കെത്തുന്നവർ ഉറപ്പായും വലയും. പെൻഷൻ വാങ്ങാനെത്തുന്ന വയോധികർ ഉൾപ്പടെയാണ് ഇവിടെ അധികൃതരുടെ അനാസ്ഥയിൽ നട്ടംതിരിയുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.25ന് വൈദ്യുതി നിലച്ചതോടെ ഇവിടെ ഇടപാടുകാർക്ക് മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു. മുന്‍പ് വൈദ്യുതി തകരാറിലും ഇൻവെർട്ടർ സൗകര്യമുണ്ടായിരുന്നതിനാൽ ഇത് ഇടപാടുകാരെ ബാധിക്കില്ലായിരുന്നു.
കുറച്ച് ദിവസം മുമ്പ് ബാറ്ററിക്ക് കേടുപാട് ഉണ്ടായതോടെ ഇൻവെർട്ടർ പ്രവർത്തിക്കാതായി. ഇതോടെയാണ് മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായത്.ബാറ്ററിയുടെ തകരാർ പരിഹരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
District News
നെടുമ്പാശേരി: കരിയാട് - മറ്റൂർ റോഡിൽ നിയന്ത്രണം വിട്ടെത്തിയ കാർ മറ്റ് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. അകപ്പറമ്പ് റെയിൽവെ ഗേറ്റിനു സമീപമുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. ദേശീയപാത കരിയാട് ഭാഗത്തുനിന്നും അകപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. റോഡരികിലെ ഹോട്ടലിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം എതിർദിശയിൽ നിന്നും വന്ന നെടുമ്പാശേരി പഞ്ചായത്തിന്റെ കോൺട്രാക്ട് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഈ വാഹനത്തിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു.
നെടുമ്പാശേരി പോലീസും നാട്ടുകാരും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ കാറിലെ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ നെടുമ്പാശേരി പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
മൂവാറ്റുപുഴ: വര്‍ഷങ്ങളായി പരിഹാരമില്ലാതെ തുടരുന്ന വെള്ളൂര്‍ക്കുന്നം കോര്‍മലയിലെ കുടുംബങ്ങളുടെ ദുരിതാവസ്ഥ വിലയിരുത്തുന്നതിന് നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
ഉയര്‍ന്ന ചെരിവുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇവരുടെ വീടുകള്‍ ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. സംഭവത്തില്‍ വില്ലേജ് ഓഫീസ് റിപ്പോര്‍ട്ട് തയാറാക്കി കളക്ടറേറ്റിലേക്ക് നല്‍കിയെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. അപകടസാധ്യത കണക്കിലെടുത്ത് വാടകവീടുകളിലേക്ക് മാറണമെന്ന നിര്‍ദേശം ബന്ധപ്പെട്ട കുടുംബങ്ങള്‍ അംഗീകരിച്ചിരുന്നില്ല.
നിലവിലുള്ള റിപ്പോര്‍ട്ടുകളും ഫയലുകളും വിശദമായി പഠിച്ച് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും കളക്ടറേറ്റ് തലത്തില്‍ പരിഹാരം ലഭിക്കാതെ വന്നാല്‍ നഗരസഭ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് സുരക്ഷിതമായ താമസസൗകര്യങ്ങള്‍ ഒരുക്കി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിവാസികളുമായി ചര്‍ച്ച ചെയ്തതിനു ശേഷം ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി പറഞ്ഞു.
ദുരിതബാധിത കുടുംബങ്ങളുടെ എല്ലാ ആവശ്യങ്ങളിലും നഗരസഭ ഒപ്പമുണ്ടാകുമെന്ന് ചെയർപേഴ്സൺ പറഞ്ഞു. നഗരസഭാ ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റി നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായാണ് സന്ദര്‍ശനം നടത്തിയത്. നഗരസഭാ വൈസ് ചെയര്മാന് പി.എം. അബ്ദുള്‍ സലാം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. രജിത, കൗണ്‍സിലര്‍മാരായ ജി. മനോജ്, സജി ചാത്തങ്കണ്ടം, വില്ലേജ് ഓഫീസര്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ദുരിതബാധിത കുടുംബങ്ങള്‍ക്ക് നഗരസഭ ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു.2015 ജൂലൈയിലാണ് എംസി റോഡിലേക്ക് വെള്ളൂര്‍ക്കുന്നം കോര്‍മല ഇടിഞ്ഞുവീണത്. മലയിടിച്ചിലില്‍ ബഹുനില മന്ദിരമടക്കം നശിച്ചിരുന്നു. നഗരത്തെയാകെ മുള്‍മുനയിലാക്കി രാത്രിയിലാണ് കോര്‍മല ഇടിഞ്ഞത്. ഇടയ്ക്കിടെ ചെറിയ തോതില്‍ ഇടിഞ്ഞു കൊണ്ടിരിക്കുന്ന കോര്‍മലയില്‍ മഴ ശക്തിയായാല്‍ മണ്ണിടിച്ചില്‍ രൂക്ഷമാകുമെന്ന ഭീതിയിലാണ് ഇപ്പോഴും ജനങ്ങള്‍.
പ്രദേശത്താകെ ഭീഷണി നിലനിര്‍ത്തി കൂറ്റന്‍ ജലസംഭരണിയും മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്നുണ്ട്. അപകട ഭീഷണി മുന്നില്‍ക്കണ്ട് ടാങ്കിന്റെ സംഭരശഷി കുറച്ചിരുന്നു. വെള്ളം കൂടുതല്‍ സമയം ടാങ്കില്‍ സംഭരിച്ചു സൂക്ഷിക്കാറുമില്ല. അപ്പപ്പോള്‍ വിതരണം ചെയ്യുകയാണ് നിലവില്‍ ചെയ്യുന്നത്. മഴ കനത്താല്‍ ഇനിയും കോര്‍മല ഇടിയുമോയെന്ന ആശങ്കയിലാണ് ഇപ്പോഴും നാട്ടുകാര്‍.
District News
മൂവാറ്റുപുഴ: നെല്ലാട്-വാളകം റോഡില്‍ പുളിക്കായത്ത് പാലം പൊളിച്ചിട്ട് അഞ്ച് മാസമായിട്ടും നിര്‍മാണം പൂര്ത്തീകരിക്കാത്തതിനെതിരേ പ്രതിഷേധം വ്യാപകം. എംസി റോഡിന് ബദലായി മണ്ണൂരില്‍ നിന്നും വാളകം പെരുവംമൂഴി വഴി രാമമംഗലത്തേക്കും ഏറ്റുമാനൂരിലേക്കും നൂറുകണക്കിന് വാഹനങ്ങളും നാല് ബസുകളും സര്‍വീസ് നടത്തുന്നത് ഇതുവഴിയാണ്. പാലം നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ നൂറ് കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.
നെല്ലാട് കവലയില്‍ നിന്നും 300 മീറ്റര്‍ ദൂരം മാത്രമുള്ള പാലത്തിന്റെ അക്കരെയുള്ളവര്‍ക്ക് ദൈനംദിന കാര്യങ്ങള്‍ക്കായി നെല്ലാട് എത്തുന്നതിന് രണ്ടര കിലോമീറ്റര്‍ പഞ്ചായത്ത് വഴിയിലൂടെ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
ദിവസേന നെല്ലാട് ഭാഗത്തേക്ക് സ്കൂളുകളിലും കോളജുകളിലും കിന്‍ഫ്രാ പാര്‍ക്കിലെ കമ്പനികളിലേക്കും മൂവാറ്റുപുഴയിലേക്കും പോകേണ്ടവർ യാത്രാ ദുരിതം നേരിടുന്നു. തോട് മറികടക്കുന്നതിനായി ഒരു താല്‍ക്കാലിക ഇടവഴി നിര്‍മിച്ചിട്ടുണ്ട്. കാലവര്‍ഷത്തില്‍ റോഡില്‍ വെള്ളം കയറുന്ന ഇവിടെ മഴ കൂടിയാല്‍ ഇത് മുങ്ങിപ്പോകും. പാലം പൊളിച്ചതുമൂലം അക്കരെയുള്ളവര്‍ എത്താതായതോടെ നെല്ലാട് കവലയിലെ വ്യാപാരികള്‍ക്കും ഇരുട്ടടിയായിരിക്കുകയാണ്.
പാലം പൊളിച്ച് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടെങ്കിലും തിരിഞ്ഞു പോകേണ്ട ഭാഗങ്ങളില്‍ ദിശാബോര്‍ഡ് ഇല്ലാത്തതിനാല്‍ ദൂരെ നിന്നും പെരുമ്പാവൂര്‍, നെടുമ്പാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് പലപ്പോഴും വഴി തെറ്റുന്നുണ്ട്. വാഹനങ്ങള്‍ വഴി തിരിഞ്ഞു പോകുന്ന മഞ്ചനാട്, ചെറുനെല്ലാട് എംഎല്‍എ റോഡില്‍ മഞ്ചനാട് ഭാഗത്ത് മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ തിരിയുമ്പോള്‍ അപകടം സംഭവിക്കുന്നതും പതിവാണ്. പാലത്തിന്റെ സ്ലാബ് വാര്‍ക്ക കഴിഞ്ഞ ആഴ്ച കഴിഞ്ഞു. അപ്രോച്ച് റോഡ് കൂടി പൂര്‍ത്തിയായി പാലം തുറന്നുകൊടുക്കാന്‍ ഇനി എത്രനാള്‍ വേണ്ടിവരുമെന്ന ഉത്കണ്ഠയിലാണ് നാട്ടുകാര്‍.